2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

http://sabhanavodhanam.blogspot.com/2011/09/blog-post_19.html
'ചര്‍ച്ച് ആക്ടും' കേരളസഭയുടെ പരമ്പരാഗത പള്ളിയോഗസമ്പ്രദായവും
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍, സുപ്രധാന ശിപാര്‍ശകളോടെ 'കേരളീയ ക്രിസ്തീയ സഭകള്‍വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടേയും ട്രസ്റ്റ് ബില്ലി' (The Kerala Christian Church Properties and Institutions Trust Bill)ന്റെ ഡ്രാഫ്റ്റ് കേരളാഗവണ്‍മെന്റിനു സമര്‍പ്പിച്ചതുമുതല്‍, കേരളത്തിലെ കത്തോലിക്കാസഭാധികാരികള്‍ വല്ലാത്ത ഭീതിയിലാണ്. കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകകളുടെയും രൂപതകളുുടെയുംവക സകല വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ തങ്ങള്‍ അനുഭവിച്ചുപോരുന്ന സര്‍വ്വാധികാരിത്വം ചോര്‍ന്ന് അതെല്ലാം വീണ്ടും വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ വരുമോ എന്ന ഭയപ്പാടിലാണവര്‍. പക്ഷേ അതു വെളിയില്‍ പറയാതെ, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരുന്നു എന്നു തെറ്റിദ്ധരിപ്പിച്ച്, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ട്രസ്റ്റ് ബില്ലിനെതിരെ അവരെത്തന്നെ തിരിച്ച് പട നയിക്കാനുള്ള തത്രപ്പാടിലാണ് അവരെല്ലാം. ട്രസ്റ്റ്ബില്ലിലെ ശിപാര്‍ശകള്‍ എന്തൊക്കെയെന്നും അവ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ എപ്രകാരമുള്ളതാണെന്നും നിഷ്പക്ഷമായി ചര്‍ച്ച ചെയ്യാനോ പഠിക്കാനോ അഭിപ്രായരൂപീകരണം നടത്താനോ സഭാവിശ്വാസികള്‍ക്ക് അവസരം നല്‍കാതെ, അവരുടെയെല്ലാം പ്രാതിനിധ്യം തങ്ങള്‍ക്കുണ്ട് എന്ന ഭാവത്തില്‍, 'ഒരു നിയമപരിഷ്‌ക്കരണവും അനുവദിക്കില്ല' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.
നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ അതില്‍ വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
''സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തുക്കളുടെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂര്‍വ്വകവുമായ ഭരണസംവിധാനമാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നത്. നിയമപ്രകാരം രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്. പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്ല് ലക്ഷ്യം വയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയ മാതൃകയ്ക്ക് ചേര്‍ന്നതുമായ ഭരണക്രമമാണ് ബില്‍ വിഭാവനം ചെയ്യുന്നത്.
സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ബില്ല് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും താഴത്തെ തലം ഇടവക അല്ലെങ്കില്‍ അടിസ്ഥാനഘടകമാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. ഈ മൂന്നു തലങ്ങളിലുമുള്ള പ്രതിനിധികളെ ട്രസ്റ്റ് കമ്മിറ്റികള്‍ നിശ്ചയിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.
സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ലെന്നു പ്രസ്താവിക്കുന്നുണ്ട്'' (സ്വന്തം തര്‍ജ്ജമ).
ഈ ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1. ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീ പുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തെരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍) തങ്ങളുടെ പള്ളി സ്വത്തുകളും സ്ഥാപനങ്ങളും പള്ളിയോഗ തീരുമാനപ്രകാരം ഭരിക്കുക. ഇടവക പൊതുയോഗത്തിനും ട്രസ്റ്റ് കമ്മറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു. ഈ കമ്മറ്റിയാണ് രൂപതാ സ്വത്തുകളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യം വഹിക്കുന്നു.
3. ആകമാന വ്യക്തിസഭാതല ട്രസ്റ്റ് അസംബ്ലിയിലേക്ക് (ഉദാ: സീറോ-മലബാര്‍ സഭ) ഓരോ ഇടവകയും ഓരോ അംഗത്തെ തെരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതിക ഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തെരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മറ്റിയില്‍ നിക്ഷിപ്തമാണ്. യോഗങ്ങളുടെ അധ്യക്ഷന്‍ ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും.
എല്ലാ തലങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കു പരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാ തലത്തിലും വ്യക്തിസഭാ തലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടും കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും വേണം.
--ചര്‍ച്ച് ആക്ടിന്റെ രത്‌നച്ചുരുക്കം ഇതാണ്.
ഇങ്ങനെ, ഇടവകതലത്തിലും രൂപതാതലത്തിലും സംസ്ഥാനതലത്തിലും വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുടേതായ ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്നും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് ഈ ട്രസ്റ്റുകളെ ചുമതലപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തുള്ള ഒരു നിയമനിര്‍മ്മാണമാണിത്. 'വിശ്വാസികളുടെ കൂട്ടായ്മ'യാണല്ലോ സഭ. അങ്ങനെയെങ്കില്‍, സഭയുടെ സ്വത്തും സ്ഥാപനങ്ങളും അതതുതലങ്ങളില്‍ വിശ്വാസികളുടെ കൂട്ടായ്മ (സഭ)കള്‍ തന്നെ ഭരിക്കുന്ന സമ്പ്രദായം കൂടുതല്‍ സഭാത്മകമാണെന്നു വരുന്നു.
സഭയിലെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്ന സമിതിയെ ഏല്പിക്കണമെന്നത് പന്ത്രണ്ടുശ്ലീഹന്മാരുംചേര്‍ന്ന് വിശ്വാസിസമൂഹത്തോടു പ്രഖ്യാപിച്ച ആദ്യത്തെ ശ്ലൈഹികനിയമമാണ്. ബൈബിളില്‍ ആ പ്രഖ്യാപനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നും സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ.പ്രവ. 6:2-4). സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനമേഖലയെയും ഭൗതികപ്രവര്‍ത്തനമേഖലയെയും വ്യക്തമായി വേര്‍പെടുത്തിക്കൊണ്ട് ശ്ലീഹന്മാര്‍ നടത്തിയ ഈ പ്രഖ്യാപനത്തെ സഭാസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു എന്ന്, 'അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു' എന്ന തുടര്‍വാക്യത്തില്‍നിന്നും മനസ്സിലാക്കാം.
'പഴയ റോമന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യമനോഭാവം' സഭയിലേക്കു കടന്നുകയറിയതോടെയാണ് സഭാനടത്തിപ്പിനെ സംബന്ധിച്ച ഈ ശ്ലൈഹികനിയമം കാറ്റില്‍ പറത്തപ്പെട്ടതും, അതിനു നേര്‍വിരുദ്ധമായി, ആദ്ധ്യാത്മിക ശുശ്രൂഷകരായിരിക്കേണ്ട സഭാമൂപ്പന്മാര്‍ സഭയുടെ ഭൗതികഭരണാധികാരികളുംകൂടി ആകുകയും ചെയ്തത്. യേശു നിരാകരിക്കുകയും അരുതെന്നു വിലക്കുകയും ചെയ്ത (മത്താ. 20:25-26) ശ്രേണീബദ്ധമായ റോമന്‍ അധികാരഘടനയ്‌ക്കെതിര്‍ദിശയില്‍ രൂപംകൊണ്ടു വളര്‍ന്നുവന്ന സഭയെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിക്കൊണ്ട്, അതേ റോമന്‍ ഹയരാര്‍ക്കിക്കല്‍ അധികാരഘടന സഭയിലേക്കു സന്നിവേശിപ്പിക്കുകയാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ ചെയ്തത്. ''വെള്ളിയും പൊന്നും എനിക്കില്ല'' (അപ്പോ.പ്രവ. 3:6) എന്നുപറഞ്ഞ പത്രോസിന്റെ പില്‍ക്കാല പിന്‍ഗാമി വിസ്തൃതമായ പേപ്പല്‍ സ്റ്റേറ്റിന്റെ ഭരണാധികാരിയായി. സഭ രാജകീയ സംവിധാനങ്ങള്‍ക്കു വിധേയപ്പെട്ട ഈ കാലഘട്ടത്തെക്കുറിച്ച് സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''മാര്‍പ്പാപ്പാ പേപ്പല്‍ സ്റ്റേറ്റിന്റെ അധിപനാകുകയും ക്രമേണ ഒരു സാമ്രാജ്യാധിപന്റെ സ്ഥാനത്തേക്ക് വളരുകയും ചെയ്തതോടെ സഭാനേതൃത്വത്തിന്റെയും ഭരണസംവിധാനങ്ങളുടെയും സര്‍വ്വോപരി കേന്ദ്രീകൃതനിയമസംഹിതകളുടെയും കാലഘട്ടമായി. ഗ്രിഗറി ഏഴാമന്‍ പാപ്പാ (1073-1085) കേന്ദ്രീകൃതസംവിധാനത്തിന്റെ മുഖ്യശില്പിയായി. പഠനകേന്ദ്രങ്ങളൊക്കെ കാനോന്‍ നിയമക്രോഡീകരണത്തിന് പരമപ്രാധാന്യം നല്‍കി'' ('തിരുസഭാചരിത്രം' - പുതിയ പതിപ്പ്, 45-ാം അധ്യായത്തില്‍നിന്ന്).
കരടുബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ, 'പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനം പോലെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്' എന്ന വസ്തുത സഭാചരിത്രകാരന്മാരെല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. ആദിമസഭയില്‍ ഭൗതികകാര്യങ്ങളുടെ നടത്തിപ്പ് മുമ്പു സൂചിപ്പിച്ച ശ്ലൈഹിക നിയമമനുസരിച്ച് വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്നവരുള്‍പ്പെട്ട ട്രസ്റ്റ് ശൈലിയിലുള്ള സമിതികളുടെ ഉത്തരവാദിത്വത്തിലായിരുന്നു എന്ന് ബൈബിളില്‍നിന്നുതന്നെ മനസ്സിലാക്കാം. കേരളസഭയിലും അത് 16-ാം നൂറ്റാണ്ടുവരെ അപ്രകാരമായിരുന്നു എന്ന് എല്ലാ സഭാചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യത്തെക്കുറിച്ച് റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.
പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ്: 198-199).
കേരള ക്രൈസ്തവരുടെ സഭാഭരണസമ്പ്രദായമനുസ്സരിച്ച്, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം മെത്രാന്മാര്‍ക്കോ വൈദികര്‍ക്കോ ആയിരുന്നില്ലെന്നും മറിച്ച്, വിശ്വാസിസമൂഹത്തിനായിരുന്നുവെന്നുമുള്ള ഈ ചരിത്രവസ്തുത റവ. ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ.), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ.), റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ ആധികാരിക പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
'സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പ്രസ്പഷ്ടമാക്കുന്ന' കേരള ക്രൈസ്തവരുടെ പല തട്ടുകളുള്ള ഈ പള്ളിയോഗസമ്പ്രദായം അറിയപ്പെട്ടിരുന്നത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (മാര്‍ത്തോമ്മായുടെ നിയമം- Law of Thomas) എന്നാണ്. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, 'Law of Thomas' എന്ന പേരില്‍ ഒരു പഠനഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ''മാര്‍ത്തോമ്മായുടെ നിയമം ഒരു ക്രൈസ്തവജീവിതസമ്പ്രദായമെന്ന നിലയില്‍, ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലും അധിഷ്ഠിതമായിരുന്നു'' എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യപ്രകാരമുള്ള സഭാഭരണസമ്പ്രദായം എപ്രകാരമുള്ളതായിരുന്നു എന്ന് അതില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം. (മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം അല്ലെങ്കില്‍ പള്ളിയോഗം')' (Law of Thomas, page : 41-42, തര്‍ജ്ജമ സ്വന്തം).
നിര്‍ദ്ദിഷ്ട ട്രസ്റ്റ്ബില്‍ വിഭാവനം ചെയ്തിരിക്കുന്നത് 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ അതേ മാതൃകയില്‍ മൂന്നു തലങ്ങളിലുള്ള യോഗസമ്പ്രദായമാണ് എന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌കാരമാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളക്രൈസ്തവരുടെ തനിമതന്നെ മാര്‍ത്തോമ്മായുടെ നിയമമാണ്. അതെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : ''അവരുടെ (കേരള ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (തോമായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവ പൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം... മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, page 71-72, തര്‍ജ്ജമ സ്വന്തം).
കേരളക്രൈസ്തവരുടെ അമൂല്യമായ പൂര്‍വ്വപാരമ്പര്യമായി ഇവരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' ഈ സഭയില്‍ പുനഃസ്ഥാപിച്ച് സഭയെ ക്രിസ്തുവല്‍ക്കരിക്കണമെന്ന് കേരളത്തിലെ പ്രബുദ്ധരായ കത്തോലിക്കാ വിശ്വാസികള്‍ ഒറ്റയ്ക്കും കൂട്ടായും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രത്യേകിച്ചും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഈ ആവശ്യം അവര്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും അനവധി നിവേദനങ്ങള്‍ കേരള സഭാധികൃതര്‍ക്കും മാര്‍പ്പാപ്പാമാര്‍ക്കും സമര്‍പ്പിക്കുകയുമുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ പൗരസ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഡിക്രിയുടെ പിന്‍ബലത്തോടെയായിരുന്നു അവ സമര്‍പ്പിക്കപ്പെട്ടത്. പ്രസ്തുത ഡിക്രി ഇങ്ങനെയാണ്: ''പൗരസ്ത്യദേശത്തെ സഭകള്‍ക്കും പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമങ്ങളനുസരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ദൃഢതനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്ക് ഗുണകരവുമാണ്.
തങ്ങളുടെ ശരിയായ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തുള്ള സഭകളിലെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍ മാത്രമേ അവയില്‍ വരുത്താവൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെക്കുറിച്ചുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നു കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ പൗരാണിക പാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (Vatican Council II: OE-5, 6: സ്വന്തം തര്‍ജ്ജമ).
ഈ വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖപ്രകാരം കേരളക്രൈസ്തവര്‍ക്ക് അവരുടെ പൂര്‍വ്വസഭാപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടു'മെന്ന ശ്ലൈഹിക നിയമമനുസരിച്ചുള്ള പള്ളിയോഗസഭാസമ്പ്രദായം വീണ്ടെടുക്കാവുന്നതാണ്; വീണ്ടെടുക്കേണ്ടതുമാണ്. പക്ഷേ, പാശ്ചാത്യസമ്പ്രദായംവഴി തങ്ങള്‍ക്കു ലഭിച്ച അധികാരസുഖം നഷ്ടപ്പെടുത്തുവാന്‍, ഇവിടുത്തെ മെത്രാന്മാര്‍ക്കും പുരോഹിതാധികാരികള്‍ക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ, രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ക്കെതിരെ, സഭാനവീകരണത്തിനായി അതു തുറന്നിട്ട വാതിലുകള്‍ക്കെതിരെ, അവര്‍ കണ്ണും കാതും അടച്ചു. എന്നാല്‍, വിശ്വാസിസമൂഹത്തിലെ ചിന്തിക്കുന്ന ഒരു വലിയ വിഭാഗം അതിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ഇതിനിടയില്‍, എല്ലാവരുടെയും വയാടപ്പിക്കാനും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെ അപ്രസക്തമാക്കാനുമായി, പാശ്ചാത്യ സഭക്കുള്ള കാനോന്‍നിയമത്തെ അനുകരിച്ച് റോമില്‍ രൂപംകൊടുത്ത 'പൗരസ്ത്യ കാനോന്‍നിയമം' കേരളസഭയിലും അടിച്ചേല്പിക്കപ്പെട്ടു. അതനുസരിച്ച്, വിശ്വാസിസമൂഹത്തിന് സഭാസ്വത്തുക്കളുടെയോ സ്ഥാപനങ്ങളുടെയോമേല്‍ ഉടമസ്ഥതയോ ഭരണാവകാശമോ ഇല്ല. കത്തോലിക്കാസഭയുടെ ലോകമാസകലമുള്ള സകല സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും പരമോന്നതഭരണാധികാരി മാര്‍പ്പാപ്പാ ആണെന്ന രാജകീയ അധികാരസങ്കല്പത്തില്‍ രൂപംകൊടുത്ത ഈ നിയമത്തില്‍ മെത്രാന്മാരുടെ സ്ഥാനം നാട്ടുരാജാക്കന്മാരുടേതിനോടു തുല്യമാണ്.
