2010, ജൂൺ 23, ബുധനാഴ്‌ച

നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?


കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം,
പി.ബി. നം.79, തറക്കുന്നേല്‍ ബില്‍ഡിങ്ങ്‌സ്, പാലാ.
16/6/10

കത്തോലിക്കാസഭ ഇന്നൊരു ധാര്‍മിക പ്രതിസന്ധിയിലാണ്. പുരോഹിതരുടെ ധാര്‍മികാധപതനവും ധനാര്‍ത്തിയും അസാന്മാര്‍ഗികതയുമാണ്, ഇതിനു പ്രധാന കാരണം. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് അമേരിക്കയില്‍ മാത്രമല്ല ആസ്‌ത്രേലിയയിലും യൂറോപ്പിലും രൂപതകള്‍ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. പോപ്പ് മാപ്പുവ്യാപാരിയാകുന്നു. ഈവക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നു പൗരന്മാരെ വിലക്കിയതിനു പോപ്പിനെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് അമേരിക്കന്‍ കോടതി. പള്ളികള്‍ വില്‍ക്കുന്നു; മൃൂസിയങ്ങളാക്കുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആസ്‌ത്രേലിയയില്‍ പോപ്പിനെ തടഞ്ഞുവെക്കുക പോലുമു ണ്ട്ായി. ന്യൂയോര്‍ക്കിലും വത്തിക്കാനിലും പുരോഹിതര്‍ പള്ളിക്കുള്ളില്‍ത്തന്നെ ബാലികമാരെ പീഡിപ്പിച്ചു.
കേരളത്തിലും സ്ഥിതി ഭിന്നമല്ല. മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്തകള്‍ തമസ്‌ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടും പുരോഹിതരുടെയും സന്യാസിനിമാരുടെയും ലൈംഗിക അരാജകത്വത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. സഭാവസ്ത്രം അഴിച്ചുവെച്ചും അഴിക്കാതെയും ഭൗതികതയിലേക്ക് രക്ഷപെടുന്നവരും ധാരാളം. ഭാരതീയ പാരമ്പര്യവും ബൈബിളും അനുസരിച്ച് പുരോഹിതരെയും സന്യാസിനികളെയും വിവാഹം കഴിക്കാനനുവദിക്കണം. പോപ്പിന്റെ മകന്‍ പോപ്പായ പാരമ്പര്യം മറയ്ക്കാന്‍ മാപ്പു മതിയാകുമോ?
മിഷന്‍ലീഗും സോളാഡിറ്റിയും ക്രിസ്റ്റീനും ഡി.സി.എല്ലും പോലുള്ള സംഘടനകളില്‍ നമ്മുടെ കുട്ടികളെ ഫാ. കാര്‍ത്തികപ്പള്ളിയെപ്പോലുള്ളവരുടെ കളിപ്പാട്ടങ്ങളാക്കുന്നത് മിക്കപ്പോഴും ദുശ്ശീലങ്ങള്‍ക്ക് കുട്ടികള്‍ അടിമപ്പെടാനും ഭാവിയില്‍ സമൂഹവിരുദ്ധരാകുന്നതിനും ഇടയാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. വിവാഹമെന്ന കൂദാശയ്ക്കു പ്രായം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചറിവോ പ്രകൃതിചോദന കളോ ഉണരാത്ത ബാല്യത്തില്‍ പെണ്‍കുട്ടികളെ മഠത്തിനുള്ളില്‍ തടവിലാക്കുന്നു. പിന്നീട് നടക്കുന്ന 'അഴിഞ്ഞാട്ട'ങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നിഷ്‌ക്കരുണം കൊലപ്പെടുത്താനും ഈ കശ്മലര്‍ മടിക്കുന്നില്ല. അഭയയുടെ ഭാഗ്യംപോലും ലഭിക്കാത്ത പാലായിലെ മേഴ്‌സിയും രാമപുരത്തെ ബിന്‍സിയും…പിന്നെ അറിയപ്പെടാത്ത എത്രയോ വിശുദ്ധകളും! സന്യാസിനികളുടെ കൊലയാളികളെ ശിക്ഷിക്കുക എന്നതിനേക്കാള്‍ രക്ഷിക്കുക എന്ന ക്രൂരവും പൈശാചികവുമായ നിലപാടുമൂലം പരിഹാസ്യരായത് മെത്രാന്മാര്‍ മാത്രമല്ല; ക്രൈസ്തവ സമൂഹമാകെയാണ്.
തട്ടുങ്കല്‍ മെത്രാന്റെ ദത്തുപുത്രിയില്‍ ദിവ്യരക്ഷകന്റെ ജനനം ആവേശപൂര്‍വം കാത്തിരുന്ന വിശ്വാസികളെയും ഇതിനിടയില്‍ നമുക്ക് കാണേണ്ടിവന്നു. അദ്ദേഹം ഇന്നു റോമില്‍ മെത്രാനായി വാഴുന്നു! ഇതിനെല്ലാംകൂടി പോപ്പ് ഒരുനാള്‍ പറയാനിരിക്കുന്ന മാപ്പ് പരിഹാരമാകുമോ?
പുരോഹിത-സന്യാസിനീവേഴ്ച കണ്ട സത്യക്രിസ്ത്യാനി (സണ്ണി എടാട്ടുകാരന്‍), പരാതിയുമായി സമീപിച്ചപ്പോള്‍ മെത്രാന്റെ നേതൃത്വത്തില്‍ പുരോഹിതര്‍ ആ കുടുംബത്തെ 'കൈ'കാര്യം ചെയ്ത കേസില്‍ ഇരിഞ്ഞാലക്കുട ബിഷപ്പ് ഇപ്പോള്‍ കോടതി കയറുകയാണ്. എന്തിനേറെ, ഞാറയ്ക്കലില്‍ സന്യാസിനികളെ മഠത്തില്‍ക്കയറി തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചവരില്‍ പള്ളിവികാരിയും കൂടാതെ, ക്വൊട്ടേഷന്‍ സംഘവുമുണ്ടായിരുന്നു. എറണാകുളം മെത്രാനും ഞാറയ്ക്കല്‍ വികാരിയുമുള്‍പ്പെടെ 9 പേര്‍ പ്രതികളായി ഈ കേസ് കോടതിയിലാണ്. സഹനത്തിന്റെയും എളിമയുടെയും ഉപദേശം നിര്‍ലോപം ചൊരിയുന്ന മെത്രാന്മാര്‍ക്കെന്തിനു ഗുണ്ടകള്‍? ഇടയന്മാര്‍ ആടുകളെ കൊന്നു തിന്നുകയോ? ( എസക്കിയേല്‍ 34:15)
ഇവര്‍ക്ക് വിശ്വാസികളെ ഉപദേശിക്കാനും നയിക്കാനും എന്ത് അര്‍ഹത? ഇവര്‍ വെറും പച്ചമനുഷ്യരാണ്. ആര്‍ഭാടത്തെക്കുറിച്ച് ആക്ഷേപം ചൊരിയുന്നവരുടെ വേഷഭൂഷാദികളും വാഹനങ്ങളും രാജാവിന്റേത്! സന്യാസിനികളെയും സാധുക്കളായ പുരോഹിതരെയും പീഡിപ്പിക്കുന്ന മെത്രാന്മാര്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കു സംഘടന രൂപീകരിക്കേണ്ടിവന്നു. സ്വയം അവകാശപ്പെടുന്ന ദിവ്യത്വമൊന്നും ഇവര്‍ക്കില്ലെന്നു തിരിച്ചറിയാത്ത വിശ്വാസികള്‍ വിനീതവിധേയരായിരിക്കുന്നിടത്തോളം കാലം മെത്രാന്‍മാര്‍ ഇതു തുടരുകതന്നെ ചെയ്യും. എന്നാല്‍, മലയാറ്റൂര്‍, കൂടരഞ്ഞി, ഇടപ്പള്ളി, തലോര്‍, കൊടുമണ്‍...മെത്രാന്റെ രാജഭരണത്തിനെതിരെ ഇടവകജനങ്ങള്‍ സംഘടിതമായി മുന്നേറുന്നതിന്റെ വിജയഗാഥ മറ്റൊലി കൊള്ളുകയാണ്.
