2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

നിങ്ങൾ ഞങ്ങൾക്ക് അഭിമാനമാണ് യേശുവിന്റെ സ്നേഹത്തിലും ഐക്യത്തിലും

 കേരളത്തിലെ കത്തോലിക്കാ സഭാനേതൃത്വം ചോദിച്ചു വാങ്ങുന്നതാണിതൊക്കെ

റോസി തമ്പി 

സഭയക്ക് അതിന്റെ കുമാരൻമാരും കെന്നഡി ഇരുമ്പിൻകാല മുതലായ പ്രിയ സന്തതികളും ഉണ്ടാക്കിക്കൊടുക്കുന്ന നേട്ടം.
ലോകത്തിൽ ആദ്യമായി തന്നെ സ്ത്രീകളുടെതു മാത്രമായി ഒരു ഭരണഘടനയും ഭരണ സംവിധാനവും ഉണ്ടായത് കന്യാസ്ത്രീ മഠങ്ങളിലാണ്.
ഒരു സ്ത്രീക്ക് കല്യാണം കഴിക്കാതെയും സമൂഹത്തിൽ അന്തസ്സായി ജീവിക്കാം, സ്വന്തം കാലിൽ നിൽക്കാം, ഇതൊക്കെയാണ് കന്യാസ്ത്രീ മഠങ്ങൾ ഒരു സ്ത്രീക്കു നൽകിയ സ്വാതന്ത്ര്യം.
നേർച്ച വസ്തുക്കളായി പോകുന്നവർ മാത്രമല്ല അവിടെയുള്ളത്. തീർച്ചയായും സ്ത്രീധനം എന്ന പിശാചിൽ നിന്ന് പല നിർദ്ധനരായ പെൺകുട്ടികൾക്കും അതൊരു അന്തസ്സുള്ള ഇടമായിരുന്നു. .ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടായിട്ടും ഇന്നുംകന്യാസ്ത്രീയാകാൻ തീരുമാനിക്കുന്ന പെൺകുട്ടികൾ ഉണ്ട്. യേശുവിനേടുള്ള പ്രണയം ആവേശിക്കാതെ ഒരു സ്ത്രീയും അവിടെ എത്തിപ്പെടുന്നില്ല. അതിന്റെ ലഹരിയും ആനന്ദത്തിലും ജീവിക്കുന്ന ധാരാളം ആൺ, പെൺ സംന്യസ്ത സുഹൃത്തുകളും എനിക്കും ഉണ്ട്. (സ്വന്തം സന്തോഷങ്ങൾക്ക് അവിടം മതിയാകാതെ വരുമ്പോൾ വിട്ടുപോരുന്നവരുമുണ്ട് )

സ്വന്തമായി സ്കൂളും കോളേജും ആശുപത്രികളും അനാഥാലയങ്ങളും തൊഴിലിടങ്ങളും നടത്താൻ ഈ ആൺകോയ്മാ ലോകത്തിലും അവർക്ക് നിഷ്പ്രയാസം കഴിയുന്നുണ്ട്. തീർച്ചയായും കന്യാസ്ത്രീകൾ പള്ളിക്കൂടങ്ങൾ തുടങ്ങാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ കേരളത്തിൽ ഇന്നു കാണുന്ന സ്ത്രീ ശാക്തീകരണം സാധ്യമാകുമായിരുന്നില്ല.

കാലാനുഗതമായി നവീകരിക്കാത്ത സ്വന്തം നിയമാവലി അവർക്കിടയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത് അവർക്കിടയിൽ തന്നെ പരിഹരിക്കപ്പെടെണ്ടതാണ്.
എന്നാൽ പൗരോഹിത്യത്തിന്റെ കടന്നുകയറ്റം അത്തരം ഒരു നവീകരണത്തെ നിയന്ത്രിക്കാൻ പാടുപെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാ.നോമ്പിളും, ഫാ. പുത്തൽ പുരക്കലും.
പൗരോഹിത്യത്തിന്റെ അവസാന ആയുധമായിരുന്നു തെമ്മാടിക്കുഴി അതെനിക്കു വേണ്ടെന്നു പറയാൻ ഒരു കന്യാസ്ത്രീ ധൈര്യം കാണിച്ചിരിക്കുന്നു. (അല്ല കിഡ്നി ദാനം ചെയ്യുന്നത് പരമപുണ്യമെങ്കിൽ അതിലും എത്രയോ വലിയ പുണ്യമാണ്. സ്വന്തം ശരീരം മുഴുവൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ദാനം ചെയ്യുന്നത്. ദൈവം തന്ന ഒരു അവയവം മുറിച്ചുകളഞ്ഞാൽ സ്വർഗ്ഗത്തിൽ വലിയ സ്ഥാനം കിട്ടുമെങ്കിൽ ശരീരം മുഴുവൽ നൽകുന്ന വ്യക്തി സ്വർഗ്ഗത്തിൽ എത്ര വലിയ സ്ഥാനം കിട്ടണം.)
സിസ്റ്റർ ലൂസി
നിങ്ങൾ യേശുവിന്റെ മണവാട്ടിയെന്ന് തെളിയിച്ചിരിക്കുന്നു.
നിങ്ങൾ ഞങ്ങൾക്ക് അഭിമാനമാണ്
യേശുവിന്റെ സ്നേഹത്തിലും ഐക്യത്തിലും
റോസി തമ്പി