കാനോന്‍നിയമം 191-ാം വകുപ്പില്‍ മെത്രാന്റെ അധികാരത്തെ ഇങ്ങനെയാണു നിര്‍വ്വചിച്ചിരിക്കുന്നത്: ''തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, രൂപതാമെത്രാന്‍, നിയമനിര്‍മ്മാണാധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു''. ലോകത്തിലെ ഒരു ഭരണാധികാരിക്കും ഇല്ലാത്തത്ര സമഗ്രമായ അധികാരം മെത്രാന്മാര്‍ക്ക് പതിച്ചുനല്‍കിയിരിക്കുന്ന ഈ കാനോന്‍നിയമം എങ്ങനെയാണ് ക്രൈസ്തവമാകുന്നത്? അത് അങ്ങേയറ്റം വചനവിരുദ്ധവും എല്ലാ തദ്ദേശീയ സഭാപാരമ്പര്യങ്ങളെയും കുഴിച്ചുമൂടാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഈ നിയമമനുസ്സരിച്ച് സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹം 'മെത്രാന്‍രാജാക്ക'ന്മാരുടെ അവകാശങ്ങളേതുമില്ലാത്ത കേവലം പ്രജകള്‍ മാത്രം! ആദ്യമാര്‍പ്പാപ്പാ 'തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയ പുരോഹിതഗണവും' (1 പത്രോ. 2:9) എന്നു വിശേഷിപ്പിച്ച വിശ്വാസിസമൂഹത്തെ ആധുനിക മാര്‍പ്പാപ്പാമാരുടെ കാനോന്‍നിയമം ഒന്നുമല്ലാത്ത അടിമവര്‍ഗ്ഗമാക്കിയിരിക്കുന്നു! ആചാര്യന്മാരും ഗുരുക്കന്മാരും പ്രബോധകരുമായിരിക്കാന്‍ വിളിക്കപ്പെട്ട ആദ്ധ്യാത്മിക ശുശ്രൂഷകര്‍ - രാജകീയതയുടെയും പൗരോഹിത്യത്തിന്റെയും ഉടയാടകളണിഞ്ഞുനിന്ന്, ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തവിധം യേശുവിന്റെ പേരില്‍ അധികാരഭരണം നടത്തുന്നു!
ഈ സമഗ്രാധികാര സമ്പ്രദായത്തിന്‍കീഴില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കോ സുതാര്യതയ്‌ക്കോ ഇടമുണ്ടാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പൗരസ്ത്യ കാനോന്‍നിയമത്തിന്‍കീഴില്‍ സീറോ മലബാര്‍സഭ രൂപംകൊടുത്ത 'പള്ളിയോഗ നടപടിക്രമങ്ങള്‍' പ്രകാരം, 'ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും... അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം' (പള്ളിയോഗ നടപടിക്രമങ്ങള്‍ : ഭാഗം I ഖണ്ഡം 2). അതായത്, അതൊരു ഉപദേശകസമിതി മാത്രമാണ്; തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരം അതിനില്ല. ഇത്തരം ഉപദേശകസമിതികള്‍ രാജഭരണസംവിധാനത്തിലും ഉണ്ടായിരുന്നു എന്നോര്‍ക്കുക.
ചുരുക്കത്തില്‍, 'നസ്രാണികള്‍' എന്നറിയപ്പെട്ടിരുന്ന കേരളക്രൈസ്തവരുടെ സഭാപാരമ്പര്യത്തെയും പൈതൃകത്തെയും തലകുത്തിനിര്‍ത്തി അവതരിപ്പിച്ചിരിക്കുന്നതാണ് ഇന്നത്തെ സഭായോഗങ്ങള്‍. വേണ്ടത് അതല്ല- അവരുടെ തനതു പൈതൃകം പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട്, 'നസ്രാണി പൈതൃകത്തിലേക്കു തിരിയുക' എന്ന് കേരളക്രൈസ്തവരെ ആഹ്വാനം ചെയ്തുകൊണ്ട്, പ്രമുഖ സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ തന്റെ 'തിരുസഭാചരിത്ര'ത്തിന്റെ പുതിയ പതിപ്പിലെഴുതിയിരിക്കുന്ന പ്രസക്തഭാഗംകൂടി ചൂണ്ടിക്കാണിക്കട്ടെ. അദ്ദേഹമെഴുതുന്നു: ''സഭയുടെ നവീകരണത്തിന് സാമ്രാജ്യത്വസംവിധാനത്തിലും, വ്യവസ്ഥിതിയിലുംനിന്ന് വിമോചിതമാകേണ്ടതുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച ജോണ്‍ 23-ാമന്‍ പാപ്പാ ആ ലക്ഷ്യപ്രാപ്തിക്കായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ ശ്ലൈഹിക പാരമ്പര്യമുള്ള 'മാര്‍ത്തോമ്മാ മാര്‍ഗ'ത്തിന്റെ പ്രസക്തി...
ഇപ്പോള്‍ ഭാരതം സ്വതന്ത്രയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനമനുസ്സരിച്ച് (പൗരസ്ത്യസഭകള്‍ 3, 5, എക്യുമെനിസം, 16) സഭകള്‍ക്ക് തുല്യ അവകാശവും കടമകളുമാണ് സഭയിലുള്ളത്. സ്വയംഭരണാവകാശമുണ്ട്. നഷ്ടപ്പെട്ട സഭാപൈതൃകം ഭരണതലത്തില്‍ പുനരുദ്ധരിക്കാന്‍ കടമയും അവകാശവുമുണ്ട്'' (45-ാം അദ്ധ്യായത്തില്‍നിന്ന്).
ഈ അവകാശം പുനരുദ്ധരിക്കാന്‍ ഇന്നത്തെനിലയില്‍ മെത്രാന്മാരുടെ സിനഡാണ് പരിശ്രമിക്കേണ്ടത്. ആ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ വിമുഖത കാട്ടുമ്പോള്‍ ദൈവജനമായ സഭയ്ക്ക് അതിനുവേണ്ടി പരിശ്രമിക്കാതിരിക്കാനാവില്ല. സഭയിലിന്നു തുടരുന്ന സാമ്രാജ്യത്വ അധികാരസമ്പ്രദായം മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ചും അതിനായി യേശുവില്‍ ധൈര്യം അവലംബിച്ചും മുന്നിട്ടിറങ്ങിയ ഈ സഭാസ്‌നേഹികളാണ്, വാസ്തവത്തില്‍, കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമനുസരിച്ചുള്ള ഒരു സഭാഭരണക്രമത്തിനു രൂപംകൊടുക്കണമെന്നാവശ്യപ്പെട്ടും ഈ സഭയുടെ പൂര്‍വ്വപാരമ്പര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയും കേരളാഗവണ്‍മെന്റിനെ സമീപിച്ചത്; അല്ലാതെ നിയമനിര്‍മ്മാണത്തിലൂടെ സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍വേണ്ടി കമ്യൂണിസ്റ്റുഭരണകൂടങ്ങള്‍ നടത്തിയ ഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ല. സഭാവേദികളില്‍ വിശ്വാസികള്‍ നടത്തിയ മുറവിളികള്‍ വനരോദനങ്ങളായി മാറിയ പശ്ചാത്തലത്തിലാണുതാനും, അവരതിനു മുതിര്‍ന്നത്.
അല്ലെങ്കില്‍ത്തന്നെ, ഇന്‍ഡ്യയിലെ മറ്റെല്ലാ മതസമൂഹങ്ങള്‍ക്കുമുള്ളതുപോലെ, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസമ്പത്തു ഭരിക്കുന്നതിന്, ഭാരതഭരണഘടനയ്ക്കു വിധേയമായുള്ള ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഭാരത കത്തോലിക്കര്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്റെ പൗരന്മാരായി, അവിടെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കു വിധേയരായി, ജീവിക്കേണ്ടവരല്ല. അതുകൊണ്ട്, അവര്‍ സംഭാവന ചെയ്തുണ്ടാക്കിയ അവരുടെ മതസമ്പത്തും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കണമെന്നു നിയമമുണ്ടാക്കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനല്ല, മറിച്ച്, ഭാരതത്തിലെ സര്‍ക്കാരുകള്‍ക്കാണവകാശം. മാര്‍പ്പാപ്പായുടെയോ മെത്രാന്മാരുടെയോ ആദ്ധ്യാത്മികാധികാര വിഷയങ്ങളില്‍ കൈകടത്താന്‍ ഈ ബില്ലില്‍ വകുപ്പില്ല എന്ന് അതില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
അതുകൊണ്ട് വിശ്വാസിസമൂഹത്തില്‍ ഈ ബില്ലിനെതിരെ വ്യാജഭയം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ, നിര്‍ദ്ദിഷ്ട ശിപാര്‍ശകളില്‍ എന്തെങ്കിലും അപാകതകളോ അക്രൈസ്തവികതയോ ഉണ്ടെങ്കില്‍ അവ വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള സൃഷ്ടിപരമായ വിമര്‍ശനവും തിരുത്തലുകളും നടത്തുകയാണ് മെത്രാന്മാര്‍ ചെയ്യേണ്ടത്.
യേശു വിലക്കിയിട്ടുള്ള (മത്താ. 20:25-26) അധികാരഭരണസമ്പ്രദായത്തെ സഭയില്‍ അംഗീകരിക്കാന്‍ അവിടുത്തെ സ്‌നേഹപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു വിശ്വാസിക്കും സാധ്യമല്ല. കേരള ക്രൈസ്തവരെ സംബന്ധിച്ച്, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ചുള്ള സഭാഭരണ സമ്പ്രദായം വീണ്ടെടുക്കുക എന്നത് അവരുടെ ക്രൈസ്തവമായ നിലനില്പിന്റെതന്നെ പ്രശ്‌നമാണ്. അതവരുടെ ചരിത്രധര്‍മ്മവുമാണ്. ഈ ധര്‍മ്മനിര്‍വ്വഹണം ഇന്ന് ഈ 'ട്രസ്റ്റ് ബില്ലി'ല്‍ എത്തി നില്‍ക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ, കേരള ക്രൈസ്തവര്‍ അവരുടെ സഭാപൈതൃകം വീണ്ടെടുക്കുക തന്നെ ചെയ്യും''.
'ചര്‍ച്ച് ആക്ടും' കേരളസഭയുടെ പരമ്പരാഗത പള്ളിയോഗസമ്പ്രദായവും
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍, സുപ്രധാന ശിപാര്‍ശകളോടെ 'കേരളീയ ക്രിസ്തീയ സഭകള്‍വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടേയും ട്രസ്റ്റ് ബില്ലി' (The Kerala Christian Church Properties and Institutions Trust Bill)ന്റെ ഡ്രാഫ്റ്റ് കേരളാഗവണ്‍മെന്റിനു സമര്‍പ്പിച്ചതുമുതല്‍, കേരളത്തിലെ കത്തോലിക്കാസഭാധികാരികള്‍ വല്ലാത്ത ഭീതിയിലാണ്. കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകകളുടെയും രൂപതകളുുടെയുംവക സകല വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ തങ്ങള്‍ അനുഭവിച്ചുപോരുന്ന സര്‍വ്വാധികാരിത്വം ചോര്‍ന്ന് അതെല്ലാം വീണ്ടും വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ വരുമോ എന്ന ഭയപ്പാടിലാണവര്‍. പക്ഷേ അതു വെളിയില്‍ പറയാതെ, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരുന്നു എന്നു തെറ്റിദ്ധരിപ്പിച്ച്, വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ട്രസ്റ്റ് ബില്ലിനെതിരെ അവരെത്തന്നെ തിരിച്ച് പട നയിക്കാനുള്ള തത്രപ്പാടിലാണ് അവരെല്ലാം. ട്രസ്റ്റ്ബില്ലിലെ ശിപാര്‍ശകള്‍ എന്തൊക്കെയെന്നും അവ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ എപ്രകാരമുള്ളതാണെന്നും നിഷ്പക്ഷമായി ചര്‍ച്ച ചെയ്യാനോ പഠിക്കാനോ അഭിപ്രായരൂപീകരണം നടത്താനോ സഭാവിശ്വാസികള്‍ക്ക് അവസരം നല്‍കാതെ, അവരുടെയെല്ലാം പ്രാതിനിധ്യം തങ്ങള്‍ക്കുണ്ട് എന്ന ഭാവത്തില്‍, 'ഒരു നിയമപരിഷ്‌ക്കരണവും അനുവദിക്കില്ല' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.
നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ അതില്‍ വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
''സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തുക്കളുടെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂര്‍വ്വകവുമായ ഭരണസംവിധാനമാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നത്. നിയമപ്രകാരം രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്. പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്ല് ലക്ഷ്യം വയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയ മാതൃകയ്ക്ക് ചേര്‍ന്നതുമായ ഭരണക്രമമാണ് ബില്‍ വിഭാവനം ചെയ്യുന്നത്.
സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ബില്ല് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും താഴത്തെ തലം ഇടവക അല്ലെങ്കില്‍ അടിസ്ഥാനഘടകമാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. ഈ മൂന്നു തലങ്ങളിലുമുള്ള പ്രതിനിധികളെ ട്രസ്റ്റ് കമ്മിറ്റികള്‍ നിശ്ചയിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.
സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ലെന്നു പ്രസ്താവിക്കുന്നുണ്ട്'' (സ്വന്തം തര്‍ജ്ജമ).
ഈ ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1. ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീ പുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തെരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍) തങ്ങളുടെ പള്ളി സ്വത്തുകളും സ്ഥാപനങ്ങളും പള്ളിയോഗ തീരുമാനപ്രകാരം ഭരിക്കുക. ഇടവക പൊതുയോഗത്തിനും ട്രസ്റ്റ് കമ്മറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു. ഈ കമ്മറ്റിയാണ് രൂപതാ സ്വത്തുകളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യം വഹിക്കുന്നു.
3. ആകമാന വ്യക്തിസഭാതല ട്രസ്റ്റ് അസംബ്ലിയിലേക്ക് (ഉദാ: സീറോ-മലബാര്‍ സഭ) ഓരോ ഇടവകയും ഓരോ അംഗത്തെ തെരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതിക ഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തെരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മറ്റിയില്‍ നിക്ഷിപ്തമാണ്. യോഗങ്ങളുടെ അധ്യക്ഷന്‍ ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും.
എല്ലാ തലങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കു പരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാ തലത്തിലും വ്യക്തിസഭാ തലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടും കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും വേണം.
--ചര്‍ച്ച് ആക്ടിന്റെ രത്‌നച്ചുരുക്കം ഇതാണ്.
ഇങ്ങനെ, ഇടവകതലത്തിലും രൂപതാതലത്തിലും സംസ്ഥാനതലത്തിലും വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുടേതായ ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്നും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് ഈ ട്രസ്റ്റുകളെ ചുമതലപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തുള്ള ഒരു നിയമനിര്‍മ്മാണമാണിത്. 'വിശ്വാസികളുടെ കൂട്ടായ്മ'യാണല്ലോ സഭ. അങ്ങനെയെങ്കില്‍, സഭയുടെ സ്വത്തും സ്ഥാപനങ്ങളും അതതുതലങ്ങളില്‍ വിശ്വാസികളുടെ കൂട്ടായ്മ (സഭ)കള്‍ തന്നെ ഭരിക്കുന്ന സമ്പ്രദായം കൂടുതല്‍ സഭാത്മകമാണെന്നു വരുന്നു.
സഭയിലെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്ന സമിതിയെ ഏല്പിക്കണമെന്നത് പന്ത്രണ്ടുശ്ലീഹന്മാരുംചേര്‍ന്ന് വിശ്വാസിസമൂഹത്തോടു പ്രഖ്യാപിച്ച ആദ്യത്തെ ശ്ലൈഹികനിയമമാണ്. ബൈബിളില്‍ ആ പ്രഖ്യാപനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നും സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ.പ്രവ. 6:2-4). സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനമേഖലയെയും ഭൗതികപ്രവര്‍ത്തനമേഖലയെയും വ്യക്തമായി വേര്‍പെടുത്തിക്കൊണ്ട് ശ്ലീഹന്മാര്‍ നടത്തിയ ഈ പ്രഖ്യാപനത്തെ സഭാസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു എന്ന്, 'അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു' എന്ന തുടര്‍വാക്യത്തില്‍നിന്നും മനസ്സിലാക്കാം.
'പഴയ റോമന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യമനോഭാവം' സഭയിലേക്കു കടന്നുകയറിയതോടെയാണ് സഭാനടത്തിപ്പിനെ സംബന്ധിച്ച ഈ ശ്ലൈഹികനിയമം കാറ്റില്‍ പറത്തപ്പെട്ടതും, അതിനു നേര്‍വിരുദ്ധമായി, ആദ്ധ്യാത്മിക ശുശ്രൂഷകരായിരിക്കേണ്ട സഭാമൂപ്പന്മാര്‍ സഭയുടെ ഭൗതികഭരണാധികാരികളുംകൂടി ആകുകയും ചെയ്തത്. യേശു നിരാകരിക്കുകയും അരുതെന്നു വിലക്കുകയും ചെയ്ത (മത്താ. 20:25-26) ശ്രേണീബദ്ധമായ റോമന്‍ അധികാരഘടനയ്‌ക്കെതിര്‍ദിശയില്‍ രൂപംകൊണ്ടു വളര്‍ന്നുവന്ന സഭയെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിക്കൊണ്ട്, അതേ റോമന്‍ ഹയരാര്‍ക്കിക്കല്‍ അധികാരഘടന സഭയിലേക്കു സന്നിവേശിപ്പിക്കുകയാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ ചെയ്തത്. ''വെള്ളിയും പൊന്നും എനിക്കില്ല'' (അപ്പോ.പ്രവ. 3:6) എന്നുപറഞ്ഞ പത്രോസിന്റെ പില്‍ക്കാല പിന്‍ഗാമി വിസ്തൃതമായ പേപ്പല്‍ സ്റ്റേറ്റിന്റെ ഭരണാധികാരിയായി. സഭ രാജകീയ സംവിധാനങ്ങള്‍ക്കു വിധേയപ്പെട്ട ഈ കാലഘട്ടത്തെക്കുറിച്ച് സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''മാര്‍പ്പാപ്പാ പേപ്പല്‍ സ്റ്റേറ്റിന്റെ അധിപനാകുകയും ക്രമേണ ഒരു സാമ്രാജ്യാധിപന്റെ സ്ഥാനത്തേക്ക് വളരുകയും ചെയ്തതോടെ സഭാനേതൃത്വത്തിന്റെയും ഭരണസംവിധാനങ്ങളുടെയും സര്‍വ്വോപരി കേന്ദ്രീകൃതനിയമസംഹിതകളുടെയും കാലഘട്ടമായി. ഗ്രിഗറി ഏഴാമന്‍ പാപ്പാ (1073-1085) കേന്ദ്രീകൃതസംവിധാനത്തിന്റെ മുഖ്യശില്പിയായി. പഠനകേന്ദ്രങ്ങളൊക്കെ കാനോന്‍ നിയമക്രോഡീകരണത്തിന് പരമപ്രാധാന്യം നല്‍കി'' ('തിരുസഭാചരിത്രം' - പുതിയ പതിപ്പ്, 45-ാം അധ്യായത്തില്‍നിന്ന്).