ചില പുരോഹിതര്‍ വെറും കുര്‍ബാനത്തൊഴിലാളികളായി തരംതാണിരിക്കുന്നു. മുഴുവന്‍ സമയം പണം സമ്പാദനവും സ്വത്തുണ്ടാക്കലും മാത്രം. പാവപ്പെട്ട കൂലിപ്പണിക്കാരില്‍നിന്നു പോലും ഭീമമായ തുക ഗുണ്ടാപ്പിരിവ് നടത്തി പള്ളികളും മണിമേടകളും കെട്ടിപ്പൊക്കുന്നു. ലക്ഷക്കണക്കിനു രൂപ മെത്രാന്‍ കൊടുക്കും; പലിശസഹിതം തിരിച്ചുകൊടുക്കണമെന്നു മാത്രം! ആയുധക്കമ്പനികളില്‍ പണം നിക്ഷേപിച്ച് വന്‍തുക പലിശവാങ്ങുന്ന പോപ്പിന്റെ പ്രതിനിധികള്‍ തന്നെ! തെരുവില്‍ അലയുന്നവര്‍ അവര്‍ക്ക് ശല്യമാണ്. (പിന്നെ, പടമെടുത്ത് പണമാക്കുമെന്നു മാത്രം; കാഞ്ഞിരപ്പള്ളിയില്‍ സുനാമി ഉണ്ടായതുപോലെ). 'മരാമത്ത് അച്ചന്മാര്‍' എന്നൊരു വിഭാഗം തന്നെയുണ്ട്. പള്ളി നന്നായില്ലെങ്കിലും 'പുള്ളി' നന്നാവുമെന്നതിനാല്‍ ദൈവശുശ്രൂഷയ്ക്കുപകരം മാമോന്‍സേവയാണ് ഇവര്‍ ആവേശപൂര്‍വം നടത്തുന്നത്. ഇവരെപ്പറ്റി യേശു പറഞ്ഞിരിക്കുന്നതു നോക്കൂ. ''അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു, അവ മനുഷ്യരുടെ ചുമലില്‍ വെയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ ചെറുവിരല്‍ കൊണ്ടു പോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല.”(മത്താ.23: 4,5)
കുഞ്ഞച്ചനെയും അല്‍ഫോന്‍സാമ്മയെയും പോലെ, ജീവിച്ചിരുന്ന കാലത്ത് പരമാവധി പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്തവര്‍തന്നെ, മരണശേഷം വിശുദ്ധരാക്കി പണമുണ്ടാക്കാന്‍ ഉപയോഗിക്കുകവഴി വീണ്ടും അവരെ പീഡിപ്പിക്കുന്നു; വിശ്വാസികളെ വഞ്ചിക്കുന്നു. കഷ്ടം! ഇന്ത്യയിലെ ഏറ്റവും ധനികരാണ് കത്തോലിക്കാ മെത്രാന്മാര്‍. തങ്ങളുടെ ആസ്തി വെളിപ്പെടുത്താന്‍ ഞങ്ങള്‍ അവരെ വെല്ലുവിളിക്കുന്നു.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യാന്‍ 'അല്‍മായര്‍ക്ക്' അവകാശമില്ലെന്നാണ് അവരുടെ നിലപാട്. അഥവാ ആരെങ്കിലും തയ്യാറായാല്‍ ഭീഷണികളാണ്; മാമോദീസ, വിവാഹം, മരിച്ചടക്ക് എന്നിവ മുടക്കുമത്രെ! സാധാരണ വിശ്വാസികള്‍ ഭയപ്പെട്ട് കീഴടങ്ങുകയും ചെയ്യും. ഭയപ്പെടാത്തവര്‍ വിജയിക്കുന്നു. എത്രയോ കോടതിവിധികള്‍ തെളിവായുണ്ട്! മെത്രാന്മാര്‍ കോടതികളില്‍ ബൈബിളിനെയും ഭരണഘടനയെയും തള്ളിപ്പറഞ്ഞ് സത്യവാങ്ങ്മൂലങ്ങള്‍ നല്‍കിയിരിക്കുന്നു. ആത്മപരിശോധന നടത്താനും തെറ്റുതിരുത്താനും തയ്യാറാകാതെ സൂകരങ്ങളെപ്പോലെ തെറ്റിന്റെ ചെളിക്കുണ്ടില്‍ക്കിടന്ന് വീണ്ടും വീണ്ടും അവര്‍ ഉരുളുന്നു. സ്റ്റാലിനെയും ഹിറ്റ്‌ലറെപ്പോലും വെല്ലുന്ന തരത്തില്‍ ജനലക്ഷങ്ങളെ കുരിശുയുദ്ധത്തില്‍ കൊന്നൊടുക്കിയതും ജൊവാന്‍ ഓഫ് ആര്‍ക്കിനെയും ബ്രൂണോയെയും ജീവനോടെ തീയിലെറിഞ്ഞതും ഗലീലിയോയെ പീഡിപ്പിച്ചതും ഉള്‍പ്പെടെ എന്തെന്തു ഭീകരതകള്‍! സഭയുടെ മാടമ്പിജന്മിത്തസ്വഭാവത്തില്‍ പൊറുതിമുട്ടിയ ജനം ഫ്രഞ്ചുറഷ്യന്‍ വിപ്‌ളവങ്ങളിലൂടെ ഇതിനു വിരാമമിട്ടു. അങ്ങനെ യൂറോപ്പില്‍ സഭ ഒരു വഴിക്കായി. കേരളത്തിലെ സഭയും ഈ വഴിക്കാകാന്‍ നാം അനുവദിക്കണോ?
സഭയില്‍ 99.9 ശതമാനം സാധാരണവിശ്വാസികളാണ്. സഭ അവരുടേതാണ്. വിശ്വാസികള്‍ക്ക് ആത്മീയശുശ്രൂഷ നല്‍കാനാണ് മെത്രാന്മാരെയും പുരോഹിതരേയും നിയമിക്കുന്നത്. അതിനുപകരം, ന്യൂനപക്ഷാവകാശമെന്ന തോക്കുചൂണ്ടി, വിദ്യാലയങ്ങളിലെ അധ്യാപകര്‍ മുതല്‍ തൂപ്പുകാരിവരെയുള്ള ജോലികള്‍ പുരോഹിതരും സന്യാസിനികളും വീതംവെച്ചെടുക്കുകയും പൊതുജനങ്ങളുടെ നികുതിപ്പണം ശമ്പളമായി മെത്രാന്റേതും അതുവഴി പോപ്പിന്റേതുമാക്കി മാറ്റുകയും ചെയ്യുന്നു. കഷ്ടപ്പെട്ട് പള്ളിയും പള്ളിക്കൂടവും ഉണ്ടാക്കിയ വിശ്വാസി ദരിദ്രവാസിയായി പുറത്ത്! കാരണം, പള്ളിയും പള്ളിക്കൂടവും പള്ളിസ്വത്തുമുഴുവനും പോപ്പിന്റേതാണത്രെ! മെത്രാന്മാര്‍ ഭരണക്കാരും!! അങ്ങനെ ന്യൂനപക്ഷാവകാശമെന്നത് മെത്രാന്മാര്‍ക്കു മാത്രമുള്ള അവകാശമാകുന്നു!!! മാത്രമോ, കേരളത്തിലെ 60% വരുന്ന വിദ്യാലയങ്ങളിലെ ഉദ്യോഗങ്ങള്‍ ഒരു സമുദായത്തിനു മാത്രമായി സംവരണം ചെയ്യപ്പെടുകയാണ്. വിദ്യാര്‍ഥിപ്രവേശനത്തില്‍ കൊള്ളഫീസും തലവരിയും! ഇവിടെ സാമൂഹികനീതിപോലും അട്ടിമറിക്കപ്പെടുന്നു. ഇതു മറ്റു സമുദായങ്ങളില്‍ വിദ്വേഷം ജനിപ്പിക്കുന്നു. ഡി. സി. എം. എസ്. ഉണ്ടാക്കാനും പള്ളിക്കുവേണ്ടി കൂലിയില്ലാപ്പണി ചെയ്യിക്കാനും ഉല്‍സാഹിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് ആനുപാതികമായി സ്‌കൂളിലും ആശുപത്രികളിലും അവര്‍ക്ക് ജോലി കൊടുക്കുന്നില്ല? എന്നിട്ടു പോരേ പാര്‍ലമെന്റ് മാര്‍ച്ചും സര്‍ക്കാരിനെതിരെ പടപ്പുറപ്പാടും?