2019, മേയ് 13, തിങ്കളാഴ്‌ച

സഭയിലെ ലൈംഗിക പീഡനം തടയാന്‍ കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പീഡനവിവരം അറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം

പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. അധികാരികള്‍ പരാതി മൂടിവയ്ക്കാന്‍ ശ്രമമുണ്ടായാലും പുറത്തുപറയണമെന്നും ഫ്രാന്‍സിസ് പാപ്പ വ്യാഴാഴ്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നു.
പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.
പരാതികള്‍ ഉയര്‍ന്നാല്‍ അത് വത്തിക്കാനെ അറിയിക്കാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ തയ്യാറാകണം. രാജ്യത്തെ നിയമ സംവിധാനവുമായി സഹകരിക്കണം. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ലോകത്തിന്റെ പലകോണുകളില്‍ നിന്നും കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതും അത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനുമിടയിലാണ് മാര്‍പാപ്പയുടെ പുതിയ നീക്കം.
സഭയിലെ ലൈംഗിക പീഡനങ്ങളില്‍ പോലീസില്‍ പരാതിപ്പെടുന്നതിനെ ഇതുവരെ സഭ പരസ്യമായി പിന്തുണച്ചിരുന്നില്ല. സഭ ന്യൂനപക്ഷമായ സമൂഹത്തില്‍ ഇത്തരം പരാതികള്‍ സഭയ്ക്ക് ദോഷമായി ഭവിക്കുമെന്ന ഭയമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ഇതാദ്യമായാണ് വത്തിക്കാന്‍ അതാതു നാട്ടിലെ നിയമസംവിധാനവുമായി ചേര്‍ന്ന് പരാതിപ്പെടാന്‍ നിര്‍ദേശം നല്‍കുന്നത്. സഭ അതില്‍ ഇടപെടാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

പരാതിയുമായി എത്തുന്നവരെ സഭാ നേതൃത്വം കേള്‍ക്കണം. അവര്‍ക്ക് ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ പിന്തുണയും നേതൃത്വം നല്‍കണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു. പോപ്പിന്റെ നിര്‍ദേശം ലോകമെമ്പാടുമുള്ള പൗഹോരിത്യ നേതൃത്വം പാലിച്ചല്‍ ഇതുവരെ കുഴിച്ചുമൂടിയ പല പീഡന പരാതികളും പുറത്തുവരുമെന്ന് ഉറപ്പാണ്.
http://www.mangalam.com/news/detail/306994-latest-news-pope-issues-groundbreaking-law-ordering-all-catholic-priests-nuns-to-report-abuse.html

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഒറ്റയാൻ നിരാഹാര സമരപോരാട്ടം നടത്തുന്ന ശ്രീ സ്റ്റീഫൻ മാത്യുവിനോട് പറയുവാനുള്ളത്.