കരടുബില്ലിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ, 'പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനം പോലെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്' എന്ന വസ്തുത സഭാചരിത്രകാരന്മാരെല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. ആദിമസഭയില്‍ ഭൗതികകാര്യങ്ങളുടെ നടത്തിപ്പ് മുമ്പു സൂചിപ്പിച്ച ശ്ലൈഹിക നിയമമനുസരിച്ച് വിശ്വാസിസമൂഹം തിരഞ്ഞെടുക്കുന്നവരുള്‍പ്പെട്ട ട്രസ്റ്റ് ശൈലിയിലുള്ള സമിതികളുടെ ഉത്തരവാദിത്വത്തിലായിരുന്നു എന്ന് ബൈബിളില്‍നിന്നുതന്നെ മനസ്സിലാക്കാം. കേരളസഭയിലും അത് 16-ാം നൂറ്റാണ്ടുവരെ അപ്രകാരമായിരുന്നു എന്ന് എല്ലാ സഭാചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യത്തെക്കുറിച്ച് റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.
പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ്: 198-199).
കേരള ക്രൈസ്തവരുടെ സഭാഭരണസമ്പ്രദായമനുസ്സരിച്ച്, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം മെത്രാന്മാര്‍ക്കോ വൈദികര്‍ക്കോ ആയിരുന്നില്ലെന്നും മറിച്ച്, വിശ്വാസിസമൂഹത്തിനായിരുന്നുവെന്നുമുള്ള ഈ ചരിത്രവസ്തുത റവ. ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ.), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ.), റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ ആധികാരിക പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
'സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പ്രസ്പഷ്ടമാക്കുന്ന' കേരള ക്രൈസ്തവരുടെ പല തട്ടുകളുള്ള ഈ പള്ളിയോഗസമ്പ്രദായം അറിയപ്പെട്ടിരുന്നത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (മാര്‍ത്തോമ്മായുടെ നിയമം- Law of Thomas) എന്നാണ്. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, 'Law of Thomas' എന്ന പേരില്‍ ഒരു പഠനഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ''മാര്‍ത്തോമ്മായുടെ നിയമം ഒരു ക്രൈസ്തവജീവിതസമ്പ്രദായമെന്ന നിലയില്‍, ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലും അധിഷ്ഠിതമായിരുന്നു'' എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യപ്രകാരമുള്ള സഭാഭരണസമ്പ്രദായം എപ്രകാരമുള്ളതായിരുന്നു എന്ന് അതില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം. (മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം അല്ലെങ്കില്‍ പള്ളിയോഗം')' (Law of Thomas, page : 41-42, തര്‍ജ്ജമ സ്വന്തം).
നിര്‍ദ്ദിഷ്ട ട്രസ്റ്റ്ബില്‍ വിഭാവനം ചെയ്തിരിക്കുന്നത് 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ അതേ മാതൃകയില്‍ മൂന്നു തലങ്ങളിലുള്ള യോഗസമ്പ്രദായമാണ് എന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌കാരമാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളക്രൈസ്തവരുടെ തനിമതന്നെ മാര്‍ത്തോമ്മായുടെ നിയമമാണ്. അതെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : ''അവരുടെ (കേരള ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (തോമായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവ പൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം... മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, page 71-72, തര്‍ജ്ജമ സ്വന്തം).
കേരളക്രൈസ്തവരുടെ അമൂല്യമായ പൂര്‍വ്വപാരമ്പര്യമായി ഇവരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' ഈ സഭയില്‍ പുനഃസ്ഥാപിച്ച് സഭയെ ക്രിസ്തുവല്‍ക്കരിക്കണമെന്ന് കേരളത്തിലെ പ്രബുദ്ധരായ കത്തോലിക്കാ വിശ്വാസികള്‍ ഒറ്റയ്ക്കും കൂട്ടായും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രത്യേകിച്ചും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഈ ആവശ്യം അവര്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും അനവധി നിവേദനങ്ങള്‍ കേരള സഭാധികൃതര്‍ക്കും മാര്‍പ്പാപ്പാമാര്‍ക്കും സമര്‍പ്പിക്കുകയുമുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ പൗരസ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഡിക്രിയുടെ പിന്‍ബലത്തോടെയായിരുന്നു അവ സമര്‍പ്പിക്കപ്പെട്ടത്. പ്രസ്തുത ഡിക്രി ഇങ്ങനെയാണ്: ''പൗരസ്ത്യദേശത്തെ സഭകള്‍ക്കും പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമങ്ങളനുസരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ദൃഢതനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്ക് ഗുണകരവുമാണ്.
തങ്ങളുടെ ശരിയായ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തുള്ള സഭകളിലെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍ മാത്രമേ അവയില്‍ വരുത്താവൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെക്കുറിച്ചുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നു കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ പൗരാണിക പാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (Vatican Council II: OE-5, 6: സ്വന്തം തര്‍ജ്ജമ).
ഈ വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖപ്രകാരം കേരളക്രൈസ്തവര്‍ക്ക് അവരുടെ പൂര്‍വ്വസഭാപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടു'മെന്ന ശ്ലൈഹിക നിയമമനുസരിച്ചുള്ള പള്ളിയോഗസഭാസമ്പ്രദായം വീണ്ടെടുക്കാവുന്നതാണ്; വീണ്ടെടുക്കേണ്ടതുമാണ്. പക്ഷേ, പാശ്ചാത്യസമ്പ്രദായംവഴി തങ്ങള്‍ക്കു ലഭിച്ച അധികാരസുഖം നഷ്ടപ്പെടുത്തുവാന്‍, ഇവിടുത്തെ മെത്രാന്മാര്‍ക്കും പുരോഹിതാധികാരികള്‍ക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ, രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ക്കെതിരെ, സഭാനവീകരണത്തിനായി അതു തുറന്നിട്ട വാതിലുകള്‍ക്കെതിരെ, അവര്‍ കണ്ണും കാതും അടച്ചു. എന്നാല്‍, വിശ്വാസിസമൂഹത്തിലെ ചിന്തിക്കുന്ന ഒരു വലിയ വിഭാഗം അതിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ഇതിനിടയില്‍, എല്ലാവരുടെയും വയാടപ്പിക്കാനും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെ അപ്രസക്തമാക്കാനുമായി, പാശ്ചാത്യ സഭക്കുള്ള കാനോന്‍നിയമത്തെ അനുകരിച്ച് റോമില്‍ രൂപംകൊടുത്ത 'പൗരസ്ത്യ കാനോന്‍നിയമം' കേരളസഭയിലും അടിച്ചേല്പിക്കപ്പെട്ടു. അതനുസരിച്ച്, വിശ്വാസിസമൂഹത്തിന് സഭാസ്വത്തുക്കളുടെയോ സ്ഥാപനങ്ങളുടെയോമേല്‍ ഉടമസ്ഥതയോ ഭരണാവകാശമോ ഇല്ല. കത്തോലിക്കാസഭയുടെ ലോകമാസകലമുള്ള സകല സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും പരമോന്നതഭരണാധികാരി മാര്‍പ്പാപ്പാ ആണെന്ന രാജകീയ അധികാരസങ്കല്പത്തില്‍ രൂപംകൊടുത്ത ഈ നിയമത്തില്‍ മെത്രാന്മാരുടെ സ്ഥാനം നാട്ടുരാജാക്കന്മാരുടേതിനോടു തുല്യമാണ്.
കാനോന്‍നിയമം 191-ാം വകുപ്പില്‍ മെത്രാന്റെ അധികാരത്തെ ഇങ്ങനെയാണു നിര്‍വ്വചിച്ചിരിക്കുന്നത്: ''തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, രൂപതാമെത്രാന്‍, നിയമനിര്‍മ്മാണാധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു''. ലോകത്തിലെ ഒരു ഭരണാധികാരിക്കും ഇല്ലാത്തത്ര സമഗ്രമായ അധികാരം മെത്രാന്മാര്‍ക്ക് പതിച്ചുനല്‍കിയിരിക്കുന്ന ഈ കാനോന്‍നിയമം എങ്ങനെയാണ് ക്രൈസ്തവമാകുന്നത്? അത് അങ്ങേയറ്റം വചനവിരുദ്ധവും എല്ലാ തദ്ദേശീയ സഭാപാരമ്പര്യങ്ങളെയും കുഴിച്ചുമൂടാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഈ നിയമമനുസ്സരിച്ച് സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹം 'മെത്രാന്‍രാജാക്ക'ന്മാരുടെ അവകാശങ്ങളേതുമില്ലാത്ത കേവലം പ്രജകള്‍ മാത്രം! ആദ്യമാര്‍പ്പാപ്പാ 'തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയ പുരോഹിതഗണവും' (1 പത്രോ. 2:9) എന്നു വിശേഷിപ്പിച്ച വിശ്വാസിസമൂഹത്തെ ആധുനിക മാര്‍പ്പാപ്പാമാരുടെ കാനോന്‍നിയമം ഒന്നുമല്ലാത്ത അടിമവര്‍ഗ്ഗമാക്കിയിരിക്കുന്നു! ആചാര്യന്മാരും ഗുരുക്കന്മാരും പ്രബോധകരുമായിരിക്കാന്‍ വിളിക്കപ്പെട്ട ആദ്ധ്യാത്മിക ശുശ്രൂഷകര്‍ - രാജകീയതയുടെയും പൗരോഹിത്യത്തിന്റെയും ഉടയാടകളണിഞ്ഞുനിന്ന്, ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തവിധം യേശുവിന്റെ പേരില്‍ അധികാരഭരണം നടത്തുന്നു!
ഈ സമഗ്രാധികാര സമ്പ്രദായത്തിന്‍കീഴില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കോ സുതാര്യതയ്‌ക്കോ ഇടമുണ്ടാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പൗരസ്ത്യ കാനോന്‍നിയമത്തിന്‍കീഴില്‍ സീറോ മലബാര്‍സഭ രൂപംകൊടുത്ത 'പള്ളിയോഗ നടപടിക്രമങ്ങള്‍' പ്രകാരം, 'ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും... അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം' (പള്ളിയോഗ നടപടിക്രമങ്ങള്‍ : ഭാഗം I ഖണ്ഡം 2). അതായത്, അതൊരു ഉപദേശകസമിതി മാത്രമാണ്; തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരം അതിനില്ല. ഇത്തരം ഉപദേശകസമിതികള്‍ രാജഭരണസംവിധാനത്തിലും ഉണ്ടായിരുന്നു എന്നോര്‍ക്കുക.
ചുരുക്കത്തില്‍, 'നസ്രാണികള്‍' എന്നറിയപ്പെട്ടിരുന്ന കേരളക്രൈസ്തവരുടെ സഭാപാരമ്പര്യത്തെയും പൈതൃകത്തെയും തലകുത്തിനിര്‍ത്തി അവതരിപ്പിച്ചിരിക്കുന്നതാണ് ഇന്നത്തെ സഭായോഗങ്ങള്‍. വേണ്ടത് അതല്ല- അവരുടെ തനതു പൈതൃകം പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട്, 'നസ്രാണി പൈതൃകത്തിലേക്കു തിരിയുക' എന്ന് കേരളക്രൈസ്തവരെ ആഹ്വാനം ചെയ്തുകൊണ്ട്, പ്രമുഖ സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ തന്റെ 'തിരുസഭാചരിത്ര'ത്തിന്റെ പുതിയ പതിപ്പിലെഴുതിയിരിക്കുന്ന പ്രസക്തഭാഗംകൂടി ചൂണ്ടിക്കാണിക്കട്ടെ. അദ്ദേഹമെഴുതുന്നു: ''സഭയുടെ നവീകരണത്തിന് സാമ്രാജ്യത്വസംവിധാനത്തിലും, വ്യവസ്ഥിതിയിലുംനിന്ന് വിമോചിതമാകേണ്ടതുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച ജോണ്‍ 23-ാമന്‍ പാപ്പാ ആ ലക്ഷ്യപ്രാപ്തിക്കായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ ശ്ലൈഹിക പാരമ്പര്യമുള്ള 'മാര്‍ത്തോമ്മാ മാര്‍ഗ'ത്തിന്റെ പ്രസക്തി...
ഇപ്പോള്‍ ഭാരതം സ്വതന്ത്രയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനമനുസ്സരിച്ച് (പൗരസ്ത്യസഭകള്‍ 3, 5, എക്യുമെനിസം, 16) സഭകള്‍ക്ക് തുല്യ അവകാശവും കടമകളുമാണ് സഭയിലുള്ളത്. സ്വയംഭരണാവകാശമുണ്ട്. നഷ്ടപ്പെട്ട സഭാപൈതൃകം ഭരണതലത്തില്‍ പുനരുദ്ധരിക്കാന്‍ കടമയും അവകാശവുമുണ്ട്'' (45-ാം അദ്ധ്യായത്തില്‍നിന്ന്).
ഈ അവകാശം പുനരുദ്ധരിക്കാന്‍ ഇന്നത്തെനിലയില്‍ മെത്രാന്മാരുടെ സിനഡാണ് പരിശ്രമിക്കേണ്ടത്. ആ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ വിമുഖത കാട്ടുമ്പോള്‍ ദൈവജനമായ സഭയ്ക്ക് അതിനുവേണ്ടി പരിശ്രമിക്കാതിരിക്കാനാവില്ല. സഭയിലിന്നു തുടരുന്ന സാമ്രാജ്യത്വ അധികാരസമ്പ്രദായം മാറ്റിയെടുക്കണമെന്ന് ആഗ്രഹിച്ചും അതിനായി യേശുവില്‍ ധൈര്യം അവലംബിച്ചും മുന്നിട്ടിറങ്ങിയ ഈ സഭാസ്‌നേഹികളാണ്, വാസ്തവത്തില്‍, കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമനുസരിച്ചുള്ള ഒരു സഭാഭരണക്രമത്തിനു രൂപംകൊടുക്കണമെന്നാവശ്യപ്പെട്ടും ഈ സഭയുടെ പൂര്‍വ്വപാരമ്പര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയും കേരളാഗവണ്‍മെന്റിനെ സമീപിച്ചത്; അല്ലാതെ നിയമനിര്‍മ്മാണത്തിലൂടെ സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍വേണ്ടി കമ്യൂണിസ്റ്റുഭരണകൂടങ്ങള്‍ നടത്തിയ ഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ല. സഭാവേദികളില്‍ വിശ്വാസികള്‍ നടത്തിയ മുറവിളികള്‍ വനരോദനങ്ങളായി മാറിയ പശ്ചാത്തലത്തിലാണുതാനും, അവരതിനു മുതിര്‍ന്നത്.
അല്ലെങ്കില്‍ത്തന്നെ, ഇന്‍ഡ്യയിലെ മറ്റെല്ലാ മതസമൂഹങ്ങള്‍ക്കുമുള്ളതുപോലെ, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസമ്പത്തു ഭരിക്കുന്നതിന്, ഭാരതഭരണഘടനയ്ക്കു വിധേയമായുള്ള ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഭാരത കത്തോലിക്കര്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്റെ പൗരന്മാരായി, അവിടെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കു വിധേയരായി, ജീവിക്കേണ്ടവരല്ല. അതുകൊണ്ട്, അവര്‍ സംഭാവന ചെയ്തുണ്ടാക്കിയ അവരുടെ മതസമ്പത്തും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കണമെന്നു നിയമമുണ്ടാക്കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനല്ല, മറിച്ച്, ഭാരതത്തിലെ സര്‍ക്കാരുകള്‍ക്കാണവകാശം. മാര്‍പ്പാപ്പായുടെയോ മെത്രാന്മാരുടെയോ ആദ്ധ്യാത്മികാധികാര വിഷയങ്ങളില്‍ കൈകടത്താന്‍ ഈ ബില്ലില്‍ വകുപ്പില്ല എന്ന് അതില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
അതുകൊണ്ട് വിശ്വാസിസമൂഹത്തില്‍ ഈ ബില്ലിനെതിരെ വ്യാജഭയം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ, നിര്‍ദ്ദിഷ്ട ശിപാര്‍ശകളില്‍ എന്തെങ്കിലും അപാകതകളോ അക്രൈസ്തവികതയോ ഉണ്ടെങ്കില്‍ അവ വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള സൃഷ്ടിപരമായ വിമര്‍ശനവും തിരുത്തലുകളും ന
ടത്തുകയാണ് മെത്രാന്മാര്‍ ചെയ്യേണ്ടത്.
യേശു വിലക്കിയിട്ടുള്ള (മത്താ. 20:25-26) അധികാരഭരണസമ്പ്രദായത്തെ സഭയില്‍ അംഗീകരിക്കാന്‍ അവിടുത്തെ സ്‌നേഹപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു വിശ്വാസിക്കും സാധ്യമല്ല. കേരള ക്രൈസ്തവരെ സംബന്ധിച്ച്, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ചുള്ള സഭാഭരണ സമ്പ്രദായം വീണ്ടെടുക്കുക എന്നത് അവരുടെ ക്രൈസ്തവമായ നിലനില്പിന്റെതന്നെ പ്രശ്‌നമാണ്. അതവരുടെ ചരിത്രധര്‍മ്മവുമാണ്. ഈ ധര്‍മ്മനിര്‍വ്വഹണം ഇന്ന് ഈ 'ട്രസ്റ്റ് ബില്ലി'ല്‍ എത്തി നില്‍ക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ, കേരള ക്രൈസ്തവര്‍ അവരുടെ സഭാപൈതൃകം വീണ്ടെടുക്കുക തന്നെ ചെയ്യും''.