വിവിധ മതസ്ഥരായ കുട്ടികള്‍ പഠിക്കുന്ന ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്തീയ പ്രാര്‍ഥനമാത്രം ചൊല്ലുകയും ഓരോ പീരീഡിനും ശേഷം അതാവര്‍ത്തിക്കുകയും ചെയ്യുന്നു? മറ്റു സമുദായങ്ങളിലെ കുട്ടികളില്‍ അതുണ്ടാക്കുന്ന അപകര്‍ഷതാബോധവും മാനസികസംഘര്‍ഷവും, തന്മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും എന്തുകൊണ്ട് ഇവര്‍ പരിഗണിക്കുന്നില്ല? സര്‍ക്കാര്‍ ചെലവില്‍ മതപ്രചരണം നടത്തുന്നു എന്ന ഗുരുതരമായ ഭരണഘടനാലംഘനം കൂടി ഇവിടെയുണ്ട്.
കത്തോലിക്കാസഭാമേധാവികള്‍ സമാന്തരസര്‍ക്കാര്‍തന്നെ കെട്ടിപ്പടുത്തിരിക്കുന്നു. സത്യം പറഞ്ഞവരെ ക്രൂശിക്കാനായി ഉണ്ടാക്കിയ സഭാവിചാരണ(inquisition)കോടതികളെ ഓര്‍മിപ്പിക്കുന്ന രൂപതാക്കോടതികള്‍, മുദ്രപ്പത്രം, കോര്‍ട്ടുഫീസ്...! ഇവിടെ നിയമനിര്‍മാതാവും നിയമവ്യഖ്യാതാവും വിധികര്‍ത്താവും നിര്‍വാഹകനും ഒരാള്‍തന്നെ - മെത്രാന്‍! എല്ലാറ്റിനുമുപരി, ഇതിനു പിന്‍ബലം ഒരു വിദേശരാജ്യമായ വത്തിക്കാനിലെ മതനിയമമായ കാനോന്‍ നിയമവും. അതാകട്ടെ, ബൈബിള്‍വിരുദ്ധവും അക്രൈസ്തവവും അധാര്‍മികവും, മനുഷ്യാവകാശധ്വംസനപരവുമാണ്. ഇന്ത്യന്‍ ഭരണഘടനയും ഭരണകൂടവും കോടതിയും വെറും നോക്കുകുത്തി!
ഈ ഏകാധിപത്യം ഇനിയും വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു ഇന്ത്യന്‍പൗരനും സാധ്യമല്ല. ജനാധിപത്യയുഗത്തില്‍, ഈ മതേതരരാജ്യത്ത് ഇത്തരം രാജകീയാധികാരം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല. കാരണം, തെരഞ്ഞെടുപ്പിനെ നേരിടാതെ, ജനങ്ങളുടെ വോട്ടുനേടാതെ, പിന്‍വാതിലിലൂടെ അകത്തുകയറി, സ്വയം രാജാവായി പ്രഖ്യാപിച്ചവരാണ് മെത്രാന്മാര്‍. ഞങ്ങള്‍ ക്രിസ്തുവിലാണ് വിശ്വസിക്കുന്നത്. പുരോഹിതര്‍ക്ക് ആത്മീയാധികാരം മാത്രമേ ക്രിസ്തുവും അപ്പോസ്തലന്മാരും നല്‍കിയിട്ടുള്ളു. ഭൗതികാധികാരം വിശ്വാസികള്‍ക്കാണ് നല്‍കിയിരി ക്കുന്നത്. (അപ്പ. 6: 14), (1പത്രോ. 2 :2; 1013) അവര്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിവുണ്ട്; സഭാസ്വത്തുണ്ടാക്കാനും കഴിവുണ്ട്; സഭാസ്വത്തു ഭരിക്കാന്‍ കഴിവില്ല എന്ന നിലപാട് കാനനനിയമമാണ്.; അതംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ പൊതുസമൂഹത്തിന്റെ രക്തം കുടിച്ച് മദിക്കുന്ന ഈ കൊതുകുകളും മൂട്ടകളും സമൂഹത്തിനു രോഗം പകര്‍ന്നു നല്‍കുന്നതിനെതിരെ പ്രതികരിച്ചേ പറ്റൂ. കാരണം, മതവും ദൈവവും രണ്ടാണ്; താലിബാനിസം ഇവിടെ വേണ്ട…
വിശേഷവസ്ത്രം ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു നഗ്നനായി നടന്ന രാജാവ് നഗ്നനാണെന്നു പറഞ്ഞത് കുട്ടിയാണെങ്കിലും അന്നു രാജാവ് അതംഗീകരിച്ചു. പക്ഷേ, പ്രബുദ്ധരായ വിശ്വാസികളും പുരോഹിതര്‍ തന്നെയും കാലങ്ങളായി വിളിച്ചു പറഞ്ഞിട്ടും രാജ കീയ സഭാധികാരം ഇന്നും നഗ്നരായി നടക്കുന്നു.
കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്ക് ധൈര്യംപകരാനും അവരെ കര്‍മോല്‍സുകരാക്കാനും മെത്രാന്മാരുടെ പീഡനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമോപദേശം നല്‍കാനും രൂപംനല്‍കിയ സംഘടനയാണ് കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം (KCRM). കേരളത്തിലെ സമാനചിന്താഗതിയുള്ള 12 ക്രിസ്തീയസംഘടനകളുടെ ഐക്യവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ (JCC), KCRM അംഗമാണ്. നമ്മുടെ ശ്രമഫലമായി, വിശ്വാസികളുടെ തെരഞ്ഞെടുക്കപ്പെട്ട സമിതി പള്ളിസ്വത്ത് ഭരിക്കണമെന്നുള്ള നിര്‍ദ്ദേശം (ചര്‍ച്ച് ആക്റ്റ്) ജ. വി.ആര്‍. കൃഷ്ണയ്യര്‍സമിതി കേരള സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്. മെത്രാന്മാരുടെ കള്ളപ്പണത്തിന്റെ കണക്കറിയാന്‍, ഈ നിര്‍ദ്ദേശം നിയമമാക്കണമെന്നവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലാണ് JCC.. ജില്ലയില്‍, ഇതിന്റെ ഭാഗമായി പാലാ, രാമപുരം, ഈരാറ്റുപേട്ട, കോട്ടയം എന്നിവിടങ്ങളില്‍ പ്രചരണങ്ങളും പൊതുയോഗങ്ങളും നടത്തിക്കഴിഞ്ഞു. ബൈബിളിലും ക്രിസ്തു വിലും വിശ്വസിക്കുന്ന എല്ലാ കത്തോലിക്കരും KCRMല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ധര്‍മസമരത്തില്‍ സഹായസഹകരണങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. നശിപ്പിക്കാനല്ല, പുനരുദ്ധരിക്കാന്‍; നഷ്ടപ്പെട്ടത് നേടിയെടുക്കാന്‍.
കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിനു വേണ്ടി,
ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കെ., സെക്രട്ടറി ജോര്‍ജ് മൂലേച്ചാലില്‍
വിളിക്കുമല്ലോ 9037078700/9747304646/9400283663 / 9497088904