Joseph Tj

സിസ്റ്റർ അഭയയുടെ മരണം

- നീതി നിർവ്വഹണത്തിലെ കാലതാമസം

ജനശ്രദ്ധ പിടിച്ചുപറ്റുവാനോ, ഉഴവൂർ പഞ്ചായത്തിലെ ഏതെങ്കിലും വാർഡിൽ നിന്ന് മത്സരിച്ച് ജനങ്ങളെ സേവിച്ച് സേവന ത്വരക്ക് ശമനം വരുത്തുവാൻ വേണ്ടിയോ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരാളല്ല സ്റ്റീഫനെന്ന് അദ്ദേഹവുമായി വെറും പരിമിതമായ പരിചയം മാത്രമേ ഉള്ളൂവെങ്കിലുംഎനിക്ക് ഉറപ്പുണ്ട്.
ഇന്നും ഞാൻ ശ്രീ സ്റ്റീഫനെ കണ്ടിരുന്നു. ഇന്നലെ കണ്ടപ്പോൾപൊതുവായ ചില കാര്യങ്ങൾ സംസാരിച്ചു.ഇന്ന്, വിചാരിച്ചു പോയതൊന്നുംപറയുവാൻ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് സാധിച്ചുമില്ല.
ശ്രീ സ്റ്റീഫൻ, അദ്ദേഹത്തിന്റെ ബാല്യകാല സഹപാഠിയായിരുന്ന സി.അഭയയോട് രണ്ടേമുക്കാൽ ദശാബ്ദങ്ങളിലൂടെ കേരള സമൂഹം ചെയ്ത അനീതിക്കെതിരെ, വാച്യാർത്ഥത്തിൽ തന്നെ കൃത്യമായി
രേഖപ്പെടുത്താവുന്ന ഒരു do or die സമരത്തിലാണ്.കഴിഞ്ഞ 27 വർഷങ്ങളായി കെട്ടും അണഞ്ഞും വീണ്ടും ജ്വലിപ്പിച്ചും നടക്കുന്ന ദയനീയമായ ഒരു നീതി നടപ്പാക്കൽ സംവിധാനത്തെ തുറന്നു
കാട്ടുന്ന ഒന്നാണ് അദ്ദേഹത്തിന്റെയീ നിരാഹാര സമരമെന്നതിൽ സംശയമൊന്നുമില്ല. മിക്കവാറുമൊക്കെ ശ്രീ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൻ പോരാട്ടങ്ങളായിരുന്നു നിശ്ചയമായും എഴുതി തള്ളപ്പെട്ടു പോവുമായിരുന്ന അഭയ കൊലപാതകം ഈ അവസ്ഥ
യിൽ എങ്കിലും എത്താൻ കാരണം. അതു കൊണ്ട്, ഒറ്റയാൻ പോരാട്ടങ്ങളോട് എനിക്ക് ബഹുമാനവും സ്നേഹമേയുള്ളൂ.