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍



സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍


ഞങ്ങള്‍ മാമ്മോദീസാസ്വീകരണംവഴി അംഗങ്ങളായിരിക്കുന്ന കത്തോലിക്കാസഭ യേശുവിന്റെ പ്രബോധനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പരസ്പരസ്‌നേഹം മൂലക്കല്ലായിരിക്കുന്ന ഈ കൂട്ടായ്മയിലുള്ള സകലരും പരമപിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയില്‍, യേശുവില്‍ സാഹോദര്യം പ്രാപിച്ചവരും അതിനാല്‍ തുല്യരുമാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. യാതൊരുവിധ ഭൗതികാധികാരങ്ങളും യേശു അപ്പോസ്തലര്‍ക്കു നല്‍കിയിട്ടില്ലെന്നും, മറിച്ച്, അധികാരഭരണം സഭയില്‍ വിലക്കുകയാണു ചെയ്തിട്ടുള്ളതെന്നും ബൈബിളില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു (മത്താ. 20:25-26; മര്‍ക്കോ. 10:42-45; ലൂക്കോ. 22:24-27; യോഹ. 13:12-17). അതിനാല്‍, ഈ സഭാകൂട്ടായ്മയില്‍ സാമ്പത്തികമോ ഭരണപരമോ ആയ യാതൊരുവിധ ആധിപത്യസംവിധാനങ്ങളും പാടില്ലാത്തതാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
ഈ സുവിശേഷവീക്ഷണത്തിലൂടെ നോക്കുമ്പോള്‍, യേശുവിരുദ്ധമായ ഒട്ടുവളരെ സാമ്പത്തിക-ഭൗതിക അധികാരഘടനകളും, ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കു നിരക്കാത്തതും മനുഷ്യസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും നിഹനിക്കുന്നതുമായ നിയമങ്ങളും ചട്ടക്കൂടുകളും, ചരിത്രത്തിലൂടെ സഭയില്‍ കടന്നുകൂടിയതായും ഇന്നും വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നതായും ഞങ്ങള്‍ കാണുന്നു.
കാലഗതിയില്‍ സഭയ്ക്കു സംഭവിച്ചുപോയിട്ടുള്ള ഈ അപച്യുതികളെ, യേശുവിന്റെ കാലാതീതമായ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ തിരുത്താന്‍ പരിശ്രമിക്കേണ്ടത് കത്തോലിക്കരുടെ ക്രൈസ്തവധര്‍മ്മമാണെന്നു ഞങ്ങള്‍ കരുതുന്നു. ഈ ധര്‍മ്മനിര്‍വ്വഹണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന ചില അടിസ്ഥാനനിലപാടുമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവയ്ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും അവ നേടിയെടുക്കുന്നതിനായി ഞങ്ങള്‍ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു:
1. 'തലചായ്ക്കാനിടമില്ലാ'ത്തവനായിരുന്നു യേശു (മത്താ. 8:20). അപ്പോസ്തലരില്‍ മുഖ്യനായിരുന്ന പത്രോസിനും ഭൗതികസമ്പത്ത് - വെള്ളിയും പൊന്നും - ഇല്ലായിരുന്നു (അപ്പോ. പ്രവ. 3:6). എന്നാല്‍, അതേ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പാ ഇന്ന് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയാണ്! തന്റെ കുഞ്ഞാടുകളെ ആദ്ധ്യാത്മികമായി മേയ്ക്കാനുള്ള യേശുവിന്റെ കല്പന (യോഹ. 21:15-17) സ്വീകരിച്ച് കത്തോലിക്കരുടെ പരമോന്നത ആദ്ധ്യാത്മികാചാര്യനായിരിക്കേണ്ട മാര്‍പ്പാപ്പാ, ആ കല്പന നിരാകരിച്ച് 'സീസറി'നുള്ള രാജസിംഹാസനത്തില്‍ വാണുകൊണ്ട് ദൈവത്തെയും മാമോനെയും ഒന്നിച്ചു സേവിക്കുവാന്‍ നടത്തുന്ന വൃഥാശ്രമം വചനനിഷേധവും യേശുവിന് എതിര്‍സാക്ഷ്യവും എല്ലാ മതസ്ഥര്‍ക്കും ദുര്‍മാതൃകയുമാണ് എന്നു ഞങ്ങള്‍ വിലയിരുത്തുന്നു.
- അതുകൊണ്ട്, വത്തിക്കാന്റെ രാഷ്ട്രപദവിയും മാര്‍പ്പാപ്പായുടെ രാഷ്ട്രാധിപതി എന്ന സ്ഥാനവും വേണ്ടെന്നുവച്ച് മാര്‍പ്പാപ്പായുടെ ആദ്ധ്യാത്മികാചാര്യത്വത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാന്‍ സഭാത്മകമായി തീരുമാനമെടുക്കണമെന്ന മാര്‍പാപ്പയോടും, അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്ന് കേരളത്തിലെ മെത്രാന്‍സമിതികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
2. ഒട്ടേറെ വ്യാജരേഖകളുടെയുംകൂടി അടിസ്ഥാനത്തില്‍ (‘Infallible?’- Hans Kung, പേജ് 95-96, 'തിരുസഭാചരിത്രം' പുതിയ പതിപ്പ് - റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 629), വിശ്വാസിസമൂഹത്തിനു പങ്കാളിത്തമില്ലാതെ സ്വേച്ഛാപരമായി റോമില്‍ രൂപംകൊടുത്ത കാനോന്‍നിയമങ്ങള്‍ മാര്‍പ്പാപ്പായുടെയും മെത്രാന്മാരുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ സമഗ്രാധിപത്യം വ്യത്യസ്ത സഭകളുടെമേല്‍ രാജകീയമായി അടിച്ചേല്‍പ്പിക്കുന്നവയാണ്. അതിലൂടെ വ്യത്യസ്ത രാഷ്ട്രങ്ങളിലുള്ള കത്തോലിക്കാ സമൂഹങ്ങളുടെ പൊതുസ്വത്തുക്കളും സ്ഥാപനങ്ങളുമെല്ലാം വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലാക്കി, അതാത് ഇടവക-രൂപതാസമൂഹങ്ങള്‍ക്ക് അവയുടെമേല്‍ സ്വാഭാവികമായുള്ള ഉടമസ്ഥതയും നിയന്ത്രണാധികാരവും നിഷേധിച്ചിരിക്കുന്നു. ഇത് ദൈവനിയമങ്ങള്‍ക്ക് (പുറ. 20:15, 17) എതിരും അക്രൈസ്തവുമാണ് എന്നു ഞങ്ങള്‍ കരുതുന്നു. മാത്രമല്ല, കത്തോലിക്കാസഭാധികാരികളെ ഭൗതികസമ്പത്തിന്റെ (മാമോന്റെ) ആരാധകരാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഈ കാനോന്‍നിയമം. ഒപ്പം, യേശു സ്വാതന്ത്ര്യത്തിലേക്കു മോചിപ്പിച്ചിരിക്കുന്ന ദൈവജനത്തെ അടിമത്തത്തിന്റെ നുകത്തിന്‍കീഴില്‍ വീണ്ടും അമര്‍ത്തുകയും (ഗലാ.5:1) ചെയ്യുന്നു.
- അതുകൊണ്ട്, ദൈവത്തില്‍നിന്നും മാമോനിലേക്കു സഭാധികാരികളുടെ ഹൃദയങ്ങളെ വ്യതിചലിപ്പിക്കുന്നതും, 'നിങ്ങളുടെ ഇടയില്‍ അധികാരം ഭരിക്കുന്നവര്‍ ഉണ്ടാകരുത്' എന്ന യേശുവിന്റെ കല്പനയെ ധിക്കരിക്കുന്നതും, സഭയില്‍ അടിമത്തം വ്യവസ്ഥാപിക്കുന്നതുമായ കാനോന്‍നിയമം എത്രയുംവേഗം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
3. കാനോന്‍നിയമത്തിന്റെ അടിസ്ഥാനത്തില്‍ സീറോ-മലബാര്‍ സഭാസിനഡ് രൂപംകൊടുത്ത് പ്രാബല്യത്തിലാക്കിയ പുരോഹിതാധിപത്യപരമായ പള്ളിയോഗനടപടിക്രമങ്ങള്‍ ബൈബിളിനും ആദിമ സഭാപാരമ്പര്യത്തിനും ഈ സഭയുടെ പൗരാണികപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിനും വിരുദ്ധമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. പള്ളിസ്വത്തിന്റെയും സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഉടമകളായ സഭാംഗങ്ങള്‍ക്ക് അവയുടെമേലുള്ള ഉടമസ്ഥതയും കൈകാര്യകര്‍തൃത്വാവകാശങ്ങളും നിഷേധിക്കുന്ന ചട്ടങ്ങളാണത്.
- അതുകൊണ്ട്, രാജകീയ പുരോഹിതഗണവും ദൈവജനവുമായ (1 പത്രോ. 2:9) സഭാംഗങ്ങളെ താഴ്ത്തിക്കെട്ടുന്ന നിലവിലുള്ള പള്ളിയോഗനടപടിക്രമങ്ങളും കാനോന്‍നിയമത്തോടൊപ്പം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
4. 16-ാം നൂറ്റാണ്ടുമുതല്‍ കേരളസഭയില്‍ അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമായ ആധിപത്യസഭാഘടനയില്‍നിന്ന് ഈ സഭയെ മുക്തമാക്കുക എന്നതും, അതുവരെ ഇവിടെ നിലനിന്നിരുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' അനുസരിച്ചുള്ള പള്ളിയോഗസമ്പ്രദായം വീണ്ടെടുക്കുക എന്നതുമാണ് സഭയെ ക്രിസ്തുവല്‍ക്കരിക്കുന്നതിനുള്ള ആദ്യപടി എന്നു ഞങ്ങള്‍ കരുതുന്നു. സ്വന്തം സഭയുടെ പൂര്‍വ്വപാരമ്പര്യങ്ങള്‍ വീണ്ടെടുക്കാമെന്നും സ്വന്തം നിലയില്‍ത്തന്നെ വീണ്ടെടുക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യദേശത്തെ സഭകളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട് (രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണരേഖകള്‍, പേജ് 158). ഇന്നത്തെ നിലയില്‍, കേരളത്തിലുള്ള രണ്ടു കത്തോലിക്കാ റീത്തുകളിലെങ്കിലും മെത്രാന്മാര്‍ ഇച്ഛാശക്തിയോടെ സിനഡു ചേര്‍ന്നു തീരുമാനമെടുത്താല്‍ സാധിക്കാവുന്നതേയുള്ളു ഇത്. വിശ്വാസികളുടെ അനവധി സംഘടനകളും പ്രസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ച് പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്തത്ര നിവേദനങ്ങള്‍ മെത്രാന്‍സമിതിക്കു നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പാശ്ചാത്യ സഭാഘടന നല്‍കുന്ന അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖാലസ്യത്തില്‍ ആദ്ധ്യാത്മികനിദ്രയിലാണ്ടു കിടക്കുന്ന സഭാധികാരികള്‍ വിശ്വാസിസമൂഹത്തിന്റെ ഈ മുറവിളി കേള്‍ക്കാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്, ക്രൈസ്തവരുടെ പൊതുസ്വത്തും സ്ഥാപനങ്ങളും ഭരിക്കുന്നതിന് നസ്രാണി പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനകള്‍ ഗവണ്‍മെന്റിനെ സമീപിക്കാനിടയായത്. നിയമപരിഷ്‌ക്കരണകമ്മീഷന്റെ അതു സംബന്ധിച്ച ശിപാര്‍ശകള്‍ സഭാധികാരികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണിപ്പോള്‍.
- അതുകൊണ്ട്, ഇനിയെങ്കിലും അക്രൈസ്തവമായ പാശ്ചാത്യസഭാഘടനയില്‍നിന്നു കേരളസഭയെ സ്വതന്ത്രമാക്കി, ഈ സഭയുടെ പൗരാണികപാരമ്പര്യമായ പള്ളിയോഗസമ്പ്രദായം സഭാത്മകമായി വ്യവസ്ഥാപിക്കണമെന്ന് സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
5. വിവാഹവും, കുടുംബജീവിതവും തന്റെ ശിഷ്യരാകുന്നതിനോ അപ്പോസ്തലരാകുന്നതിനോ തടസ്സമായി യേശു കണ്ടിരുന്നതായി ബൈബിളില്‍ സൂചനയില്ല. ആദിമസഭയിലോ, 16-ാം നൂറ്റാണ്ടുവരെ നസ്രാണിസഭയിലോ സഭാശുശ്രൂഷകര്‍ക്ക് വിവാഹം വിലക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുമില്ല. തന്മൂലം, സഭാശുശ്രൂഷകരാകാനാഗ്രഹിക്കുന്ന യുവതീ-യുവാക്കളെക്കൊണ്ട് കന്യാത്വ-ബ്രഹ്മചര്യവ്രതങ്ങള്‍ എടുപ്പിക്കുന്നത് ബൈബിളിനും ആദിമസഭാപാരമ്പര്യത്തിനും നസ്രാണിസഭാപാരമ്പര്യത്തിനും വിരുദ്ധമാണെന്നു ഞങ്ങള്‍ കരുതുന്നു. അവരില്‍ ഒട്ടുവളരെ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുകയും കുറ്റകൃത്യങ്ങള്‍ക്കുപോലും ഇടനല്‍കുകയും ചെയ്യുന്നുണ്ട്, വിവാഹം വിലക്കുന്ന ഇന്നത്തെ സമ്പ്രദായം എന്നു ഞങ്ങള്‍ കാണുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം, ഇക്കാര്യത്തിലും കുടുംബജീവിതം നയിച്ചുകൊണ്ടുള്ള നസ്രാണി സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ നസ്രാണിപാരമ്പര്യമുള്ള കേരളത്തിലെ കത്തോലിക്കാ റീത്തുകള്‍ക്ക് അവകാശമുണ്ട്.
- അതുകൊണ്ട്, നിലവില്‍ വിവാഹം ആഗ്രഹിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും, കാമത്തിലെരിയാന്‍ വിടാതെ (1 കോറി. 7:9) സഭാത്മകമായി വിവാഹിതരാകാന്‍ അനുവദിക്കണമെന്നും, നസ്രാണിസഭയുടെ കുടുംബസ്ഥ സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ എത്രയുംവേഗം നടപടികള്‍ സ്വീകരിക്കണമെന്നും സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
6. വൈദികരും കന്യാസ്ത്രീകളുമാകാനുള്ള പരിശീലനത്തിനായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സെമിനാരികളിലേയ്ക്കും മഠങ്ങളിലേക്കും കൗമാരപ്രായത്തില്‍ത്തന്നെ ആനയിക്കുന്ന ഇന്നത്തെ സമ്പ്രദായം വിവേകരഹിതവും അശാസ്ത്രീയവുമാണെന്നു ഞങ്ങള്‍ കരുതുന്നു. കൗമാരമനസ്സ് ഏറെ തരളമാണ്, എങ്ങോട്ടും വഴങ്ങുന്നതാണ്. ആദ്ധ്യാത്മികപരിവേഷമുള്ള അന്തരീക്ഷത്തില്‍ അച്ചടക്കത്തോടെ, വൈദിക-കന്യാസ്ത്രീരൂപീകരണം ലക്ഷ്യംവച്ചുനടത്തുന്ന പരിശീലനത്തില്‍ മിക്കവരും അതിനനുസൃതമായിത്തന്നെ പരുവപ്പെടുന്നു എന്നതാണു വസ്തുത. ഈ സാഹചര്യത്തില്‍, വൈദികനാകാനും കന്യാസ്ത്രീയാകാനും ഓരോരുത്തരും അന്തിമ തീരുമാനമെടുക്കുന്നത് പ്രായപൂര്‍ത്തിയായതിനുശേഷമാണെന്ന സഭാധികൃതരുടെ ന്യായീകരണവാദം നിലനില്‍ക്കുന്നതല്ല.