വായിക്കുക – 1) ബൈബിള്‍, 2) തിരുസ്സഭാചരിത്രം ഫാ. സേവ്യര്‍ കൂടപ്പുഴ, 3) ഓശാന, 4)നസ്രാണിദീപം,5) കുപ്രസിദ്ധരായ മാര്‍പ്പാപ്പമാര്‍ - പ്രൊഫ. കെ. എം എബ്രാഹം, 6) അഭയ കേസ് ഡയറി - ജോമോന്‍ പുത്തന്‍പുരക്കല്‍, 7) Canon Laws 8) The Dark Side of Christian History- Helen Ellerbe, 9) Holy Blood, Holy Grail-Michael Baigent, Richard and Henry Lincoln, 10) Bible Extract- A Rally of Contradictions -Thomas Muttappally
11)…

2010, ജൂൺ 5, ശനിയാഴ്‌ച

കേരള സഭാനവീകരണ പ്രസ്ഥാനം ആമുഖം

1990 ജനുവരി
മനുഷ്യനിന്ന്, ലോകവ്യാപകമായിത്തന്നെ, രൂക്ഷമായ ഒരു ആദ്ധ്യാത്മിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ മൂല്യമളക്കാനുള്ള മാനദണ്ഡങ്ങള്‍, സമ്പത്ത്, അധികാരം, ജഡികമായ സുഖസൗകര്യങ്ങള്‍ എന്നിവയായി മാറിയിരിക്കുന്നു. ഭൗതികമായ ഈ മാനദണ്ഡങ്ങള്‍ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്നതുമൂലമാണ് മനുഷ്യതയില്‍നിന്നും സ്വകാര്യപരതയിലേയ്ക്ക് മനുഷ്യന്‍ നയിക്കപ്പെടുന്നത്. വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും, എല്ലാവിധത്തിലുമുള്ള മാത്സര്യങ്ങള്‍ക്കും ആസക്തികള്‍ക്കും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായിരിക്കുന്നത് വളര്‍ന്നുവരുന്ന ഈ സ്വകാര്യപരതയാണ്.
മനുഷ്യനില്‍ നൈസ്സര്‍ഗികമായുള്ള ആദ്ധ്യാത്മികാവബോധത്തെ നിരന്തരം ഉണര്‍ത്തിക്കൊണ്ട്, അവനെ സ്വകാര്യപരതയില്‍ നിന്നും പരാര്‍ത്ഥതയിലേയ്ക്ക് അഥവാ മനുഷ്യതയിലേയ്ക്കു നയിച്ച് ജീവിതത്തില്‍ അര്‍ത്ഥബോധം നല്‍കുക എന്ന മതപരമായ ധര്‍മ്മം നിറവേറ്റപ്പെടാത്തതാണ് ഈ അവസ്ഥയ്ക്ക് അടിസ്ഥാന കാരണമായിരിക്കുന്നത്. പുരോഹിതാധികാരാധിഷ്ഠിതവും ആചാരനിഷ്ഠവുമായ ഇന്നത്തെ മത രൂപങ്ങള്‍ വെറും ഭൗതികാധികാര സ്ഥാപനങ്ങളായി അധഃപതിച്ചതുകൊണ്ടാണ് ഈ ധര്‍മ്മാനുഷ്ഠാനത്തില്‍ അവ അപ്രാപ്തമായത്. നിലവിലുള്ള സംഘടിത മതരൂപങ്ങള്‍, സാമുദായികവും രാഷ്ട്രീയവുമായ സ്ഥാപിത താല്പര്യങ്ങളുടെ കേന്ദ്രങ്ങളായിരിക്കുന്നു എന്നതില്‍ നിന്നുതന്നെ, സനാതന മതമൂല്യങ്ങളെക്കാള്‍, ഭൗതികവും ജഡികവുമായ മൂല്യങ്ങള്‍ക്കാണ് അവ വിധേയപ്പെട്ടിരിക്കുന്നത് എന്നു വെളിവാക്കുന്നു. ഈ മതരൂപങ്ങളും അവയുടെ ഘടനകളും പ്രതിനിധാനം ചെയ്യുന്നതെന്തോ, അതാണ് ആദ്ധ്യാത്മികത എന്നു തെറ്റിദ്ധരിച്ച് മതത്തെയും ആദ്ധ്യാത്മികതയെയും അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വ്യാപകമായ വളര്‍ച്ചകൂടി ആയപ്പോള്‍ ലോകം കേവല ഭൗതികതയിലേയ്ക്ക് കൂപ്പു കുത്തിത്തുടങ്ങി. അങ്ങിനെ, മനുഷ്യനെ മനുഷ്യനാക്കുന്ന, അവനെ സാംസ്‌ക്കാരികമായി ഉയര്‍ത്തുന്ന, അവന്റെ എല്ലാ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ഉറവിടമായിരിക്കുന്ന, മനുഷ്യതയുടെ മൂലക്കല്ലായി അവനില്‍ കുടികൊള്ളുന്ന ആദ്ധ്യാത്മികാവബോധം മരവിക്കുവാനിടയായി. ഇന്നത്തെ സാമൂഹ്യവും സാംസ്‌കാരികവും, രാഷ്ട്രീയവുമായ എല്ലാവിധ ജീര്‍ണ്ണതകള്‍ക്കും മൂല്യച്യുതികള്‍ക്കും അടിസ്ഥാന കാരണമായിരിക്കുന്നത്, വര്‍ദ്ധിച്ചുവരുന്ന ഈ ആദ്ധ്യാത്മിക ശൂന്യതയാണ്.
ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക്, അവ എത്രതന്നെ ഉദാത്തമായിരുന്നാലും, ധാര്‍മ്മിക മൂല്യങ്ങളെയും അങ്ങിനെ മനുഷ്യമഹത്വത്തെയും അധികനാള്‍ ഉയര്‍ത്തിപ്പിടിക്കാനാവില്ലെന്നത്, സോഷ്യലിസ്റ്റു രാഷ്ട്രങ്ങളിലെ സമകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
ലക്ഷ്യം:
സാര്‍വ്വത്രികമായിത്തീര്‍ന്നിരിക്കുന്ന ഈ ആദ്ധ്യാത്മിക ശൂന്യതയെയും അതിനുകാരണമായിരിക്കുന്ന മതജീര്‍ണ്ണതയെയും പറ്റിയുള്ള അവബോധം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭയില്‍ മതചൈതന്യത്തിന്റെതായ ഒരു ചെറു തിരികൊളുത്തേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ക്രൈസ്തവസഭകളില്‍ വെച്ച് ഏറ്റവും കേന്ദ്രീകൃതാധികാര ഘടനയുള്ള ഒന്നാണ് കത്തോലിക്കാസഭ. വാസ്തവത്തില്‍, സഭ എന്നുപറയുമ്പോള്‍ ഇന്നര്‍ത്ഥമാകുന്നത്, ശ്രേണീബദ്ധമായ ഈ പൗരോഹിത്യാധികാര ഘടന എന്നുതന്നെയാണ്. സഭയിലെ അനുഷ്ഠാനപരവും-ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഈ അധികാരഘടനയാണ്. അതിനെ അംഗീകരിക്കുകയും അനുസ്സരിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ കടമയായി കരുതപ്പെടുന്നതും. സഭാപരമായ ഭ്രഷ്ടുകളെയും വിലക്കുകളെയും സാമുദായികമായി ഒറ്റപ്പെടുത്തലുകളെയും വിശ്വാസികള്‍ ഭയപ്പെടുന്നതിനാല്‍, ഈ ഭയത്തിലാണ് പൗരോഹിത്യം തങ്ങളുടെ ആധിപത്യം, വിശ്വാസികളുടെമേല്‍ കെട്ടിവെച്ചിരിക്കുന്നത്. വിശ്വാസികളുടെ ആത്മീയ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ചവര്‍ ശുശ്രൂഷകന്‍ എന്ന നിലയില്‍ നിന്നും അധികാരിയായി മാറിയിരിക്കുകയാണിവിടെ. ഈ പുരോഹിതാധിപത്യമാകട്ടെ, ഉദാത്തവും അതിരുകളില്ലാത്തതുമായ ക്രൈസ്തവ സാഹോദര്യത്തെ, തങ്ങളുടെ സ്ഥാര്‍ത്ഥ-സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി വിഭാഗീയമായ ഒരു സാമുദായിക വികാരമായി സങ്കുചിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
സാഹോദര്യത്തിലേയ്ക്കും തുല്യതയിലേയ്ക്കും മനുഷ്യരെ നയിക്കേണ്ട ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍, അതിനു നേര്‍വിപരീത ദിശയില്‍ പ്രയോഗിക്കപ്പെടുന്നതിനെതിരെ, വിശ്വാസികള്‍ പ്രബുദ്ധരും കര്‍മ്മനിരതരും ആകേണ്ടിയിരിക്കുന്നു. കേരള കത്തോലിക്കാസഭയില്‍ ക്രിസ്തീയ മൂല്യങ്ങളും ധാര്‍മ്മികതയും പുനഃസ്ഥാപിക്കുന്നതിനും, സഭയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വിശ്വാസികളുടെ കൂട്ടായ്മയായി പരിവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ ആദ്യപടിയായി ഇതാവശ്യമാണ്.