സ്നേഹക്കരുതൽ കൊണ്ട് ചില കാര്യങ്ങളേയും ചില വ്യക്തികളേയും സ്മരിക്കുന്നു. ഇറോം ഷാർമിള.എത്ര വർഷങ്ങൾ ആ സ്ത്രീ നിരാഹാരം കിടന്നു.? ഇന്റർനാഷണൽ മീഡിയകൾ എത്രയോ വട്ടം അവരുടെ ജീവനു വേണ്ടി സ്റ്റേറ്റിനോട് വാമൊഴിയിലും വരമൊഴിയിലും നിശിതമായ ഭാഷയിൽ ഇടപെടലുകൾ ആവശ്യപ്പെട്ടു. അവസാനം, സമരം നിറുത്തി, ഏറ്റവുമടുത്ത നാളിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് നീതിക്കുവേണ്ടി വോട്ടു ചോദിച്ചപ്പോൾ, അവർക്കെത്ര വോട്ടുകൾ രക്തത്തിന്റെ രക്തമായ സ്വന്തം ജനതയിൽ നിന്നു കിട്ടി എന്നു നമുക്കറിയാം. ശുദ്ധവും പവിത്രവുമായ ഗംഗയ്ക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ ആരോർക്കുന്നു?
ജീവത്യാഗം ചെയ്യാൻ നിനച്ചു കൊണ്ടുള്ള ഒറ്റയാൾ സമരം വൈകാരികമാണ്; ബുദ്ധിപൂർവ്വമല്ല തന്നെ.താങ്കൾ പട്ടിണി കിടന്ന് മരിച്ചാലും കരിങ്കല്ല് കരിങ്കല്ലായി പിറ്റേന്നത്തെ പ്രഭാതത്തേയും നോക്കി പതിവു പുഛച്ചിരി ചിരിക്കും.
കുറെപ്പേർ, പിറ്റേന്ന് - കഷ്ടമെന്നും നീചമെന്നും പറയട്ടെ, അക്കൂട്ടത്തിൽ ഞാനുമുണ്ടാവും - സഹാനുഭൂതി ജാഥ നടത്തുകയോ, ഒരു ലക്ഷം ഒപ്പുകൾ സമാഹരിച്ച്,വല്ലയിടത്തേക്കുമൊക്കെ ഹരജി തയ്യാറാക്കി അയക്കുമോ ചെയ്തേക്കും, അവിടെക്കഴിയും കാര്യങ്ങൾ. അതു കൊണ്ട്, മരിക്കുന്ന താങ്കളെക്കാൾ ജീവിക്കുന്ന ഒരു പടയാളിയെയാണ് അഭയയുടെ ആത്മാവിന്നാവശ്യപ്പെടുന്നത്.
മറ്റൊരു കാര്യം കുറച്ചു കൂടി ഡൗൺ ടു എർത്ത് ആയുള്ളതാണ്. താങ്കൾക്ക് ഒരു കൂട്ടിരുപ്പുകാരൻ /കാരി ഇല്ല എന്നാണ് ഞാനറിഞ്ഞത്, അതു കൊണ്ട് സ്വാഭാവികമായി, വാർഡിൽ അഡ്മിററാവാതെ പോലീസു കൊണ്ടുവന്ന് കാഷ്വാൽറ്റിയിൽ ആക്കിയ പാടെ കൂട്ടുനിൽപ്പുകാരില്ലാത്തവരെ - പ്രധാനമായും തെരുവിൽ നിന്നും കിട്ടുന്നവരെ - സംരക്ഷിക്കുന്ന ഐസൊലേഷൻ എന്ന മറു പേരുള്ള ഡെസ്റ്റിട്യൂട്സിനുള്ള വാർഡിലേക്കു മാറ്റി. ഒരു കട്ടിലിൽ മറ്റൊരു മഹായാതനക്കാരനോടൊപ്പം താങ്കളും കിടക്കുന്നു. രണ്ടുണ്ടിവിടെ പ്രശ്നങ്ങൾ:
താങ്കൾക്ക് തത്ക്കാലം, ഇപ്പോൾ അസുഖങ്ങളൊന്നുമില്ല, എന്നാൽ, അനുദിനം ശരീരം ക്ഷീണിച്ചു കൊണ്ടിരിക്കുന്നു. ഡ്രിപ്പും, മനശ്ശക്തിയുമാണ് ജീവശക്തിപകരുന്നതിപ്പോൾ. പേരുകൾ പോലുമറിയാത്ത രോഗങ്ങളുള്ള അഥവാ അറിഞ്ഞാലും പുറത്തറിയിയ്ക്കാൻ വിവേ
കംസമ്മതിക്കാത്ത രോഗികളാവാർഡിലുണ്ട്. താങ്കൾ, ആ അർത്ഥത്തിൽ ഒരു വലിയ റിസ്ക്കിലാണ്. വികാരത്തിനു പകരം, വിവേകവും നമ്മോട് ചിലത് ആവശ്യപ്പെടുന്നുണ്ട്.

മറ്റൊരു കാര്യം, താങ്കൾ മറ്റൊരു രോഗിയുമായി (അവിടത്തെ നിത്യ പ്രതിഭാസമായ) ഒറ്റക്കട്ടിലിലാണ് കഴിയുന്നത് എന്നു ഞാൻ പറഞ്ഞല്ലോ. ശരിക്കും, ആ വാർഡ്, ആ കട്ടിൽ, അത്, ശരിക്കും പാർശ്വവൽക്കരിക്കപ്പെട്ടോർ ,വേറെങ്ങും തുണയില്ലാത്തോർ, അഗ തികൾ, അവർക്കുള്ള ഏറ്റവും പരിമിതമായ, basic ആയ അവകാശമല്ലെ ? എത്ര ഉന്നതമായ ഒരു ആശയത്തിനായി പോരാടുമ്പോൾപ്പോലും നാം അങ്ങനെയുള്ളവരെയും അവരുടെ അവകാശ ങ്ങളെയും വിസ്മരിക്കാൻ പാടുണ്ടോ?
അനീതിക്കെതിരെ മരണം വരിക്കാൻ നെഞ്ചുറപ്പുള്ള ഒരു പോരാളിക്ക്, ജീവിച്ചിരുന്നു കൊണ്ട് തന്നെ,(മരണം വരിക്കുന്നതിൽ) കൂടുതൽ ചെയ്യാൻ കഴിഞ്ഞേക്കും.
ഈ സന്ദേശം, ശ്രീ സ്റ്റീഫന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ അദ്ദേഹത്തിലെത്തിച്ച് വേണ്ടതു ചെയ്യുമല്ലോ.