മറ്റൊന്ന്, വൈദികരും സന്ന്യസ്തരും ആകാനുദ്ദേശിക്കുന്നവരെക്കൊണ്ട് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വ്രതവാഗ്ദാനം എടുപ്പിക്കുന്നതിലെ അനൗചിത്യമാണ്. ഓരോ വ്യക്തിയുടെയും ഭാവിയുടെ വിധാതാവ് ദൈവമായിരിക്കേ, കേവലം മനുഷ്യരായ വൈദികരെയും കന്യാസ്ത്രീകളെയുംകൊണ്ട് സ്വന്തം ഭാവി ജീവിതത്തിനുമേല്‍ വിധി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിക്കുന്നത് ദൈവദൂഷണമാണെന്നു ഞങ്ങള്‍ കരുതുന്നു.
-അതുകൊണ്ട,് സ്വന്തം സഹജപ്രകൃതത്തെയും ചോദനകളെയും തിരിച്ചറിയാനും സ്വജീവിതത്തിന്റെ സ്വാഭാവികചാല്‍ ഏതെന്നു തീരുമാനിക്കാനുംമാത്രം പ്രായവും പക്വതയും ആകുന്നതിനുമുമ്പ്, കുറഞ്ഞത് 21 വയസ്സെങ്കിലും ആകുന്നതിനുമുമ്പ,് വൈദികപരിശീലനത്തിനോ കന്യാസ്ത്രീപരിശീലനത്തിനോ ആരംഭം കുറിക്കരുത് എന്ന് മനുഷ്യസ്‌നേഹത്തെപ്രതി, ഞങ്ങള്‍ സഭാധികൃതരോട് ആവശ്യപ്പെടുന്നു.
അതുപോലെതന്നെ, സ്വയം അറിഞ്ഞുകൂടാത്ത സ്വന്തം ഭാവിജീവിതത്തെയപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നിത്യവ്രതവാഗ്ദാനസമ്പ്രദായം നിര്‍ത്തലാക്കി 'ദൈവം തിരുമനസ്സാകുന്ന കാലത്തോള'മെന്നു തിരുത്തണമെന്നും അതിന്‍പ്രകാരം തങ്ങളുടെ വൈദിക-കന്യാസ്ത്രീജീവിതാന്തസ്സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാന്യമായി വേണ്ടെന്നുവയ്ക്കാന്‍ സഹായകമായ വിധത്തില്‍ അനുഭാവപൂര്‍വ്വകമായ സഭാന്തരീക്ഷം സൃഷ്ടിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
7. കേരളത്തിലെ സന്ന്യസ്തര്‍, പ്രത്യേകിച്ച് കന്യാസ്ത്രീകള്‍, സഭാധികൃതരില്‍നിന്നും വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും വിധേയരാണ് എന്നും അവരില്‍ വലിയൊരു വിഭാഗം അസംതൃപ്തിയിലാണ് ജീവിതം തള്ളിനീക്കുന്നതെന്നുമുള്ള വസ്തുത സഭാതലത്തില്‍തന്നെയുള്ള പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വമില്ലാത്തതുകൊണ്ടുള്ള നിവൃത്തികേടുകൊണ്ടാണ് പലരും സന്ന്യാസാന്തസില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അക്രൈസ്തവവും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതുമായ ഈ ദുരവസ്ഥ തിരുത്തപ്പെടേണ്ടത് അത്യാവശ്യമായി ഞങ്ങള്‍ കരുതുന്നു. അതായത്, സഭയില്‍നിന്നു പിരിഞ്ഞുപോകണമെന്നുള്ളവര്‍ക്ക് സുരക്ഷിത്വബോധത്തോടെതന്നെ അങ്ങനെ തീരുമാനമെടുക്കാന്‍ സഹായകമായ സാഹചര്യമൊരുക്കിക്കൊടുക്കാന്‍ സഭയ്ക്കു ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. അതുപോലെതന്നെ, എന്തെങ്കിലും കാരണത്താല്‍ സഭ പുറത്താക്കുന്നവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്താനും സഭയ്ക്കു കടമയുണ്ട്.
- അതുകൊണ്ട്, സന്ന്യാസിനീ-സന്ന്യാസ സഭകളില്‍നിന്നു പുറത്താക്കപ്പെടുന്നവര്‍ക്കും സഭയില്‍നിന്നു പിരിഞ്ഞുപോകാന്‍ തീരുമാനിക്കുന്നവര്‍ക്കും ജീവനാംശവും പുനരധിവാസവും ഉറപ്പുവരുത്തുവാനുതകുന്ന നടപടിക്രമങ്ങള്‍ക്ക് എത്രയും വേഗം രൂപംകൊടുത്ത് വ്യവസ്ഥാപിതമാക്കണമെന്ന് എല്ലാ സന്യസ്തസഭകളോടും സഭാസിനഡുകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
8. കേരളത്തിലെ മിക്ക കത്തോലിക്കാരൂപതകള്‍ക്കും എസ്റ്റേറ്റുകളുള്‍പ്പെടെ ധാരാളം ഭൂസ്വത്തും, കൂടാതെ, അവയുടെ ആസ്ഥാനപട്ടണങ്ങളില്‍ വാടക ലഭിക്കുന്ന ധാരാളം കെട്ടിടങ്ങളും സ്ഥാപനങ്ങളും, ഇവയില്‍നിന്നെല്ലാമായി ആവശ്യത്തിലേറെ വരുമാനവുമുണ്ട് എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ സാഹചര്യത്തില്‍, രൂപതയുടെ വരവു-ചെലവു കണക്ക് ഇടവകകളെ അറിയിക്കുകപോലും ചെയ്യാതെ, ഇടവകകളുടെ വരുമാനത്തിന്റെ പത്തും പന്ത്രണ്ടും ശതമാനം രൂപതാവിഹിതമായി വസൂലാക്കുന്നതു ശരിയല്ല എന്നു ഞങ്ങള്‍ കരുതുന്നു.
- അതുകൊണ്ട്, രൂപതാവരുമാനത്തിന്റെ കൃത്യമായ കണക്ക് ഇടവകകളെ അറിയിക്കണമെന്നും, രൂപതയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്തുമാത്രം ഇടവകവിഹിതം തീരുമാനിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.
9. കേരളത്തില്‍ സാമൂഹികമായി അയിത്തം അനുഭവിച്ചിരുന്നവരെ സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടും, കത്തോലിക്കാസമുദായത്തിലെ ഒരു കീഴ്ജാതിയായി, ആര്‍ത്തരും അവശരുമായി, ദളിത് ക്രൈസ്തവരെന്ന പുതിയപേരില്‍ അവരിന്നും നിലനില്‍ക്കുന്നു എന്നു ഞങ്ങള്‍ കാണുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ അവരുടെ അവശതകള്‍ പരിഹരിച്ച് സമുദായത്തിന്റെ മുഖ്യധാരയിലേക്ക് ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് സഭയുടെ അടിയന്തിരമായ ക്രൈസ്തവ ഉത്തരവാദിത്വമാണെന്നു ഞങ്ങള്‍ കരുതുന്നു.
- അതുകൊണ്ട്, ഇടവകകളുടെയും രൂപതകളുടെയും ആകെ വരുമാനത്തിന്റെ ദശാംശമെങ്കിലും ദളിത ക്രൈസ്തവ വിഭാഗത്തിനു വീടുണ്ടാക്കിക്കൊടുക്കുന്നതിനും പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമായി നീക്കിവച്ച് അവരുടെയുംകൂടി നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയുടെ നിയന്ത്രണത്തില്‍ അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സംവിധാനമുണ്ടാക്കണമെന്നു ഞങ്ങളാവശ്യപ്പെടുന്നു. അതുപോലെതന്നെ, ഈ വിഭാഗത്തില്‍നിന്നും അര്‍ഹരായവര്‍ക്ക് പ്രത്യേകപരിഗണന നല്‍കി സഭാസ്ഥാപനങ്ങളില്‍ ജോലി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
10. സീറോ-മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപതയിലുള്ളവര്‍ മറ്റുരൂപതകളില്‍നിന്നു വിവാഹം കഴിച്ചാല്‍ അവരെ രൂപതയില്‍നിന്നു പുറത്താക്കുന്ന അക്രൈസ്തവസമീപനം കോട്ടയം രൂപതാധികാരം ഇന്നും തുടര്‍ന്നുപോരുന്നു എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. 'സമുദായംവിട്ട് വിവാഹിതരായ ക്‌നാനായക്കാര്‍ക്ക് രൂപതയില്‍ അംഗത്വം നല്‍കണ'മെന്നുള്ള കല്പന റോമില്‍നിന്നുണ്ടായിട്ട് വര്‍ഷങ്ങളായിട്ടും അതു പാലിക്കുവാന്‍ കോട്ടയം രൂപതാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ലതന്നെ.
- അതുകൊണ്ട്, സ്വന്തം മക്കളോടു തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ക്രൂരത എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കോട്ടയം രൂപതാധികാരികളോടു ഞങ്ങള്‍ ആവശ്യപ്പെടുന്നു. അവര്‍ അതിനു തയ്യാറാകാത്തപക്ഷം എത്രയും വേഗം സിനഡ് ചേര്‍ന്ന് ഈ ആവശ്യം കോട്ടയം രൂപതാധികാരത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് സീറോ-മലബാര്‍ മെത്രാന്‍ സമിതിയോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
11. ലോകത്തെവിടെയുമുള്ള കത്തോലിക്കരുടെ ആദ്ധ്യാത്മികനിലവാരം മറ്റു മതസ്ഥരുടേതിനെക്കാള്‍ ഇന്ന് ഒട്ടും ഉന്നതമല്ല എന്നു ഞങ്ങള്‍ കരുതുന്നു. സഭ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന പരിശ്രമങ്ങളുടെ വ്യര്‍ത്ഥതയിലേയ്ക്കാണ് ഈ വസ്തുത വിരല്‍ചൂണ്ടുന്നത്.
- അതുകൊണ്ട്, സഭയുടെ ആളെണ്ണം കൂട്ടുക എന്ന രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഇന്നത്തെ മതപരിവര്‍ത്തനശ്രമങ്ങളേക്കാള്‍ പ്രാധാന്യം, യേശുവിന്റെ സ്‌നേഹ-സേവനമനോഭാവമാകുന്ന ക്രൈസ്തവ ആദ്ധ്യാത്മികതയിലേക്ക് കത്തോലിക്കരെത്തന്നെ മാനസാന്തരപ്പെടുത്തുക എന്ന 'മതപരിവര്‍ത്തന'പരിശ്രമത്തിനു നല്‍കാന്‍ സഭാനേതൃത്വം ശ്രദ്ധയൂന്നണം എന്നു ഞങ്ങളാവശ്യപ്പെടുന്നു.
12. ഭാരതം ഒരു മതേതര-ജനാധിപത്യരാഷ്ട്രമാണ്. ഇവിടെ ജനങ്ങള്‍ തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഇച്ഛകളും അഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും ജനപ്രാതിനിധ്യസംവിധാനത്തിലൂടെയാണ്. വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും അതാതു സമുദായംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന നേതാക്കളിലൂടെയാണ്. എന്നാല്‍, കത്തോലിക്കാസമുദായംഗങ്ങള്‍ ഒരുതരത്തിലും തങ്ങളുടെ പ്രാതിനിധ്യം ഏല്പിച്ചുകൊടുത്തിട്ടില്ലാത്ത മെത്രാന്മാരും വൈദികരും കത്തോലിക്കാ സമുദായത്തെ പ്രതിനിധീകരിച്ച് സാമുദായിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഏകപക്ഷീയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും, വിശ്വാസികള്‍ക്കുമേലും ഗവണ്മെന്റുകള്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തുന്നതും ഇടപെടുന്നതും ഇന്നു സാധാരണമായിരിക്കുന്നു. ഇപ്രകാരം, കത്തോലിക്കാസഭയെ ഒരു രാഷ്ട്രീയമതമാക്കി മറ്റു മതങ്ങള്‍ക്കു ദുര്‍മാതൃക സൃഷ്ടിക്കുന്നതും പുരോഹിതനേതൃത്വത്തിലുള്ള ഒരു വിധേയസമുദായമാക്കി മാറ്റുന്നതും അങ്ങേയറ്റം അപകടകരമാണെന്നു ഞങ്ങള്‍ കാണുന്നു. കൂടാതെ, ഇത് ഇന്ത്യയിലെ കത്തോലിക്കര്‍ക്കുകൂടി ഭരണഘടനാപരമായി ഉറപ്പു ലഭിച്ചിട്ടുള്ള പൗരാവകാശങ്ങളുടെ ലംഘനവുമാണ് എന്നു ഞങ്ങള്‍ കരുതുന്നു.
- അതുകൊണ്ട്, കത്തോലിക്കാ മതമേലദ്ധ്യക്ഷന്മാരുടെയും വൈദികരുടെയും പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വമേധയാ ഏറ്റെടുത്തതും യേശു ഭരമേല്പിച്ചതുമായ ആദ്ധ്യാത്മികശുശ്രൂഷയില്‍മാത്രം ഊന്നിയുള്ളതായിരിക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഉപസംഹാരം
സഭയെ ആദിമസഭയുടെ മാതൃകയില്‍ സ്‌നേഹസമൂഹങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആദ്ധ്യാത്മികപ്രബോധനങ്ങളും ജീവിതമാതൃകകളുമാണ് സഭാതലവന്മാരില്‍നിന്നും ഉണ്ടാകേണ്ടത്. അങ്ങനെയെങ്കില്‍, സ്‌നേഹത്തിന്റേതായ ദൈവരാജ്യനിയമങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെടുകയും അതിന്‍ഫലമായി, സാഹോദര്യത്തിലും പാരസ്പര്യബോധത്തിലും അധിഷ്ഠിതമായ ദൈവരാജ്യസമൂഹങ്ങള്‍ ഭൂമിയില്‍ ഉദയംകൊള്ളുകയും ചെയ്യും. അപ്പോള്‍, അത്തരം സമൂഹങ്ങള്‍ സകലജനങ്ങള്‍ക്കും പ്രീതികരങ്ങളാവുകയും (അപ്പോ. പ്രവ. 3:47) ആദിമസഭയിലെപ്പോലെ, അവര്‍ ആ സ്‌നേഹകൂട്ടായ്മകളിലേക്ക് ചെന്നുചേരുകയും ചെയ്തുകൊള്ളും.
ഇത്തരം ദൈവരാജ്യസൃഷ്ടിയില്‍ പങ്കാളികളാകാനാണ് യേശുശിഷ്യരും അനുയായികളും വിളിക്കപ്പെട്ടിരിക്കുന്നത് എന്നു ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട്, ആ ലക്ഷ്യം ഉള്ളില്‍പേറി സഭയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാനും സഭാകാര്യങ്ങളില്‍ ഇടപെടുവാനും ഞങ്ങള്‍ ഉറച്ചിരിക്കുന്നു. ബാഹ്യപ്രതാപത്തിലും സമ്പത്തിലും സംഘടിതശക്തിയിലും മനസ്സര്‍പ്പിച്ചിരിക്കുന്ന ഇന്നത്തെ കത്തോലിക്കാസഭയെ, ആദിമസഭയുടെ സ്‌നേഹവും വിശുദ്ധിയും ലാളിത്യവും നിറഞ്ഞ ആദ്ധ്യാത്മിക ഉറവിടങ്ങളിലേക്കു തിരിച്ചു നടത്തുക എന്ന ലക്ഷ്യംവച്ചു മുകളില്‍ ഉന്നയിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും സാധിച്ചെടുക്കുന്നതിന് യേശുവില്‍ ധീരരായിനിന്ന് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ ഉറച്ചിരിക്കുന്നു.
സഭയെ ഒരു ഭൗതികാധികാര ഘടനയാക്കിയിരിക്കുന്ന ഇന്നത്തെ സമ്പ്രദായങ്ങളെ യേശുവചനങ്ങളാല്‍ നിര്‍വീര്യമാക്കി സഭയില്‍ യേശുവിന്റെ സ്‌നേഹചൈതന്യം നിറയ്ക്കുന്നതിന്, ഞങ്ങള്‍ അംഗങ്ങളായിരിക്കുന്ന കത്തോലിക്കാസഭയ്ക്കുള്ളില്‍ പരിവര്‍ത്തനത്തിന്റെ പുളിമാവായി വര്‍ത്തിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പ്രഖ്യാപിക്കുന്നു.