ആദ്ധ്യാത്മിക ചൈതന്യത്താല്‍ പ്രേരിതരായി സ്വയം നവീകരണത്തിനു വിധേയരാകുന്ന വിശ്വാസികള്‍ തന്നെ സഭാനവീകരണത്തിന്റെ ചാലകശക്തികളായിത്തീരണം. അങ്ങനെ സഭയില്‍ വളര്‍ന്നു വരുന്ന ആദ്ധ്യാത്മിക-ധാര്‍മ്മിക ശക്തിക്കുമുമ്പില്‍ സഭയിലെ പൗരോഹിത്യാധിപത്യവും അതിന്റെ സാമ്പത്തിക ശക്തിയും മുട്ടുമടക്കുകയും, ഇത് കത്തോലിക്കാ സമൂഹത്തില്‍ ഒരു പുതിയ ആദ്ധ്യാത്മിക നവോന്മേഷം പകരുകയും ചെയ്യുന്നു. ക്രമേണ, സഭ, സ്‌നേഹത്തിന്റെ പ്രവര്‍ത്തനനിരതമായ ഒരു വേദിയായി പരിവര്‍ത്തനപ്പെടും. അങ്ങനെ, സാന്വത്തികവും അധികാരപരവുമായ മാത്സര്യങ്ങളില്‍ നിന്നും സ്വയം വിടുതല്‍ നേടുന്ന കത്തോലിക്കാ സമുദായം, ക്രമേണ ചുറ്റുമുള്ള സമുദായങ്ങളിലേയ്ക്കും പൊതുസമൂഹത്തിലേയ്ക്കും ആദ്ധ്യാത്മിക ചൈതന്യത്തിന്റെയും ധാര്‍മ്മികമൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും അലകള്‍ പടര്‍ത്തുകയും ചെയ്യും.
പ്രസക്തി:
കേരള കത്തോലിക്കാ സഭയില്‍, രൂപതയുടെ കേന്ദ്രീകൃതാധികാരത്തിനു കീഴില്‍ ഇടവകകളും ഇടവക വിശ്വാസികളും സഭയില്‍നിന്നും സഭാകാര്യങ്ങളില്‍ നിന്നും തീര്‍ത്തും അത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. ഇടവക വൈദികര്‍ക്ക്, ബിഷപ്പിന്റെ ആജ്ഞാനുവര്‍ത്തികള്‍ എന്ന നിലയില്‍ മാത്രമാണ് ഇന്നു നിലനില്‍പ്പുള്ളത്. ഇടവക വക സ്ഥാപനങ്ങളെല്ലാം പടിപടിയായി രൂപതയുടെ ഉടമസ്ഥതയിലും കേന്ദ്രീകൃത നിയന്ത്രണത്തിലുമായിത്തീര്‍ന്നിരിക്കുന്നു.
വിശ്വാസികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിലോ മുന്‍കൈയിലോ, സഭയില്‍, എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ഇന്ന് അവസരമില്ല. എന്നു മാത്രമല്ല, രൂപതാധികാരത്തിനു വിയോജിപ്പു വരുന്ന രീതിയില്‍ സഭാകാര്യങ്ങളില്‍ ഇടപെടുന്ന പക്ഷം, ''സഭാദ്രോഹികള്‍'' എന്ന നിലയില്‍, അവരെ സാമുദായികമായി ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവിലുണ്ട്. ഇത് സമുദായത്തിലെ കഴിവും ചിന്താശക്തിയും നേതൃത്വഗുണവുമുള്ളവരെ നിഷ്‌ക്രിയത്വത്തിലേയ്ക്കും മതദ്വേഷത്തിലേയ്ക്കും നയിക്കാന്‍ ഇടയാക്കുന്നു. ഇതുതന്നെയാണ്, വളരെയേറെ പ്രഗത്ഭമതികള്‍, തങ്ങളുടെ പ്രഥമ കര്‍മ്മരംഗമായിരിക്കേണ്ട സ്വന്തം സമുദായത്തെ പൂര്‍ണ്ണമായും വിട്ട് ഇതര പ്രവര്‍ത്തന മേഖലകളിലേയ്ക്കു കടക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുള്ളതും. ഈ മസ്തിഷ്‌ക മന്ദീകരണവും ചോര്‍ച്ചയും കേരള കത്തോലിക്കാസമുദായത്തെ നേതൃത്വ ശൂന്യതയിലേയ്ക്കും നിര്‍വീര്യതയിലേയ്ക്കും നയിച്ചുകൊണ്ടിരിക്കുന്നു. നേതൃത്വവും ഊര്‍ജ്ജസ്വലതയും നഷ്ടപ്പെട്ട സമുദായത്തെ, സഭാഘടനയുടെ വ്യാജ ആദ്ധ്യാത്മിക പരിവേഷത്തിന്റെ മായികവലയത്തിലും ആചാരാനുഷ്ഠാനങ്ങളിലും കുടുക്കി തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു കൊണ്ടുനടക്കുവാന്‍ സഭാധികാരത്തിനു കൂടുതലായി കഴിയുകയും ചെയ്യുന്നു. അമാന്തിക്കുന്തോറും കരകയറുവാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിച്ചുവരുന്ന ഒരു ദൂഷിത വലയത്തിലേയ്ക്കാണ് സമുദായം ആഴ്ന്നു കൊണ്ടിരിക്കുന്നത്.
രൂക്ഷമായി വരുന്ന ഈ അവസ്ഥയെപ്പറ്റിയും, അതിന്‍ ഫലമായി തങ്ങളില്‍നിന്നും അന്യാധീനപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ക്രൈസ്തവമായ അവകാശങ്ങളെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിശ്വാസികളിന്ന് സാമാന്യമായ ഒരവബോധം ഉളവാക്കിയിട്ടുണ്ട്. തങ്ങളുടെമേല്‍ ഇത്രയേറെ ആധിപത്യം പുലര്‍ത്തുന്ന സഭാഘടനയിലെ ഒരു ഘടകവും തങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരോ, ഏതെങ്കിലും വിധത്തില്‍ തങ്ങളെ പ്രതിനിധീകരിക്കുന്നവരോ അല്ലെന്നും, അതിനാല്‍ അവരെ അംഗീകരിക്കാനോ അനുസ്സരിക്കാനോ സാമാന്യമായ ജനാധിപത്യമൂല്യങ്ങള്‍ വെച്ചുതന്നെയോ ധാര്‍മ്മികമായോ തങ്ങള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള ഒരവബോധം വിശ്വാസികളില്‍ വോരോടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മറ്റെല്ലാ ക്രൈസ്തവസഭകളിലും ഏതെങ്കിലും വിധത്തിലുള്ള ജനാധിപത്യ പ്രക്രിയകള്‍ നിലവിലുണ്ടെന്നും, സഭാകാര്യങ്ങളില്‍ അത്മായര്‍ക്ക് പരിഗണനയും പ്രാതിനിധ്യവും കുറെയെങ്കിലും ലഭ്യമാകുന്നുണ്ടെന്നും അവര്‍ കാണുന്നുണ്ട്. കേരളത്തിന്റെ പുരാതനമായ ക്രൈസ്തവ സഭാപാരമ്പര്യമനുസ്സരിച്ച് എല്ലാ അധികാരവും വിശ്വാസികളുടെ കൂട്ടായ്മയിലായിരുന്നു നിക്ഷിപ്തമായിരുന്നത് എന്ന ചരിത്രാവബോധവും വിശ്വാസികളുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്നു. സ്വന്തം സബാപാരമ്പര്യത്തിന്റെയും അപ്പസ്‌തോലന്മാര്‍ സ്ഥാപിച്ച ആദിമ ക്രൈസ്തവ സഭാപാരമ്പര്യത്തിന്റെയും വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഇന്നത്തെ സഭാഘടന തികച്ചും അക്രൈസ്തവമാണെന്ന വിലയിരുത്തലുകളും പഠനങ്ങളും വിമര്‍ശനങ്ങളും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം വ്യാപകമായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. സമ്പത്തും അധികാരവും കേന്ദ്രീകരിക്കുകയും ആധിപത്യപരമായി പ്രയോഗിക്കുകയും ചെയ്യുന്ന ഇന്നത്തെ സഭാഭരണരീതികളും, അവയുടെ വിനിയോഗം സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ പഠിപ്പിക്കലുകളും തമ്മില്‍ ഒരിക്കലും ഒത്തുപോകുന്നവയല്ല എന്നു സ്ഥാപിക്കുന്ന, സ്വതന്ത്രമായ ധാരാളം ദൈവശാസ്ത്രവിചിന്തനങ്ങളും വിശ്വാസികളെ കൂടുതല്‍ കൂടുതലായി സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.
സമീപകാലത്തായി ബൈബിളിനു ലഭിച്ച വമ്പിച്ച പ്രചാരവും, സഭാതലങ്ങളില്‍ത്തന്നെ കൂടുതലായി നടന്നു വരുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും, സ്വതന്ത്രമായ പല ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ആത്മാര്‍ത്ഥമായ സഭാവിമര്‍ശനങ്ങളുമൊക്കെ, അവബോധതലത്തിലുള്ള ഒരു ഉഴുതുമറിക്കലിന് കാരണമായിട്ടുണ്ട്. ഏതായാലും, ക്രിസ്തീയാരൂപിയില്‍ തുല്യതയും സാഹോദര്യവും പുലരേണ്ട സഭയില്‍ ഇന്നു പലരുന്നത് ആധിപത്യവും അടിമത്വവുമാണെന്ന അറിവ് വിശ്വാസികളിലിന്ന് വ്യാപകമാണ്. ഭൗതികബന്ധത്തിലും ഭൗതികാധികാരത്തിലും ഹൃദയം പൂഴ്ത്തിയിരിക്കുന്ന സഭാഘടന വിശ്വാസികളില്‍ ആദ്ധ്യാത്മിക ജീര്‍ണ്ണത മാത്രമാണിന്ന് വളര്‍ത്തുന്നതെന്നും, ഈ പ്രതിസന്ധിയെ മറികടക്കണമെങ്കില്‍, അക്രൈസ്തവമായ ഇന്നത്തെ സഭാഘടനയെ ക്രിസ്തീയമായി ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണ് എന്നും ബോധ്യമുള്ളവര്‍ ഈ സമുദായത്തിലിന്നു വര്‍ദ്ധിച്ചു വരുകയാണ്.