2019, ജനുവരി 4, വെള്ളിയാഴ്‌ച

പശ്ചാത്താപവും പ്രായശ്ചിത്തവും

ടി.  ജെ. ജോസഫ്

ഫേസ് ബുക്കിൽനിന്ന് (ഒന്നു പുതുക്കിയത് )

എറണാകുളം അതിരൂപതാ വസ്തു ഇടപാടുകളെല്ലാം ആത്മീയതയുടേയും ക്രിസ്തീയ കരുണയുടേയും അംശലേശവുമില്ലാത്ത ശുദ്ധ ഭൗതിക നിലപാടുതറകളുടെ മുമ്പിൽ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. ക്രിസ്തുവാകട്ടെ ഈ മാമാങ്കത്തറയ്ക്ക് ഏഴയൽവക്കത്തുപോലുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ അശ്ലീലമയമായ തർക്ക വിതർക്കങ്ങൾ, അർത്ഥവത്തായിത്തീരേണ്ടിയിരുന്ന സംവാദങ്ങളുടെ വായ് മൂടിക്കെട്ടി. വാദകോലാഹലങ്ങളിൽ പ്രത്യേകിച്ച് പ്രകോപനവുമൊന്നുമില്ലാതെ, ആരാധനക്രമ വാശികൾ കുരിശും കുടയുമെടുത്ത് മുന്നിൽ നിരന്നതോടെ, ക്രിസ്തീയ സമൂഹത്തിന്റെ സ്വത്തു വഹകളുടെ കൈകാര്യകർതൃത്തത്തിന്റെ ധാർമ്മികവും നൈയാമികവുമായ വശങ്ങളെപ്പറ്റിയുള്ള ചർച്ചകളുണ്ടാവുമായിരുന്ന നല്ലൊരവസരം നാം സ്വയം നഷ്ടപ്പെടുത്തി.
ഇക്കാര്യങ്ങൾ, നിയമപരമായ വേദികളിൽ പരിഹരിക്കപ്പെടട്ടെ. കാനന് കാനന്റെ വഴി, ഇൻഡ്യൻ സിവിൽ നിയമത്തിന് അതിന്റെ വഴി.ഭൗതിക പോംവഴികൾ ഈ ദുർഘടഭൂമികയിലേക്ക് വഴിവെട്ടിയവർ കണ്ടു പിടിക്കട്ടെ.
ഞാൻ, തികച്ചും ക്രൈസ്തവമായ, ഒരു പോംവഴി, ബലിയെക്കാൾ കരുണയ്ക്കു പ്രാമുഖ്യം കൊടുത്തവനെ ഓർമ്മിച്ചു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ:
നമ്മുടെ, സീറോ മലബാർസഭയിൽ പെട്ട രൂപതകളുടെതായും കേരളത്തിൽ പ്രവർത്തിക്കുന്ന സന്യാസ സമുഹങ്ങളുടെ ഉടമസ്ഥതയിലായുമൊക്കെ ബഡ്ഡുകളുടെ അടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം മുന്നൂറിലധികം ചികിത്സാലയങ്ങൾ ഉണ്ടെന്നാണറിവ്.
ഇവിടങ്ങളിൽ ചിലതിലൊക്കെ മിതവും ചിലതിൽ അമിതവുമായ ചികിത്സാ പ്രതിഫലം രോഗികളിൽ നിന്നും ഈടാക്കുന്നുമുണ്ട്.
ചില ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റി, ചിലവ ഫൈവ് സ്റ്റാർ ലവലുകളിലേക്കെത്തിക്കഴിഞ്ഞു. "ഈ ആശുപത്രി കനത്ത കടത്തിലാണ് അതുകൊണ്ട് കനിവ് എന്നു വച്ചാൽ , ഉപവി,യപേക്ഷയുമായി ആരുമിവിടെ ദയവു ചെയ്ത് വരരുത്"
എന്ന കാണാ ബോർഡ് cash counter നു മുന്നിൽ തൂങ്ങിക്കിടക്കുന്നത് ആശുപത്രി കയറിയിറങ്ങുന്ന മനുഷ്യർക്കൊക്കെ അകക്കണ്ണിൽകാണാം. ബില്ലിളവ് ചോദിച്ചാൽ കേൾക്കുകയും ചെയ്യാം. ഇത് കേരള കത്തോലിക്കാസഭയുടെ കണ്ണിലെ വെറുംകരടല്ല; കമ്പ്/ തുലാൻ തന്നെയാണ്.