2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

സഭയിലെ സംഘടനാപ്രവര്‍ത്തനം - ഒരു രൂപരേഖ


സഭയിലെ സംഘടനാപ്രവര്‍ത്തനം - ഒരു രൂപരേഖ

ജോര്‍ജ് മൂലേച്ചാലില്‍

സഭാസംബന്ധിയായ കാര്യങ്ങളോടു പ്രതികരിക്കുന്നതിനും, സഭാധികാരികളെയും സഭാഘടനയെയും തിരുത്തുന്നതിനുമായി, വിശ്വാസികളുടെയും വൈദികരുടെയും വെവ്വേറെയും കൂട്ടുചേര്‍ന്നുള്ളതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് നമ്മുടെ സഭയിലുണ്ട്. ഇവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പോലുള്ള, ഏകോപനവേദികളും സഭയിലിന്നുണ്ട്. ഇവയുടെയെല്ലാം നേതൃത്വത്തില്‍ ഒട്ടേറെ ബോധവല്‍ക്കരണപരിപാടികളും, സഭാസമൂഹത്തിന്റെ പരമ്പരാഗതമായ അവകാശാധികാരങ്ങളെ തുടച്ചുനീക്കുന്ന സഭാധികാരത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും, വിജയകരമായിത്തന്നെ നടത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും അല്പംപോലും ചെവികൊടുക്കാതെ, അധികാരത്തിമിരത്തിന്റെ അന്ധതയോടും, 'ടൈറ്റാനിക് (Titanic)എന്നു വിശേഷിപ്പിക്കാവുന്ന അഹന്തയോടുംകൂടി, ഈ സഭാനൗകയെ വിനാശത്തിന്റെ മേഖലകളിലേക്കുതന്നെ സഭാധികാരികള്‍ നയിക്കുകയാണ്. ഇവരുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കുകയോ, അവരുടെ കൈകളില്‍നിന്നും സഭയുടെ നിയന്ത്രണം പിടിച്ചുവാങ്ങുകയോ ചെയ്യാതെ ഇനി മറ്റു പോംവഴികളുണ്ടെന്നു തോന്നുന്നില്ല. അതിന് ഇതുവരെ നടത്തിയ തരത്തിലുള്ള 'പരിപാടി കേന്ദ്രീകൃത'വും (Programme oriented) താല്‍ക്കാലിക സ്വഭാവത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇതുവരെ നടത്തിയ സംഘടനാപ്രവര്‍ത്തനശൈലിയെ ശരിയായി വിലയിരുത്തുകയും തിരുത്തി മുന്നേറുകയും ചെയ്യേണ്ടതുണ്ട്.

വിലയിരുത്തല്‍

സഭയില്‍ രൂപംകൊടുത്ത ഓരോ പ്രസ്ഥാനങ്ങളെയും വിലയിരുത്തുമ്പോള്‍, അവയോരോന്നും, ഒന്നുകില്‍ സഭയിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തോടു പ്രതികരിക്കാന്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പരിപാടി നടപ്പാക്കാന്‍, വേണ്ടി രൂപംകൊടുത്തിട്ടുള്ളതാണെന്നു കാണാം. ഉദാഹരണ ത്തിന് 'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി', ഇന്നത്തെ സഭാപ്രതിസന്ധിയുടെ ഒരു രോഗലക്ഷണം മാത്രമായ ആരാധനക്രമപ്രശ്‌നത്തോടു ബന്ധപ്പെട്ടു രൂപംകൊണ്ടതാണെങ്കില്‍, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പള്ളിയോഗനടപടിക്രമത്തിനും മാനിക്കേയന്‍ കുരിശിനുമെതിരെ ശക്തമായി ആഞ്ഞടിക്കാന്‍വേണ്ടി രൂപം കൊടുത്തതാണ്.
ചുരുക്കത്തില്‍, താത്ക്കാലികസ്വഭാവത്തോടുകൂടിയതും പരിമിതലക്ഷ്യങ്ങള്‍ മാത്രമുള്ളതുമായിരുന്നു പല പ്രസ്ഥാനങ്ങളും. അതുകൊണ്ടാണ്, എപ്പിസ്‌കോപ്പല്‍ അസംബ്ലിയോടനുബന്ധിച്ച്, എല്ലാ സംഘടനകളുംകൂടി സഹകരിച്ച് കാക്കനാട്ട് സെന്റ് തോമസ് മൗണ്ടില്‍ നടത്തിയ 3 ദിവസത്തെ ഉപവാസ-പ്രാര്‍ത്ഥനായജ്ഞത്തിനുശേഷം അവയെല്ലാം നിസ്സംഗതയിലേക്കും നിശ്ശബ്ദതയിലേക്കും വീണുപോയത്. ഈ സംഘടനകളോരോന്നും പലവട്ടം സഭാധികാരികള്‍ക്കു സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളോ, അവ ഉയര്‍ത്തിയ വിഷയങ്ങളോ എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യുകയുണ്ടായില്ല. എന്തിന്, എപ്പിസ് കോപ്പല്‍ അസംബ്ലിയുടെതന്നെ സുപ്രധാനങ്ങളായ പല നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ളവയായിരുന്നു മെത്രാന്‍സിനഡിന്റെ പല തീരുമാനങ്ങളും. ദൈവജനത്തിന്റെ സ്വരത്തിന് തങ്ങള്‍ അല്പംപോലും കാതുകൊടുക്കില്ല, എന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള മെത്രാന്മാരുടെ സിനഡു തീരുമാനങ്ങള്‍ക്കെതിരെ വേണ്ടപോലെ പ്രതികരിക്കാന്‍ കഴിയുന്ന ഒരു ഘടനാരൂപം, നിലവിലുള്ള സഭാസംഘടനകള്‍ ആര്‍ജിച്ചിട്ടില്ല എന്നു തോന്നുന്നു. മെത്രാന്മാരാകട്ടെ, നമ്മെയുംകൊണ്ട് അവരുടെ അന്ധമായ 'ടൈറ്റാനിക് ജൈത്രയാത്ര' നിര്‍ബാധം തുടരുകയും ചെയ്യുന്നു.
സംഘടനാപരമായ ദൗര്‍ബല്യങ്ങളും ശക്തികളും തിരിച്ചറിഞ്ഞ്, ദുര്‍ബലതകളെ ഒഴിവാക്കി, മുന്നോട്ടുപോകേണ്ട അവസരമാണിത്. ഓരോ സംഘടനയും അവയുടെ ശക്തിയും ചൈതന്യവും തെളിയിച്ചിട്ടുണ്ട്. വിശ്വാസിസമൂഹത്തില്‍ ഇന്നത്തെ സഭാപ്രതിസന്ധിയുടെ വിവിധവശങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും വ്യാപകമായ ഒരവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ അവയ്ക്കു കഴിഞ്ഞു. അതുപോലെതന്നെ, ധാരാളം പ്രതിഷേധ പരിപാടികളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാനും അവരുടെയെല്ലാം അനുഭാവം നേടാനും അവയ്ക്കു കഴിഞ്ഞു. ഈ സഭയ്ക്കു നാട്ടുമെത്രാന്മാരെ കിട്ടിയതിനുശേഷമുള്ള ഒരു നൂറ്റാണ്ടിലേറെക്കാലത്തെ നീണ്ട ഉറക്കത്തില്‍ നിന്നും ഇവിടുത്തെ വിശ്വാസിസമൂഹത്തെ ഇത്രയുമെങ്കിലും ഉണര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നത് ഇത്രയുംകാലത്തെ സംഘടനാപ്രവര്‍ത്തനങ്ങളുടെ ചരിത്രപരമായ ഒരു നേട്ടംതന്നെയാണ്. എന്നാല്‍, ഈ നേട്ടത്തെ നിലനിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നില്ല എന്ന്, നിസ്സംഗതയിലേക്കു മടങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഈ 'നൂറ്റാണ്ടുനിദ്ര'യ്ക്കിടയില്‍ തങ്ങള്‍ക്കുമേല്‍ പൊതിഞ്ഞുവളര്‍ന്നുവന്ന ആലസ്യത്തിന്റെ ചിതല്‍പുറ്റ് പൊട്ടിച്ചുമാറ്റാനുള്ള ആത്മശക്തി ഇന്നും അവരില്‍ ഉറഞ്ഞുകിടക്കുകയാണ്.
ഓരോ പ്രസ്ഥാനത്തോടും അവയുടെ പരിപാടികളോടും അനുഭാവം പുലര്‍ത്തിയിരുന്ന വിശ്വാസികള്‍, എപ്പിസ്‌കോപ്പല്‍ അസംബ്ലിക്കും മെത്രാന്‍ സിനഡിന്റെ തലതിരിഞ്ഞ തീരുമാനങ്ങള്‍ക്കും ശേഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിനുള്ള സ്ഥിരസംവിധാനമോ പ്രാദേശികഘടകങ്ങളോ ഇല്ലാത്തതിനാല്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരിക്കാനാവാതെ കയ്യും കെട്ടി നില്‍ക്കേണ്ടിയും വരുന്നു. ഏതു പ്രവര്‍ത്തനത്തിന്റെയും തുടര്‍ച്ച നിന്നുപോയാല്‍, അതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിപ്പോകുമല്ലോ.
ഇതെല്ലാം സൂചിപ്പിക്കുന്നത്, സംഘടനാതലത്തില്‍ ഇന്നുള്ള പരിമിതികളെ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ്. ഉണര്‍വിലേക്കു വന്നവരെ ക്രിസ്തു പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ 'ബ്യൂഗിള്‍' വിളിച്ച് കര്‍മനിരതരാക്കുന്നില്ലെങ്കില്‍, അടിമത്തഘടന സൃഷ്ടിച്ച ആലസ്യത്തിന്റെ ചിതല്‍പ്പുറ്റിലും സുരക്ഷിതത്വം കണ്ട്, അവര്‍ വീണ്ടും ദീര്‍ഘനിദ്രയിലേക്കുതന്നെ ഉള്‍വലിയും. അതിനാല്‍ ഇന്നു നിലനില്‍ക്കുന്ന ശ്മശാനമൂകതയെ തകര്‍ത്ത്, പ്രസ്ഥാനത്തെ ജീവസ്സുറ്റതാക്കേണ്ടതുണ്ട്. അതിനാവശ്യമായ സംഘടനാവൈഭവവും സംവിധാനങ്ങളും ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സഭയിലെ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഈ അടുത്ത ഘട്ടത്തിലേക്കു കാലെടുത്തുവെയ്ക്കാന്‍ സമയമായിരിക്കുന്നു.
പരിമിതികള്‍

1. അടിസ്ഥാനപ്രശ്‌നത്തെക്കുറിച്ചുള്ള ധാരണക്കുറവ്

ഇന്നത്തെ സഭാപ്രതിസന്ധിയുടെ അടിസ്ഥാനകാരണത്തെപ്പറ്റി വ്യക്തമായ ഒരു ധാരണയില്ലായ്മയാണ്, സഭാ സംഘടനകളുടെ മുഖ്യമായ ഒരു പരിമിതി. അതുകൊണ്ടുതന്നെ, കൃത്യമായ ലക്ഷ്യബോധം പ്രവര്‍ത്തനപരിപാടികളിലുണ്ടാകാതെ പോകുന്നു.
കുര്‍ബാനക്രമപ്രശ്‌നം, മാനിക്കേയന്‍ കുരിശുപ്രശ്‌നം എന്നിങ്ങനെ, സഭയിലെ അനവധിയായ മനുഷ്യാവകാശലംഘനങ്ങള്‍ വരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ജന്മം നല്‍കിക്കൊണ്ടു നിലനില്‍ക്കുന്ന സഭയിലെ അടിസ്ഥാനപ്രശ്‌നം എന്താണ്? ബൈബിളധിഷ്ഠിതവും അപ്പോസ്തലനിര്‍ദേശിതവും ഈ സഭയുടെ വിശുദ്ധപാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ നിയമം ഇവിടെനിന്നും തുടച്ചുമാറ്റപ്പെട്ടു എന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനസ്രോതസ്സ്. മാര്‍ത്തോമ്മായുടെ നിയമപ്രകാരമുള്ള യോഗസമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നെങ്കില്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. കാരണം, സഭയുടെ ആധ്യാത്മി കവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരാവകാശങ്ങള്‍ വിവിധ തട്ടുകളുള്ള ഈ യോഗസമ്പ്രദായത്തിനുണ്ടായിരുന്നു. വിശ്വാസിസമൂഹത്തിന്റെ പൂര്‍ണഭാഗഭാഗിത്വമുള്ള ഈ യോഗങ്ങളില്‍ സഭയുടെ മൊത്തം അഭിപ്രായം പ്രതിഫലിച്ചിരിക്കും എന്നതിനാല്‍, തീരുമാനങ്ങള്‍ക്ക് സര്‍വരുടെയും അംഗീകാരവുമുണ്ടായിരിക്കും. അതായത്, നമ്മുടെ യോഗസമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നത്തിനും വിവാദമായി തുടരുവാന്‍ സാധിക്കുമായിരുന്നില്ല. ഇനിയാണെങ്കിലും, ഈ യോഗസമ്പ്രദായം എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടുന്നുവോ, അപ്പോള്‍ത്തന്നെ, ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പ്രശ്‌നഭരിതമായിരിക്കുന്ന ഇന്നത്തെ സഭാപ്രതിസന്ധി പരിഹരിക്കാന്‍ ആത്യന്തികമായി ആവശ്യമായി രിക്കുന്നത് നമ്മുടെ യോഗപാരമ്പര്യത്തിന്റെ പുനഃസ്ഥാപനംതന്നെയാണ്.
മറ്റു സഭാപ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈയൊരു അടിസ്ഥാന ധാരണ ഉണ്ടാകേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് അതു സഹായകവുമാണ്.