വര്‍ദ്ധിച്ചു വരുന്ന ഈ ക്രിസ്തീയാവബോധം ഒരു വശത്തും, വര്‍ദ്ധിച്ച ശക്തിയില്‍ വിശ്വാസികളുടെ മേല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സഭാധികാരം മറുവശത്തുമായി, അങ്ങേയറ്റം ആത്മസംഘര്‍ഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍, ഈ സമുദായം സഭയില്‍ ക്രൈസ്തവ നീതി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സമീപകാലത്ത് ധാരാളം ഉപവാസ-പ്രാര്‍ത്ഥനായജ്ഞങ്ങളും സഹനസമരങ്ങളും നടന്നു എന്നത് വര്‍ദ്ധിച്ചുവരുന്ന ക്രിസ്തീയാവബോധത്തിന്റെ പ്രകാശനങ്ങളായി എടുത്തു പറയാവുന്നവയാണ്.
1986-ല്‍ വടവാതൂര്‍ സെമിനാരിയില്‍ സി.ബി.സി.ഐ. ചേര്‍ന്ന അവസരത്തില്‍ ഇന്‍ഡ്യയിലെ മുഴുവന്‍ മെത്രാന്മാരുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനും, സഭാകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കുന്നതിനുമായി, 'വിമോചന വേദി'യുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ ധാരാളം വിശ്വാസികള്‍ അവിടെയെത്തി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിച്ചത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാണ്. 'ക്രൈസ്തവ ഐക്യവേദി'യുടെ നേതൃത്വത്തില്‍ പാലാ ബിഷപ്പ് ഹൗസിനു മുമ്പില്‍ നടത്തിയ ഉപവാസ-പ്രാര്‍ത്ഥനയജ്ഞമാണ് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു സംഭവം. പട്ടികജാതി ക്രൈസ്തവര്‍ക്കെതിരെ സഭയില്‍ തുടരുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ഈ രണ്ടിടങ്ങളിലും സഭാധികാരം വിശ്വാസികളെ നേരിട്ടത് പോലീസിനെക്കൊണ്ടായിരുന്നു എന്നത് സഭയിപ്പോള്‍ എത്രമാത്രം അധികാര പ്രമത്തവും അക്രൈസ്തവവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് സ്വയം വെളിപ്പെടുത്തുന്നു.
ഇത്തരം ക്രിസ്തീയ പ്രതികരണങ്ങള്‍ സഭയില്‍ വ്യാപകമായി വന്നതിന്റെ പശ്ചാത്തലത്തിലാണ്, അവയെ മുഴുവന്‍ നിരീശ്വര-കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെന്നു മുദ്രകുത്തിക്കൊണ്ടും, അത്തരം പ്രസ്ഥാനങ്ങളെയും അവയില്‍ പ്രവര്‍ത്തിക്കുന്നവരെയും സഭയില്‍നിന്നും അകറ്റി നിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടും കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരുടെയുമായ ഒരു സംയുക്ത സര്‍ക്കുലര്‍ ഇറങ്ങിയത്. ഈ സര്‍ക്കുലറിനെതിരെ വിശ്വാസികളുടെയും അവരുടെ സ്വതന്ത്ര പ്രസ്ഥാനങ്ങളുടെയുമായ ധാരാളം വിമര്‍ശന ലഘുലേഖകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ സര്‍ക്കുലര്‍ ഇറങ്ങിയതിനുശേഷം, സഭാധികാരത്തോടു പൂര്‍ണ്ണമായും വഴങ്ങാതിരിക്കുന്നവരെ കമ്യൂണിസ്റ്റെന്നും നിരീശ്വരനെന്നുമൊക്കെ മുദ്രകുത്തിക്കൊണ്ട്, വിവാഹക്കുറി നല്‍കാതിരിക്കുക, അവരുടെ കുട്ടികള്‍ക്ക് പള്ളിയില്‍ മാമ്മോദീസാ നല്‍കാതിരിക്കുക, സിമിത്തേരിയില്‍ ശവസംസ്‌കാരം അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള ഏകപക്ഷീയവും സ്വേഛാപരവുമായ പ്രതികാര നടപടികള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. അടിവാരം ഇടവക വികാരിയായിരുന്ന ഒരു വൈദികനെ കമ്യൂണിസ്റ്റെന്ന് ആരോപിച്ചുകൊണ്ട് അജപാലന ശുശ്രൂഷയില്‍നിന്നും വിലക്കിയത് അത്തരത്തിലുള്ളവയില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. ഈ നടപടിക്കെതിരെ ഇടവകജനങ്ങളും പാലാ രൂപതയിലെ വിശ്വാസികളും നടത്തിയ ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ രൂപതയേയും കേരള കത്തോലിക്കാ സഭയേത്തന്നെയും ഇളക്കിമറിക്കാന്‍ ഇടയാക്കിയ ഒന്നാണ്. വിശ്വാസികളുടെ ധാര്‍മ്മികരോഷം പല രൂപങ്ങളില്‍ വ്യാപകമായി ആവിഷ്‌ക്കരിക്കപ്പെടുകയും, അവസാനം, പൗരസ്ത്യതിരുസംഘം അദ്ധ്യക്ഷന്‍ മെത്രാന്റെ ശിക്ഷാനടപടി റദ്ദു ചെയ്യുവാന്‍ നിര്‍ബ്ബന്ധിതനാക്കുകയും ചെയ്തു.
കത്തോലിക്കാ വിശ്വാസികളുടെ വര്‍ദ്ധിച്ചു വരുന്ന ഈ ക്രിസ്തീയ പ്രതികരണങ്ങളോടും ചെറുത്തു നില്പ്പുകളോടും, മറ്റു ക്രൈസ്തവ സഭകളിലെ വിശ്വാസികളും വിശ്വാസിസംഘങ്ങളും ആശയതലത്തിലും പ്രവര്‍ത്തനതലത്തിലും വളരെയേറെ അനുഭാവവും ഐക്യദാര്‍ഢ്യവും സഹകരണവും പുലര്‍ത്തുന്നുണ്ടെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. വിശ്വാസികളുടെ തലത്തില്‍ സ്വാഭാവികമായി വളര്‍ന്നു വരുന്ന ഈ സഭാ ഐക്യ-Ecumenical-പ്രക്രിയയെ വളരെ വിലപ്പെട്ട ഒന്നായിട്ടാണ് ഓരോ വിശ്വാസി സംഘങ്ങളും വിലയിരുത്തുന്നത്.
വിശ്വാസികളില്‍ ക്രിസ്തീയാവബോധവും പ്രതികരണശേഷിയും വര്‍ദ്ധിച്ചുവരുന്നു എന്നതിന് ഇവയൊക്കെ മതിയായ തെളിവുകളാണെങ്കിലും, സഭാഘടനയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിയുടെയും ആദ്ധ്യാത്മിക പരിവേഷത്തിന്റെയും മുമ്പില്‍ സ്ഥിരമായി ഉയര്‍ന്നു നില്‍ക്കാന്‍ മാത്രം ആദ്ധ്യാത്മിക ഉണര്‍വോ ധാര്‍മ്മികശക്തിയോ അവര്‍ നേടിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ്, ഒറ്റപ്പെട്ടതും താല്ക്കാലികവുമായ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും മാത്രം അവിടവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ വിശ്വാസികളില്‍ ആത്മവിശ്വാസമുണര്‍ത്താനോ, സഭയില്‍ വരേണ്ട മാറ്റം സംബന്ധിച്ച് സ്ഥിരമായ ഒരു ശുഭാപ്തിവിശ്വാസം നിലനിര്‍ത്താനോ ഇവ പര്യാപ്തമായിട്ടില്ല. ഈ സാഹചര്യത്തില്‍, ക്രിസ്തീയമായ അടിയുറപ്പും സ്ഥൈര്യവുമുള്ള ഒരു വിശ്വാസ പ്രസ്ഥാനത്തിന് കേരള കത്തോലിക്കാ സഭയില്‍ വളരെയേറെ പ്രസക്തിയും സാധ്യതയുമുണ്ട്.
ഈ സമുദായത്തിലെ നേതൃസ്ഥാനീയരും ബുദ്ധിജീവികളുമായ പ്രമുഖ വ്യക്തികളുടെ ഒരു വലിയ നിരതന്നെ, ഇന്നത്തെ അക്രൈസ്തവമായ സഭാഘടനയ്‌ക്കെതിരെ അണിനിരന്നിട്ടുണ്ടെന്നത്, ഇങ്ങനെയൊരു പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു അനുയോജ്യഘടകമാണ്. ഇതര ക്രൈസ്തവസഭകളിലെ വിശ്വാസികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും ഈ പ്രസ്ഥാനത്തിനുണ്ടാകുമെന്നതിന് സംശയത്തിനവകാശമില്ല.
*************************