മിക്കവാറുമൊക്കെ,വേണ്ട സമയത്ത് നല്ല ജീവിതരീതികൾ കാണിച്ചുകൊടുക്കാനും ചൊല്ലിക്കൊടുക്കാനും വേണ്ടപ്പെട്ടവർക്കു വന്നു ഭവിച്ച ഭ്രംശം മൂലമുണ്ടായ അസുഖങ്ങളുടെ ബാഹുല്യം സമൂഹത്തെ തുറിച്ചു നോക്കുന്ന ഈ സമയം, "നല്ല പറ്റിയ സമയം കൊയ്തെടുക്കാൻ"എന്ന് സഭ കൂടി കമ്പോളശൈലിയിൽ ചിന്തിക്കുന്നത് ദൈവികനീതിക്കു ചേർന്നതല്ല. ആ രീതി മുതലാളിക്കു വിട്ടുകൊടുത്തേക്കൂ.
നമ്മുടേത്, വഴിയിൽ മർദ്ദനമേറ്റു കിടന്ന അപരിചിതനെ സ്വന്തം വാഹന (അതു കഴുതയായിരുന്നതുകൊണ്ട് മർദ്ദിതനെ കഴുതപ്പുറത്ത് വച്ചുകെട്ടി ദളിതനായ സമരിയാക്കാരൻ നടന്നു കാണണം) ത്തിലേറ്റി, ശുശ്രൂഷിക്കാൻ സൗകര്യമുള്ള അടുത്ത പൊതു സ്ഥലത്തെത്തിച്ച് അയാൾക്ക്ആവശ്യമുള്ള പ്രഥമ ശുശ്രൂഷയും ഏർപ്പാടാക്കി ഇനി കൂടുതൽ ചികിത്സാ ചെ ലവെന്തെങ്കിലും വേണ്ടിവന്നാൽ, തിരികെ വരുമ്പോൾ, താൻ തന്നെ തന്നുകൊള്ളാം എന്നു പറയുന്നവന്റെ മഹനീയമാതൃകയാണ്.  എന്നുവച്ചാൽ,അശരണ- രോഗീപരിപാലനം കാൽക്കാശുവാങ്ങാതെ, നാം ഫ്രീയായി നടത്തിക്കൊടുക്കേണ്ടതാണെന്നു ചുരുക്കം.ഇതാണോ 'Good Samaritan' വക സ്വന്തം സഭ എന്നെക്കാലവും അറിയപ്പെടാനഭിലഷിക്കുന്ന കേരള സഭ ഇക്കാലമത്രയും ചെയ്തു പോന്നത്?
ഈ ചിന്ത എന്നെനയിക്കുന്നത് Bill Counter ഉം Cash Counter ഉം ഇല്ലാത്ത പുട്ടപർത്തി, സത്യസായി ബാബാ ആശുപത്രിയിലേക്കാണ്. അഭിവന്ദ്യപിതാക്കന്മാരാരെങ്കിലും സായി ഭക്തിപ്പേടി കൂടാതെ അങ്ങോട്ടേക്ക് ഒരു incognito visit നടത്തൂ; എന്നിട്ട്, മുൻവിധിഒന്നും കൂടാതെ കാര്യങ്ങൾപഠിക്കൂ ,അപ്പോൾ മനസ്സിലാവുംനമ്മുടെ വളരെയേറെ കൊട്ടിഘോഷിക്കുന്നആതുര ശുശ്രൂഷാ സ്ഥാപനങ്ങളുടെ നടത്തിപ്പ് എത്രമാത്രം ഇൻ കൊറിജിബ്ൾ അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന്.
കേരള കത്തോലിക്ക സഭ -തനി പൗരസ്ത്യവും, അർദ്ധ പൗരസ്ത്യവും പാശ്ചാത്യവും കൂടി ചേർന്ന സമൂഹം കേരളത്തിലെ ഒരു വൻ സാമ്പത്തിക ശക്തിയാണെന്ന് ചോറുണ്ണുന്നവർക്കെല്ലാം അറിയാം. അത്തരം,ഒരേയൊരു സ്ഥാപനം നമുക്കെന്തു കൊണ്ട് നടത്തിക്കൂടാ?