2. പരിമിതനേതൃത്വം

നേതാക്കള്‍ വളരെ കുറവാണ് എന്നതാണ് മറ്റൊരു പരിമിതി. സഭാനേതൃത്വത്തിന്റെ തിരുവായ്‌ക്കെതിരെ എന്തെങ്കിലും ശബ്ദിക്കുന്നതുതന്നെ അചിന്ത്യമായി കരുതപ്പെട്ടിരുന്ന കാലത്ത്, ബൈബിളില്‍ നിന്നും ശക്തിയുള്‍ക്കൊണ്ട്, എതിര്‍വാക്കുതിര്‍ക്കുവാന്‍ ധൈര്യപ്പെട്ട ഏതാനും വ്യക്തികളിലാണ് മിക്ക സഭാസംഘടനകളുടെയും നേതൃത്വം ഇന്നു നിക്ഷിപ്തമായിരിക്കുന്നത്. അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ ലക്ഷ്യങ്ങളോടും പരിപാടികളോടും ആഭിമുഖ്യമുള്ളവര്‍ നസ്രാണിസഭയില്‍ ധാരാളമുണ്ടെങ്കിലും, അവരുടെ ക്രൈസ്തവധീരതയെയും ത്യാഗസന്നദ്ധതയെയും പിഞ്ചെന്ന് നേതൃത്വത്തിലേക്കു കടന്നുവരാന്‍ അധികമാരും മുതിരുന്നില്ല എന്നതാണ് ഒരു വലിയ പരാധീനത. കേരളത്തിലങ്ങോളമിങ്ങോളമുള്ള അനുഭാവികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമെ പ്രാദേശികമായി വേരുകളാഴ്ത്തികൊണ്ട് കേരളവ്യാപകമായ ഒരു പ്രസ്ഥാനത്തിന് ജന്മം കൊള്ളാനാകൂ.

3. അധികാരപ്രീണനത്വര.

തങ്ങളുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സഭാധികാരികളുടെ അംഗീകാരംകൂടി ഉണ്ടാകണമെന്ന ഒരു ദുര്‍ബലചിന്ത സംഘടനാനേതാക്കള്‍ക്ക് ഉണ്ടാകാറുണ്ട്. ആധികാരികാംഗീകാരമുള്ള ഏറ്റവും വലിയ അത്മായപ്രസ്ഥാനമായ 'അഖില കേരളകത്തോലിക്കാ കോണ്‍ഗ്രസി'ന്റെ, ഇന്നത്തെ 'മെത്രാന്‍ സേവാസംഘം' എന്ന അവസ്ഥ, ഇക്കാര്യത്തില്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
വിശ്വാസിപ്രസ്ഥാനങ്ങളും സഭാധികാരഘടനയുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കുന്ന ഇടനില റോളാണ് സംഘടനാനേതൃത്വത്തിന്റേത് എന്നു കരുതുന്നവരുമുണ്ട്. രണ്ടു വള്ളത്തിലും ചുവുട്ടിനിന്നുള്ള അത്തരം പ്രവര്‍ ത്തനങ്ങള്‍ക്ക് ഒരിക്കലും ലക്ഷ്യം കാണാനാവുകയില്ല എന്നു നാമറിയണം.
അതുകൊണ്ട്, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭ എന്നാല്‍ വിശ്വാസികളുടെ സമൂഹമാണെന്ന തിരിച്ചറിവില്‍, അവരുടെ അംഗീകാരം ലഭിക്കാന്‍ മാത്രമാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്.

4. 'ഞാന്‍' എന്നഭാവം

ക്രൈസ്തവസംഘടനകള്‍ക്ക് ക്രൈസ്തവമൂല്യങ്ങളുള്‍ക്കൊള്ളുന്ന ഒരു നേതൃത്വശൈലിയാണുണ്ടായിരിക്കേണ്ടത്. എന്നാല്‍, നമ്മുടെ ഇന്നത്തെ സംഘടനകളധികവും പാശ്ചാത്യസംഘടനാശൈലിയില്‍ അധികാരകേന്ദ്രീകൃതമാണെന്നു കാണാം. സഭയിലെ പ്രശ്‌നങ്ങളെല്ലാം കേന്ദ്രീകൃതമായ ഈ അധികാരപ്രയോഗശൈലിയില്‍നിന്നാണു ജന്മമെടുത്തി ട്ടുള്ളത് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍, സമാനമായ ഒരു സംഘടനാശൈലി സ്വീകരിക്കുന്നത് അതില്‍ത്തന്നെ പരസ്പരവിരുദ്ധമാണ്.
'നായകന്‍ സേവകനാകണം' എന്ന ക്രിസ്തുകല്പനയുടെ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു നേതൃത്വശൈലി സഭാസംഘടനകള്‍ വികസി പ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിന്റെ നിസ്വാര്‍ഥസേവകന്‍ എന്ന ക്രൈസ്തവമനോഭാവത്തിലേക്ക് നേതൃത്വശേഷികളെ വിളക്കിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവര്‍ അനുയായികളെ തങ്ങളുടെ പിന്നില്‍ അണിചേര്‍ക്കു ന്നവരാകരുത്; മറിച്ച്, കൂട്ടായ്മയിലേക്ക് ആളുകളെ കണ്ണിചേര്‍ക്കുന്നവരാകണം. എല്ലാവരുടെയും സിദ്ധി-വൈഭവങ്ങളെയും കര്‍മശേഷിയെയും ക്രിയാത്മകമായി കൂട്ടി യോജിപ്പിച്ച് സംഘടനയുടെ കര്‍മോത്സുകതയെ ഉത്തേജിപ്പിക്കുന്നവരാകണം, അവര്‍. അപ്പോള്‍, അഹന്തയും തന്‍പ്രമാണി ത്തവും സംഘടനകളിലും പ്രസ്ഥാനത്തിലും സൃഷ്ടിച്ചേക്കാവുന്ന മാത്സര്യ ങ്ങളും കലഹങ്ങളും ഭിന്നിപ്പുകളും, അവ മൂലമുണ്ടാകുന്ന ശക്തിക്ഷയവും, ഒഴിവാകും. പകരം, ഐക്യത്തിലും ശക്തിയിലും അവ ഉത്തരോത്തരം വളരും. ക്രിസ്തു ലോകത്തിലവതരിപ്പിച്ച ഈ നേതൃത്വസങ്കല്പത്തെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗികമാക്കാനുള്ള പരിശ്രമം ഉണ്ടാകണം.

5. പുരോഹിതചായ്‌വ്

വൈദികര്‍ നേതൃനിരയിലുണ്ടെങ്കിലേ സഭാസംഘടനകള്‍ക്ക് വിശ്വാസ്യതയും കെട്ടുറുപ്പുമുണ്ടാകൂ എന്നൊരു ധാരണ സഭാസമൂഹത്തില്‍ പരക്കെയുണ്ട്. ളോഹയ്ക്കുണ്ടെന്ന് ഇന്നും സങ്കല്പിക്കപ്പെടുന്ന വിശുദ്ധപരിവേഷവും ബഹുമാന്യതയുമാണ് ഈ ധാരണയുടെ പിന്നില്‍.
വൈദികര്‍ക്കും, തന്മൂലം വൈദികനേതൃത്വത്തിനുമുള്ള സ്വാഭാവികപരിമിതികള്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. സഭാസമൂഹത്തോട് ആത്മാര്‍ഥതയും അവരെ നയിക്കാനുള്ള നേതൃത്വശേഷിയുമുള്ള ധാരാളം വൈദികരുണ്ടാകാം. എന്നാല്‍, വൈദികരെന്ന നിലയില്‍, സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം സാധ്യമല്ലാത്തവിധം അസ്വതന്ത്രരാണവര്‍; മേലധികാരികള്‍ കടിഞ്ഞാണ്‍ വലിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞുപോകാന്‍ ഇന്നത്തെ അവസ്ഥയില്‍ അവര്‍ ബാധ്യസ്ഥരാണ്.
മറ്റൊന്ന്, ദീര്‍ഘകാലത്തെ പാശ്ചാത്യസെമിനാരി പരിശീലനമെന്ന മൂശയിലൂടെ കടന്നുവരുന്ന പുരോഹിതരില്‍ പൊതുവെ കാണപ്പെടുന്ന വികലതകള്‍, യഥാര്‍ഥ ക്രൈസ്തവനേതൃത്വത്തിന് വിഘാതം നില്‍ക്കുന്നു എന്നതാണ്. അവരില്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ഉല്‍കൃഷ്ടതാബോധം (superiority complex) ജനങ്ങളുമായി ഇഴുകിച്ചേരാന്‍ അവരെ പൊതുവെ അപ്രാപ്തരാക്കുന്നുണ്ട്. ജീവിതാനുഭവങ്ങള്‍ കുറവായതിനാല്‍, യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനോ നേരിടാനോ ഉള്ള കഴിവും അവര്‍ക്കു പൊതുവെ കുറവാണ്. അപ്പോള്‍, വിശ്വാസിസമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവയുടെ തറയാഥാര്‍ഥ്യങ്ങളിലൂന്നിനിന്നു നേരിടേണ്ട സഭാപ്രസ്ഥാനങ്ങള്‍ക്ക് വൈദിക നേതൃത്വം പലപ്പോഴും ഒരു ബാധ്യതയായി മാറാനാണു സാധ്യത.
ഇന്നത്തെ അക്രൈസ്തവസഭാഘടനയുടെ ചങ്ങലകളില്‍നിന്നും, അതവരില്‍ അടിച്ചേല്‍പിക്കുന്ന വ്യക്തിത്വവികലതകളില്‍നിന്നും, വൈദികരെ മോചിപ്പിക്കുക എന്ന ഉത്തരവാദിത്വവും വിശ്വാസിസമൂഹമാണു നിര്‍വഹിക്കേണ്ടത്. കാരണം, ബൈബിള്‍ വീക്ഷണമനുസരിച്ച് വിശ്വാസികളുടെ കൂട്ടായ്മയാണ്, സഭയില്‍ എല്ലാ തലത്തിലുമുള്ള ഭൗതികസാഹചര്യങ്ങളെ നിയന്ത്രിക്കേണ്ടത്.
ഏതായാലും ഇന്നു നിലനില്‍ക്കുന്ന സംഘടനാപരമായ ബലഹീനതകള്‍ പരിഹരിച്ചുകൊണ്ട്, അഖിലകേരളാടിസ്ഥാനത്തില്‍ വേരുകളുള്ള ഒരു നസ്രാണി മഹാപ്രസ്ഥാനത്തിനു രൂപംനല്‍കാന്‍ കാലമായിരിക്കുന്നു.

ഘടനാരൂപം - മാര്‍ത്തോമ്മായുടെ നിയമം

അത്തരമൊരു 'നസ്രാണി മഹാപ്രസ്ഥാന'ത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, അതിനു മാതൃകയായി നസ്രാണികളുടെ യോഗസമ്പ്രദായത്തെത്തന്നെയാണു കാണാന്‍ സാധിക്കുന്നത്. എല്ലാ ഇടവകകളെയും പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നസ്രാണിയോഗസമ്പ്രദായത്തോളം ക്രൈസ്തവവും ഫലപ്രദവുമായ മറ്റൊരു സംഘടനാമാതൃകയും നമുക്കു കണ്ടെത്താനാകുമെന്നു തോന്നുന്നില്ല. കാലാനുസൃതമായ ഭേദഗതികള്‍ വരുത്തി, അതേ മാതൃകയില്‍ ഒരു നസ്രാണിപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിച്ചാല്‍, അതിന്റെ ധാര്‍മികശക്തിയെ അവഗണിക്കുവാന്‍ ഒരു അധികാരഘടനയ്ക്കും സാധ്യമാവുന്നതല്ല.
ഓരോ ഇടവകയിലെയും പള്ളിയോഗങ്ങളും, ഇടവകകളുടെതന്നെ പ്രതിനിധികളടങ്ങിയ പ്രാദേശികയോഗങ്ങളും, പള്ളിപ്രതിപുരുഷയോഗവുമാണല്ലോ നസ്രാണിസഭാസമ്പ്രദായത്തിന്റെ കാതല്‍. ഇന്നത്തെ സാഹചര്യത്തില്‍, ഇത് ഇടവക-രൂപതാ-ആകമാന സഭാതലസമിതികളാകണം. പ്രാദേശികതലങ്ങളില്‍ പരസ്പരം സ്വതന്ത്രവും, വ്യാപകമായ തലങ്ങളില്‍ പരസ്പരം ഏകോപിതവുമാണ് നസ്രാണിയോഗങ്ങള്‍ എന്നതാണ്, അതിനുള്ള ഒരു വലിയ സവിശേഷത. ആധിപത്യമോ അടിമത്തമോ തീണ്ടാത്ത, സാഹോദര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ, ഈ ഘടനാരൂപത്തിന്റെ അടിത്തറയില്‍ സംഘടനകളെ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഈ സഭയുടെ തനതുപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തോടുള്ള വിശ്വാസികളുടെ വിശ്വാസദാര്‍ഢ്യം പ്രകാശിപ്പിക്കുന്നതിനും അധികാരവികേന്ദ്രീകൃതമായ ഈ ഘടനാസമ്പ്രദായത്തിന്റെ ഫലദായകത്വവും പ്രായോഗികതയും തെളിയിക്കുന്നതിനും ഇതാവശ്യമാണ്.
ഇന്നത്തെ സഭാസാഹചര്യത്തില്‍, ഇത്തരമൊരു നസ്രാണിമഹാപ്രസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, എവിടെ തുടങ്ങാനാകും എന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്.
എപ്പിസികോപ്പല്‍ അസംബ്ലിവരെ, ശക്തമായി ഉയര്‍ത്തിപ്പിടിച്ചതും, നസ്രാണികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതും, മെത്രാന്‍ സിനഡ് തീര്‍ത്തും അവഗണിച്ചതിനെത്തുടര്‍ന്ന് കൈവിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതുമായ അതേ പ്രശ്‌നങ്ങളെത്തന്നെ മുറുകെപ്പിടിച്ച്, വീണ്ടും ജനമദ്ധ്യത്തിലേയ്ക്കിറങ്ങുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യം. എന്നാല്‍, ഇടമുറിയാതെ സ്ഥിരമായി നിലനില്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍, മുമ്പു സൂചിപ്പിച്ചതുപോലെ അനുഭാവികള്‍ നേതൃത്വപങ്കാളിത്തം സ്വയം ഏറ്റെടുത്ത് പ്രാദേശികതലത്തിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും, രൂപതാ-സംസ്ഥാനതലങ്ങളിലുള്ള ഏകോപനപ്രവര്‍ത്തനങ്ങള്‍ക്കും ഒന്നിച്ചു മുന്‍കൈ എടുക്കേണ്ടതുണ്ട്.
വിവിധസംഘടനകളുടെ നിലവിലുള്ള നായകന്മാര്‍ അത്തരം പ്രാദേശിക മുന്‍കൈകളെ ഏകോപിപ്പിക്കുന്നതിലും, പ്രാദേശിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലും കൂടുതല്‍ ശ്രദ്ധയൂന്നുക കൂടി ചെയ്താല്‍ ഈ രണ്ടു തലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. അങ്ങനെ രൂപതാ-സംസ്ഥാനതലങ്ങ ളില്‍ ഏകോപിതമായ ഒരു സഭാപ്രസ്ഥാനം ഉരുത്തിരിഞ്ഞുവരുന്നതിനും, അതിന്റെകൂടി തണലില്‍ ഇടവക-ഫൊറോനാ തലങ്ങളിലുള്ള പ്രാദേശിക സംഘടനാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാകുന്നതിനും ഇതിടയാക്കും.
പുരോഹിതാധിപത്യസമ്പ്രദായത്തിന്‍ കീഴില്‍ മരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലെ കത്തോലിക്കാസഭയുടെ അവസ്ഥ കത്തോലിക്കാ നസ്രാണി സഭയ്ക്കുണ്ടാകാതിരിക്കണമെങ്കില്‍ ഇവിടുത്തേ വിശ്വാസി സമൂഹം ഉണര്‍ന്നേ പറ്റൂ. ചേതനയറ്റു സഭ മരിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവജനത്തിനു സഭയിലുള്ള സ്ഥാനം നിഷേധിച്ചതാണ് അതിനു കാരണമെന്നു മനസ്സിലാക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം കാലം കഴിക്കാനുള്ള 'വിവേക'മാണ് യൂറോപ്പിലെ പുരോഹിതാധികാരികള്‍ പ്രകടിപ്പിക്കുന്നത്. ഇവിടുത്തെ സഭാധികാരികളില്‍ നിന്നും അതില്‍ക്കൂടുതലായ വിവേകം പ്രതീക്ഷിക്കാനാവില്ല. അതായത് സഭയെ രക്ഷിക്കാന്‍ സഭാധികാരികളില്‍ നിന്നും എന്തെങ്കിലും നീക്കങ്ങളുണ്ടാകും എന്നു പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
ദൈവജനത്തിന്റെ സഭാ പ്രവര്‍ത്തനങ്ങളാണ് സഭയില്‍ ചോരയോട്ടം ഉണ്ടാക്കുന്നത്. അതിനനുവദിക്കാത്ത പാശ്ചാത്യസഭാധികാരഘടനയേ പ്രതിരോധിക്കുക എന്നതും ദൈവജനത്തിനു പ്രാമുഖ്യമുള്ള നസ്രാണി സഭാപാരമ്പര്യം പുനഃസ്ഥാപിക്കുക എന്നതും ഇവിടുത്തെ ഓരോ വിശ്വാസിയുടെയും ക്രൈസ്തവ ധര്‍മ്മമാണ്.
മാര്‍ത്തോമ്മായുടെ നിയമം ഘടനാരൂപമായി സ്വീകരിച്ചുകൊണ്ട് ഒരേ സമയം സ്വതന്ത്രവും ഏകോപിതവുമായുള്ള ഒരു നസ്രാണി പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതായിരിക്കട്ടെ സഭയിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഇനിയത്തെ
ലക്ഷ്യം .