2009-2010 ലെ വരവു-ചെലവുകണക്കുകള്‍

കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനം

കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനം സഭയുടെ വരവു-ചെലവുകളിലെ സുതാര്യതയ്ക്കുവേണ്ടി ശക്തമായി വാദിക്കുന്ന ഒന്നാണ്. അതിനാല്‍ത്തന്നെ പ്രസ്ഥാനത്തിന്റെ 2009-2010 ലെ വരവു-ചെലവുകണക്കുകള്‍ ലോകമെങ്ങുമുള്ള ഏതു മലയാളിക്കും വായിച്ചു മനസ്സിലാക്കാനാവുംവിധം പ്രസിദ്ധീകരിക്കുന്നു:

2009 മാര്‍ച്ച് 31ലെ നീക്കിബാക്കി 2191
വരവ്

35 ശ്രീ മാത്യു ടി.അധികാരം 100
36 പ്രൊഫ.ജോസഫ് വര്‍ഗ്ഗീസ് മൈലേട്ട് 600
37 (ശീമതി അന്നമ്മ മാത്യു വെള്ളാന്തടത്തില്‍ 250
38 ശ്രീ ടി.സി. എബ്രാഹം തടിക്കല്‍ 20
39 ശ്രീ ബിനോയ് ഇലഞ്ഞിക്കല്‍ 50
40 ശ്രീ പ്രസാദ് തോമസ് മണ്ഡപത്തികുന്നേല്‍ 30
41 ശ്രീ പി.ടി. തോമസ് പെരുമ്പള്ളില്‍ 50
42 ശ്രീ ക്‌നാനായ കത്തോലിക്കാനവീകരണസമിതി 100
43 ശ്രീ പി.ജെ. ജോസഫ്, പുല്ലാങ്കുളം 50
44 ശ്രീ ജോണ്‍ തോമസ് മങ്ങാട്ടുതാഴെ 50
45 ശ്രീ വി.എം.ചെറിയാന്‍ കല്ലൂപ്പറപ്പള്ളില്‍ 50
46 ശ്രീ ജോണി പ്ലാത്തോട്ടം 50

47 ശ്രീ സക്കറിയാസ് ടി.സി. തുടിപ്പാറ 100
48 ശ്രീ ജോര്‍ജ്ജ് കുര്യന്‍, തടവനാല്‍ 100
49 ശ്രീ സണ്ണി അഗസ്റ്റിന്‍, പുളിക്കല്‍ 50
50 ശ്രീ പി.എസ്. ജോസഫ്, പനച്ചിക്കവയലില്‍ 100
51 ശ്രീ ലൂക്ക് ജോര്‍ജ്ജ് പുത്തന്‍കുളം 100

52 ശ്രീ തോമസ് തടിക്കല്‍ 100
53 ശ്രീ ജോസാന്റണി മൂലേച്ചാലില്‍ 50
54 ശ്രീ ബേബി ചിറയ്ക്കല്‍ 50
55 ശ്രീ കെ.ജോര്‍ജ്ജ് ജോസഫ്, കട്ടേക്കര 50
56 ശ്രീ എ.കെ. മാത്യു ആഴാത്ത് 50
57 ശ്രീ മാത്യു എം തറക്കുന്നേല്‍ 100
58 ശ്രീ ജോര്‍ജ്ജ് മൂലേച്ചാലില്‍ 50
59 പുസ്തകം വിറ്റുവരവ് 40
60 ജോസഫ് സക്കറിയാസ് മുണ്ടയ്ക്കല്‍ 100
61 റ്റി.പി. രാമചന്ദ്രന്‍ 50
62 ജോസ് ആടുപാറയില്‍ 20

ഞ63 സെബാസ്റ്റ്യന്‍ കൊട്ടാരം 25
64 ടി.പി. ഗീവര്‍ഗ്ഗീസ്, തടിയന്‍, കൂത്താട്ടുകുളം 50
65 സേവ്യര്‍ കൊല്ലംപറമ്പില്‍, ചേന്നാട് 100
66 വി.ജെ. ചാക്കോ വേഴമ്പശ്ശേരില്‍, മേവിട 50
67 ഡോ. ജോസ് സി. പാലത്തുങ്കല്‍, എറണാകുളം 500
68 പി.വി. വര്‍ഗ്ഗീസ് പൊടിമറ്റം, മാറിടം, കടപ്ലാമറ്റം 50
69 ജോണി 50
70 ജോവി ജോസഫ് വെട്ടുകാട്ടില്‍, പ്ലാശനാല്‍ 20
71 പുസ്തകം വിറ്റുവരവ് 40
72 (201) ജോസാന്റണി മൂലേച്ചാലില്‍, പ്ലാശനാല്‍ 50
73 (202) മാമ്മച്ചന്‍ കവിയില്‍, നീലൂര്‍ 100
74 (203) ജോവി വെട്ടുകാട്ടില്‍ 30
75 (204) തോമസ് തെക്കേവയലില്‍ 50
76 (205) സ്റ്റീഫന്‍ മാത്യു വെള്ളാത്തടം 50
77 (206) ജോസുകുട്ടി ഇളയാനിത്തോട്ടത്തില്‍ 100
78 (207) തോമസ് ജോസഫ് നെടുങ്കുന്നേല്‍ 100
79 (208) എം.എം. ദേവസ്യാ മടത്തുംപടിയന്‍ 50
80 (209) സെബാസ്റ്റ്യന്‍ കൊട്ടാരം 50
81 (210) ഒ.ഡി. കുര്യാക്കോസ് ഒഴാക്കല്‍ 100
82 (211) അന്നമ്മ വി.കെ., വടക്കേടത്ത് 50
83 (212) പി.എസ്. ജോസഫ് പനച്ചിക്കവയലില്‍ 100
84 (213) കെ.യു. ദേവസ്യാ കല്ലറയ്ക്കല്‍ 50
85 (214) ജോസ് തെങ്ങുംപള്ളില്‍ 100
86 (215) സാബു കുളങ്ങര 50
87 (216) സണ്ണി അഗസ്റ്റിന്‍, പുളിക്കല്‍ 100
88 (217) ലൂക്കോസ് മാത്യു, കുറിച്ചിത്താനം 50
89 (218)ജെയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍ 100
90 (72) പി.എം. ജോസഫ് പൂവ്വത്തുങ്കല്‍ 200
91 (73) പി.റ്റി. തോമസ് പുല്ലാട്ട്, പാലാ 1000
92 (74) ഭാരതീയക്രൈസ്തവ പഠനകേന്ദ്രം 1000
93 (75) അഡ്വ. വി.ഡി. ജോസഫ്, വലിയപറമ്പില്‍ 250
94 (76) കിഴക്കയില്‍ ട്രേഡേഴ്‌സ്, പാലാ 100
95 (77) ജോയി ജോസഫ് തോട്ടുങ്കല്‍ 1000
96 (78) മാണി സി. കാപ്പന്‍ 1500
97 (79) കേരള ഓയില്‍ മില്‍, പാലാ 25