എറണാകുളം-അങ്കമാലി അതിരൂപത,വൻ നഷ്ടത്തിനുംകടബാദ്ധ്യതക്കുംകാരണമായി ചൂണ്ടിക്കാണിക്കുന്ന മറ്റൂരെ ഭൂമി ഈ ആവശ്യത്തിനായി വിട്ടുകൊടുക്കന്നതിനെപ്പറ്റി ഗൗരവമായിആലോചിക്കണം.അധാർമ്മികതയെ ധാർമ്മികത കൊണ്ട് നേരിട്ട് തമ്പുരാന്റെ മുൻപിൽ സമാധാനവും പറയാം. സുതാര്യത ഈ കാര്യത്തിൽ ഉറപ്പാക്കിയാൽ, രൂപതാംഗങ്ങൾ തീർച്ചയായും ഇതിന്റെ പേരിലെടുത്ത ബാങ്ക് ലോൺ തിരിച്ചടക്കുന്നതിൽ സഹായിക്കാതിരിക്കില്ല. കൂടാതെ, അടുത്ത പത്തുവർഷത്തേക്ക് രൂപതയിൽ,
ഒറ്റ പള്ളി പോലും പൊളിച്ചോ അല്ലാതെയോ പണിയാൻ അനുവാദം കൊടുക്കരുത്. വെള്ളി, അതായത് ദ്രവ്യം, താനെ വന്നുകൊള്ളും. പിന്നെ,വാങ്ങിയ ഭൂമിയോ വേറെ ഭൂമികളോഎത്രയും പെട്ടെന്ന്, പഴേ തട്ടിപ്പു പരിപാടിയിൽക്കൂടിയല്ലാതെവിറ്റ്,കടംവീടുന്നതിന്ഉപയോഗിക്കുകയുമാവാം.

മറ്റു രൂപതകൾ, ഈ സംരംഭത്തിനാവശ്യമായ ബാക്കി ധനം കണ്ടു പിടിക്കണം.ഇൻഫ്രാസ്ട്രക്ചർ, റണ്ണിംഗ് കോസ്റ്റ് വലിയ ചിലവുകൾ ഉണ്ടാവും. 'ആൾദൈവ' മായ സായിബാബായ്ക്കാവാമെങ്കിൽ ജീവിക്കുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ഇതാവില്ല എന്നുപറയുന്നതിൽപ്പരം നാണക്കേടുവേറെന്തുണ്ട്?
ഉണ്ടാവാൻ പോകേണ്ട ഈ സംരംഭം വെറും ചികിത്സാസംരംഭം മാത്രമായിരിക്കരുത്: ചികിത്സ കൂടാതെ, അതായത് രോഗബാധ പിടികൂടാതെ മനുഷ്യനിവിടെ ജീവിതം സാദ്ധ്യമാകാമെന്നു ജനതയെ ബോധ്യപ്പെടുത്തുന്നതരത്തിൽ ചിട്ടപ്പെടുത്തിയ തികച്ചും holistic touch ലുള്ളഒരു നൂതന Health care institution ആണ് ഇവിടെ വിവക്ഷിതം (ഇക്കാര്യം, ഈക്കാര്യങ്ങളിൽ വിവരമുള്ളവർക്ക് പിന്നീട് ചർച്ചക്കെടുക്കാവുന്നതാണ്)
പിന്നെ,കെട്ടിടങ്ങൾ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ പ്രൊഫഷണൽസ്, വോളന്റിയർമാർ, നിത്യനിദാന ചിലവുകൾ, മററു നൂറായിരം കാര്യങ്ങൾ ഇവയ്ക്കൊക്കെയുള്ള ഉറുപ്പികയെപ്പറ്റിയുള്ള ഭയംനമ്മെ ഞെരുക്കുവാൻ നാം സാത്താനെ-മാമോനെ -അനുവദിക്കരുത്. നാമെത്ര പണം കണ്ടിരിക്കുന്നു! ഈ വക കാര്യങ്ങളിൽ സർക്കാരുകൾക്ക് ഗൈഡൻസ് കൊടുക്കാൻ കെല്പുള്ള സമൂഹമാണ് നമ്മുടേതെന്ന് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ നമ്മുടെ സംരംഭങ്ങൾ സാക്ഷി. മുള്ളിനെ മുള്ളു കൊണ്ടെടുക്കുവാൻ സാത്താൻ ഇത്രനാളുംനമുക്കു ട്യൂഷ'നെടുത്തു, ഇനി, അവനൊരു പണി നാം കൊടുക്കണ്ടെ?
Benevolentia (Charity)- രക്തസാക്ഷി(ണി)കളായ ആദിമസഭയിലെസഹോദരിത്രയങ്ങളിലെ 'കുഞ്ഞുവാവയാ'യിരുന്നത്രേ. 
കാര്യങ്ങൾ കൈവിട്ട് കാവ്യനീതിയാകുന്നതിനു എന്നു വച്ചാൽ തെളിച്ചെഴുതാം, ഉടുതുണിയില്ലാതെ കുരിശേറിയവന്റെ ഇടയക്കൂട്ടം, മാമ്മോന്റെ വക,പള പളാ പട്ടു കുപ്പായങ്ങൾക്കുള്ളിലുരുന്ന് ചീഞ്ഞളിയുന്നതിനു മുൻപ് നമുക്ക് Charity ക്ക് സാദാനീതി എങ്കിലും ലഭ്യമാക്കാനുള്ള, ധാർമ്മിക കടമ നിറവേറ്റി, പശ്ചാത്താപത്തോടൊപ്പം പ്രായശ്ചിത്തവും ചെയ്യണം.
മലയും കാടും കടലും കടന്ന് നാം ആത്മാക്കളെ രക്ഷിക്കുവാൻ ഏറെ യത്നിക്കുന്നു. അതിനു വേണ്ടി ഒരുപാടു സമർപ്പിതർ വിയർപ്പും രക്തവുമൊഴുക്കി വയലിൽ വേല ചെയ്യുന്നു. ഇത്തരുണത്തിൽ, ഇവിടെ തന്നെ സ്കൂൾ -കോളജ് സ്വാശ്രയ അദ്ധ്വാനത്തിന്റെ ബോറടിയിൽ നിന്ന് ഒന്നു മാറി നിന്ന് ക്രിയേറ്റീവ് ആയി ക്രിസ്തുവിനു വേണ്ടി എന്തെങ്കിലും ക്രിയ ചെയ്യാം എന്നു കരുതുന്ന ഒരു പത്തു ശതമാനമെങ്കിലും കാണാതിരിക്കുമോ, അവർക്കുള്ള ഒരു ക്ഷണക്കത്തു കൂടിയാണി നിർദ്ദേശം.
ഇവിടെയുള്ള തദ്ദേശീയ ആത്മാക്കളെ ആത്മീയ ഉണർവിൽ നിലനിർത്തുന്നതിന് ഒരു പാട് ധ്യാനകേന്ദ്രങ്ങൾ നമുക്കുണ്ട്; അവയിലെല്ലാം കൂടി ഏറ്റവും കുറഞ്ഞത് ഒരായിരം സന്നദ്ധ പ്രേഷിതർ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഈ ശുശ്രൂഷകരിൽ ഒരു പകുതിപ്പേർ സ്വമനസ്സാലെ, ഇപ്പോഴുള്ള കർമ്മമണ്ഡലമൊന്നു മാറ്റുവാൻ തയ്യാറായാൽ ചാരിറ്റിയുടെ ധ്യാനാത്മകതയാൽ പുതിയ ഇടം പ്രകാശമാനമാവും.
സന്യാസിനിമാരുടെ എണ്ണം കുറഞ്ഞു വരുന്നതിനെപ്പറ്റി കോൺഗ്രിഗേഷനുകൾവ്യാകുലരാണ്. കർമ്മനിരതവും സാർഥകവും സർഗ്ഗാത്മകവും അല്ലാത്ത ആവൃതികൾക്കുള്ളിലെ വെട്ടംകേറാ ജീവിതരീതിയാണ് ഈ അവസ്ഥയ്ക്ക് ഒരു കാരണം. ഇപ്പോഴുള്ള സന്യാസിനിമാർക്കും അർഥിനികൾക്കും ക്രിസ്തുവിന്റെ യഥാർഥ, ശിഷ്യകളാവുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാനുള്ള ഒരു മംഗളവേദി കൂടിയാകും ഈ സംരംഭം.
നമുക്കെന്തു മാത്രം അത്മായ സംഘങ്ങളാണുള്ളത്. തിരുബാല സഖ്യത്തേയും അൾത്താര ശുശ്രൂഷാ കൂട്ടത്തേയും ഒഴിച്ചു നിർത്തിയാൽ തന്നെ എത്രയോ സന്നദ്ധസേവകരെ ടേൺ വച്ച് സേവനത്തിനിറക്കുവാൻ സഭ അത്രയൊന്നും വിയർക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല.
കരുണ ചെയ്യുവാൻ ആളുകളെ നാമിതുവരെ പര്യാപ്തരാക്കിയിട്ടില്ലെങ്കിൽ, നാമെന്തുതരം ക്രിസ്ത്യാനിത്വമാണ് രണ്ടായിരം വർഷങ്ങളായി ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്?ഒരു വട്ടമല്ല ഒരായിരംവട്ടം വേണ്ടപ്പെട്ടവർ ചിന്തിക്കേണ്ട വിഷയമാണിത്.
ദയവുചെയ്ത്, ആരാധനക്രമ വേലിക്കെട്ടുകളിലും, ഏതാനും ചില വൈദികരുടെ അധർമ്മചെയ്തികളുടെ മേലുടുപ്പൂരിയിട്ടിരിക്കുന്ന അയകളിലും ഈ ആശയത്തെ ഉണക്കാനിടരുതേ!