98 (80) പാലാ ഫാന്‍സി സ്റ്റോഴ്‌സ് 50

99 (81) ജാസ്മിന്‍ ടെക്‌സ്‌ടൈല്‍സ് പാലാ 100
100 (82) വാളമ്പറമ്പില്‍ ട്രേഡേഴ്‌സ്, പാലാ 100
101 (83) ചാക്കോ സി. പൊരിയത്ത് 100
102 (84) മൂഴയില്‍ ജൂവലേഴ്‌സ്, പാലാ 150
103 (85) തകിടിയേല്‍ സ്റ്റുഡിയോ പാലാ 50
104 (86) വടയാറ്റ് ജൂവലറി, പാലാ 200
105 (87) ചെറുവള്ളില്‍ ട്രേഡേഴ്‌സ്, പാലാ 100
106 (88) സാം കോളുതറ, വള്ളിച്ചിറ പി.ഒ. 100
107 (89) സിബി ചിറ്റേട്ട് 100
108 (90) കെ.ജെ.തോമസ് ഗുഡ്‌ന്യൂസ്, പാലാ 50
109 (91) എ.റ്റി.ജോസഫ് ആലപ്പാട്ടുകുന്നേല്‍, പാലാ 100
110 (92) അഡ്വ.ഡൊമിനിക് മുണ്ടമറ്റം 200
111 (93) ബക്കറ്റ് പിരിവ്,പാലാ, യോഗം 340
112 (94) പുസ്തകംവിറ്റുവരവ്, പാലാ യോഗം 95
113 (95) മനു ടയേഴ്‌സ്, പാലാ 200
114 (96) ജേക്കബ് ജോസഫ്, ഗ്ലോബല്‍ എഡ്യൂ.ലിങ്ക് 500
115 (101) കെ.ജെ. തോമസ് നെല്ലുകോട്ടില്‍, രാമപുരം 50
116 (102) വി.സി. ദേവസ്യാ, വള്ളുവന്‍കോട്ടില് രാമപുരം 100
117 (103) ജോസഫ് ഊടുപുഴ, രാമപുരം 100
118 (104) ബേബി, പുലവിരുത്തില്‍, രാമപുരം 100
119 (105)ശുഭലന്‍, രാമപുരം 100
120 (106) പി.റ്റി. അഗസ്റ്റിന്‍, പൈമ്പിള്ളില്‍ 50
121 (107) ഒ.എസ്. മാത്യു, ഓലിയക്കാട്ടില്‍ 50
122 (108) കെ. ജോര്‍ജ്ജ് ജോസഫ് കട്ടേക്കര 200
123 (109) കെ. ജോര്‍ജ്ജ് ജോസഫ് കട്ടേക്കര 80
124 (110) ഒരു അഭ്യുദയകാംക്ഷി 300
125 (111) ഒരു അഭ്യുദയകാംക്ഷി 100
126 (112) ജോര്‍ജ്ജ് മൂലേച്ചാലില്‍ 500
127 (113) കുട്ടിച്ചന്‍ പേരേക്കാട്ട് 100
128 (219) രാമകൃഷ്ണന്‍ കാത്രക്കല്‍, രാമപുരം 50
129 (220) വിന്‍സെന്റ് എടക്കര, രാമപുരം 100
130 (221) ജോയി ജോസഫ് എടക്കര, രാമപുരം 100
131 (222) ആന്റണി ജോസഫ് ഏറത്ത് 100
132 (223) ജോസഫ് സക്കറിയാസ് മുണ്ടയ്ക്കല്‍ 500
133 (224) ഇ.എം. ജോണ്‍ ഇലവുങ്കല്‍, ചക്കാമ്പുഴ 200
134 (225) സണ്ണി മാത്യു കുഴുമ്പില്‍, രാമപുരം 50
135 (226) ബാബു ജോസഫ് പല്ലാട്ട്
bros. രാമപുരം 100
136 (227) യു.എ.ജോസഫ് ഊടുപുഴയില്‍, രാമപുരം 200
137 (228) ജോബിച്ചന്‍ പി. ഇന്‍ജീനിയ, ഈരാറ്റുപേട്ട 100
138 (229) മാത്യു ജോസഫ് ചാമക്കാലായില്‍ 100
139 (230) പയസ് അധികാരം, ഈരാറ്റുപേട്ട 50
140 (231) സൈമണ്‍ ബേബി അമ്പഴശ്ശേരി 50
141 (232) റ്റി.സി. തോമസ് തടിക്കല്‍ 100
142 (233) ഷാജിമോന്‍ പി.വി. പന്തലാനിക്കല്‍ 100
143 (234) വില്‍സണ്‍ തോമസ്,
KSFE ഈരാറ്റുപേട്ട 100
144 (235) ബേബി അധികാരം 100
145 (236) ലാലച്ചന്‍ പുന്നത്താനത്ത്, തലനാട് 200
145 (236) ലാലച്ചന്‍ പുന്നത്താനത്ത്, തലനാട് 200
146 (237) റോയി തോമസ്,
GHS ഈരാറ്റുപേട്ട 50
147 (238) പ്രസാദ് തോമസ് മണ്ഡപത്തിക്കുന്നേല്‍ 100
ആകെ വരവ് 18,756

ചെലവ്
1 25-5-2009 സെമിനാര്‍: കുമരകം -കോട്ടയം രൂപതയും ജാതീയതയും

അച്ചടി, പോസ്റ്റ് etc 923. 50

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 627

മറ്റിനം 21

ആകെ 1571. 50
2 1-8-2009 സെമിനാര്‍: അരുവിത്തുറ-ചര്‍ച്ച് ആക്ട്

അച്ചടി, പോസ്റ്റ് etc 1766. 00

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 735

മറ്റിനം 350

ആകെ 2851. 00
3 17-10-2009 സെമിനാര്‍: രാമപുരം-ചര്‍ച്ച് ആക്ട്

അച്ചടി, പോസ്റ്റ് etc 1456. 00

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 520

ആകെ 1976. 00
4 20-12-2009 ചര്‍ച്ചായോഗം: പാലാ-നയപ്രഖ്യാപനരേഖ

അച്ചടി, പോസ്റ്റ് etc 504

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 360

മറ്റിനം 150

ആകെ 1014. 00
5 16-1-2010- പബ്ലിക് മീറ്റിംഗ്: പാലാ-ചര്‍ച്ച് ആക്ട്
6 23-1-2010-പബ്ലിക് മീറ്റിംഗ്: രാമപുരം -ചര്‍ച്ച് ആക്ട്
7 6-2-2010-പബ്ലിക് മീറ്റിംഗ്: ഈരാറ്റുപേട്ട - ചര്‍ച്ച് ആക്ട്

അച്ചടി, പോസ്റ്റ് etc 710. 00

യാത്ര, ഭക്ഷണം വാടക, മൈക്ക് etc 1000

മറ്റിനം 210

ആകെ 1920. 00
ആകെ ചെലവ് 8979. 50 + 3442 + 5559 = 17980. 50
നീക്കിബാക്കി = ആകെ വരവ് - ആകെ ചെലവ്

= Rs. 18,756 - Rs.17,980.50 = 775.50 രൂപാ