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

http://sabhanavodhanam.blogspot.com/2011/09/blog-post_03.html

സഭാനവോത്ഥാനം

സഭാനവോത്ഥാനം:

'via Blog this'

സഭാനവോത്ഥാനം

സഭാനവോത്ഥാനം:

'via Blog this'

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

A response to Mr. John Dayal


A response to Mr. John Dayal

Joseph Pulikunnel


This is a comment sent, but not published to the blog of John Dayal: http://aicu.blogspot.com/


I read with interest the response of Mr. John Dayal to Justice K T Thomas (open your eyes your Lordship). Mr. John Dayal shared with us some of his qualifications to justify himself. He is a practising Christian and a churchgoing Catholic. I humbly beg to state that I have no such qualifications to share with the readers except that I am a Hindu (all Indians, according to me, share the same patrimony of ancient culture of India, Hindutva). I was born in a traditionally ancient Christian family (Nasrani) and my Ishtadevatha is Jesus of Nazareth. My faith in Christ does not alienate me from Indian culture.

When I read the response of Mr. John Dayal it reminded me of the parable of Jesus regarding the Pharisee and tax gatherer. The Pharisee placed his qualifications before God and said “I thank thee, O God, that I am not like the rest of men, greedy, dishonest, adulterous; or, for that matter, like this tax gatherer. I fast twice a week; I pay tithes on all that I get”. But Lord Jesus was not inclined to justify the Pharisee! Mr. John Dayal says he is a practicing Christian! Though I lived 79 years as a Christian, even now unfortunately I do not know who is a practicing Christian and what are the identity marks of a practicing Christian?

Our lord Jesus in his last sermon on the eve of his crucifixion told the disciples. “This is my commandment: love one another, as I have loved you. There is no greater love than this, which a man should lay down his life for his friends. You are my friends, if you do what I command you.”(John15:12)

The present controversy started with a speech of Justice K T Thomas at Cochin regarding the involvement of RSS in the murder of the Father of the Nation. He also wrote an article in “Kala kaumidhi” explaining in detail the basis of his stand. Any right minded person who with an open mind studies Ganghiji’s Murder Case will agree that RSS as an organization did not involve in the murder. Mr. John Dayal seems to be very ardent in pinning the crime on RSS. As a “practising Christian” and “as a self styled champion of Christian cause in India” he fancies that the Christians would receive enthusiastically his fabrication of truth.

As a student of history I met many such self styled champions of the “Christian cause” on the corridors of church history. The Roman Catholic Church hunted Jews as the murderers of Jesus Christ through many centuries.

Jesus was a Jew. All his disciples were Jews. Jesus or Apostles never denounced Jewish law except criticizing the priests for their ungodly acts.

Jesus was condemned to death by the Romans on political reasons. If at all any institution or people were to be blamed for the murder of Jesus it was Roman Empire and the Romans. One may wonder why Romans were exonerated from the crime and imposed it on Jews. This was a part of the church politics. Roman Emperor adopted Christian religion as state religion in 4th century and established the head quarters in Rome. The early Popes were all Romans and they wanted to distort the history so as to shift the blame from Romans to Jews.

Necessary theology was developed for this purpose. There have been decisions of synods to persecute Jews, after 2000 years the Pope John Paul II apologized to the Jews for this crime against them. Yes, all those who distorted history to blame Jews as murderers of Jesus might have been indeed ‘practising Christians’. They conveniently forgot the commandment of Jesus, ‘love each other, even your enemies’. The so called “practicing Christians” every day repeat many times the prayer taught by Jesus “and forgive us our sins, just as we have forgiven those who have sinned against us” (Mathew 6:12) but they never practice it.

During 11th, 12th and 13th centuries many so called ‘practising Christians’ fired with enthusiasm to protect the ‘Christian cause’, declared Crusades against Muslims. The campaign of hatred in the name of Jesus, threw over board the commandment of Jesus to love even the enemies.

Thousands were killed in the name of Jesus to protect Jesus. The blood stain is still on the walls of Vatican.

While I was young, we had a devotional month dedicated to St. Mary, the mother of Jesus. During this month along with the evening prayers we used to read a book called “Vanakka Masa Pusthakam”, a book of devotion. In this book there were stories (fictitious?) of the intervention of Mary for the protection of Christians. In most of the stories the Villains were Mohammedans or ‘Thulukkans’ (a very derogatory name used by those Christians for the Muslims.) Muslim traders used to visit our home. As a young boy I was so afraid of Muslims and Prayed to St. Mary for her protection against possible atrocities of the Muslims traders. These fictitious stories were all written by monks who were all ‘practising Catholics’.

There are criminals among Christians, Muslims, Buddhists and Hindus. Mr. S.W.R.D. Bandaranaike the prime minister of Sree Lanka was murdered by a Buddhist monk. Nobody classifies Buddhist as a class of criminals.

What was the provocation of Mr. John Dayal to exhume the old reports to “open the eyes’ of Justice Thomas? He wants to parade himself as the sole Catholic Leader for ‘Christian cause’ in India especially in the fight against RSS and other Hindu organizations. He is keen on pleasing ecclesiastical hierarchs who have not yet forgotten the “great harm” Justice K. T. Tomas did to their authority in declaring that, state laws alone is valid in declaring a catholic marriage null and void. Recently Justice Thomas favored a state law to administer the properties of the churches. Today all the wealth of the Catholic Church in India are administered according to a law framed in Rome. This is in violation of constitution of India.

Again the question has to be answered who is a practising Christian? He who is accepted by others as honest and impartial in his opinion and actions is a practising Christian, not the one who claims it.

There was a dispute in the court regarding the appointment of the High priest in Sabarimala, perhaps the second largest Temple in south India. Case went up to Supreme Court. There were four parties involved in the case. On a suggestion by Supreme Court the four parties to the case agreed upon mediation. All four parties agreed on Justice K T Thomas, a Christian as the Mediator and the long lasting dispute was amicably settled. It came in the newspapers that he donated the entire remuneration (eight lacs of rupees) which he got from that mediation for creating an endowment to meet the educational expenses of children belonging to non-affluent families. One becomes a true practising Christian only by his deeds, not by claiming through emails.

I wish Mr. John Dayal all success in his effort to please ecclesiastical hierarchs. But he should remember that a campaign of hatred is not the Christian way.

In his response Mr. John Dayal tries to exhume many skeletons of reports to prove that RSS are all criminals and are against the minorities. RSS is also blamed for opposing the so called conversion in North India.

I have always wondered why these missionaries go to Adivasis who are illiterate to preach the Gospel and win their souls. Two thirds of Kerala population are non Christians, yet no attempt is made to convert them.

When I read the History of the so called Christian conversions in India I strongly feel that the stand of RSS or other Hindu Organizations are justified.

The Christian missionaries of the west came to India to convert Indians along with the colonial expansion of the West. The first move for conversion of Indians started after the arrival of Portuguese and their fleet. One of the first missionaries was St Francis Xavier. When I read through his letters to the King of Portugal I felt so ashamed of the aims and motives behind the so called conversion. He writes to John III the King of Portugal

“My Lord: I earnestly desire that Your Highness would keep in mind and reflect upon the fact that God our Lord has granted the rule over these Indies primarily to Your Highness, preferring you to all other Christian princes, so that he might try you and discover the fidelity with which you fulfill the task which has been entrusted to you, and the sentiments of gratitude with which you respond to the benefits that have been conferred upon you”. (The Letters and Instructions of FRANCIS XAVIER page: 107 )

He further requests the King to divide temporal spoils between the King and the missionaries. He writes “your Highness should begin to make a full and exact accounting of all the fruits and temporal grains which you, through the grace of God, obtain from these Indies. Deduct from this what you spend here on the service of God and the support of the faith. And then after you have made a prudent judgment about all this, divide these revenues between your earthly kingdom and God and his heavenly kingdom as you ……… (The Letters and Instructions of FRANCIS XAVIER page109-110)

Even the pioneer leader of conversion Francis Xavier aims at the division of colonial loot in India between King and the Church (God)

In 1599 the missionary Bishop Alexis Menasis Arch Bishop of Goa convened a synod of the Christians of the Malabar. His aim was to bring the ancient Christians (Nasranis) under the protection of the King of Portugal. Synodal decree is given below.

The Synod having taken into consideration the manifold injustices, oppressions and grievances wherewith infidel kings and governors do often treat the Christians of this bishopric; and that out of enmity to our holy catholic faith, and observing the necessity they are in of defence and protection, doth with great instance desire, that his Majesty the King of Portugal would be graciously pleased to take all the Christians of this bishopric under his favour and protection, he being the only Christian king or lord in all these oriental parts; and the Christians of this diocese shall on their parts be ready at all times to sacrifice their lives to their holy catholic faith, the preservation of Christianity, and the defence of Christians, which they shall be always prepared to do with their lives and fortunes; beseeching the most reverend Metropolitan, President of this Synod, to present this their petition to his majesty, and to let him know how ready all the Christians of this bishopric are to serve him.” (THE ACTS AND DECREES OF THE SYNOD OF DIAMPER, DECREE XXIV: page 213)

The aim of the missionaries was to uproot the Indians from their cultural soil and baptize them under the rule of the colonial masters. Even today conversion is a ruse to perpetuate the colonial stance of west, hence this so called conversion are being opposed by the right minded Indians. It must be noted that the first legal act against conversion was enacted by the Congress government, not by RSS or BJP.

How true is the warning of Jesus to Pharisees “Hypocrites! Yes, woe upon you hypocrites. For you go to all lengths to make one convert, and then turn him into twice the son of hell you are yourselves.”(Mathew 23:15)The missionaries are bent up on baptizing the ignorant Adivasis in to their churches not to Christ. They fight against each other for the souls of Adivasis. Indians have no hesitation in accepting Jesus. Even Swamy Vivekanda and Gadhiji accepted the teachings of Jesus. Now the churches preach not the Gospel, but “Churchianity”.

Hosanna Mount, Edamattom – 686 588

Mob : 9447196214

e-mail : josephpulikunnel@gmail.com

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ചര്‍ച്ചയില്‍നിന്ന് കര്‍മ്മഭൂമിയിലേക്ക്

Catholic Reformation - jos antony - Picasa Web Albums:

'via Blog this'
ചര്‍ച്ചയില്‍നിന്ന് കര്‍മ്മഭൂമിയിലേക്ക്
'ഇടയന്‍' എന്ന നോവലിലൂടെ കേരളത്തിലെ കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനത്തിന് മഹത്തായ ഒരു സ്വപ്നം സമ്മാനിച്ചയാളാണ് ശ്രീ ചാക്കോ കളരിക്കല്‍. (ആ സ്വപ്നം ലോകമെങ്ങുമുള്ള മലയാളികളിലെത്തിക്കാനായി 'ഇടയന്‍' ഇപ്പോള്‍ ബിലാത്തി വാരാന്ത്യം എന്ന ഇ-വാരികയിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.)*
സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത് ചരിത്രബോധത്തോടെ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുകയാണെന്ന ബോധ്യത്തോടെ അദ്ദേഹം എഴുതിയ രണ്ടു പുസ്തകങ്ങളാണ് 'ലൈംഗികതയും പൗരോഹിത്യവും', 'മതാധിപത്യം കത്തോലിക്കാസഭയില്‍' എന്നിവ.** ആദിമസഭയുടെ പാരമ്പര്യങ്ങള്‍ പുനസ്ഥാപിച്ചുകൊണ്ടുള്ള ഒരു സഭാ നവീകരണ സംവിധാനം വിഭാവനം ചെയ്യുന്ന 'സഭാനവീകരണത്തിലേക്കൊരു വഴി' എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
ശ്രീ ചാക്കോ കളരിക്കലിന്റെ മേല്ക്കുറിച്ച പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനവും അവയില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ചുള്ള ഒരു സെമിനാറും കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ (KCRM) ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 21 ഞായറാഴ്ച പാലായില്‍ നടത്തപ്പെടുകയുണ്ടായി.
KCRM ചെയര്‍മാനായ ശ്രീ കെ. ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ ആണ് സ്വാഗതം പറഞ്ഞത്. സ്വാഗത പ്രസംഗത്തില്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ സഭാനവീകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ചാക്കോ കളരിക്കലിന്റെ കൃതികള്‍ പകരുന്ന ഉത്തേജനം നന്ദിപൂര്‍വം അനുസ്മരിച്ചു. ഉപക്രമപ്രസംഗത്തില്‍ ശ്രീ ജോര്‍ജ് ജോസഫ് കേരള കത്തോലിക്കാ സഭയില്‍ ഇപ്പോഴുള്ള വൈദികാധിപത്യം നമ്മുടെ പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നും ഈ വൈദികാധിപത്യത്തിന് പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്ന സഭയുടെ നിലപാടുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സൂചിപ്പിച്ചു. നമ്മുടെ പാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും' പുനസ്ഥാപിക്കാന്‍ ശ്രീ ചാക്കോ കളരിക്കലിന്റെ കൃതികള്‍ സഭാധികാരികള്‍ക്ക് പ്രേരണ നല്കും എന്ന് അദ്ദേഹം പ്രത്യാശിച്ചു.
'ലൈംഗികതയും പൗരോഹിത്യവും' പ്രകാശനം ചെയ്തത് മാന്നാനം കെ ഇ കോളജിലെ മനശ്ശാസ്ത്ര വിഭാഗം തലവനായ ഡോ. എം കെ മാത്യുവാണ്. പുസ്തകം സ്വീകരിച്ച് സംസാരിച്ച KCRM മുന്‍ ചെയര്‍മാനായ ശ്രീ മാത്യു തറക്കുന്നേല്‍ പുരോഹിതര്‍ക്കിടയില്‍ സ്വവര്‍ഗരതിയും ബാലരതിയും കന്യാസ്ത്രീപീഡനവും വളര്‍ത്തുന്ന വൈദിക ബ്രഹ്മചര്യസമ്പ്രദായം അവസാനിപ്പിക്കാന്‍ കാലം അതിക്രമിച്ചിരിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടി.
പുസ്തകപ്രകാശനം നിര്‍വഹിച്ച ഡോ. എം കെ മാത്യു ആധുനിക മനശ്ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരോ ജീവിക്കും പ്രാഥമികമായി ലഭ്യമക്കേണ്ട ഓരാവശ്യമാണ് ലൈംഗികതയയെന്നും അതു നിരോധിക്കുന്നതിന്റെ പരിണതഫലങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നും വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു: ''കാമശാസ്ത്രത്തെ ശാസ്ത്രമായും കലയായും കാണുകയും ക്ഷേത്രശില്പകലയുടെ വിഷയങ്ങളാക്കുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ പാരമ്പര്യം. കേരളത്തില്‍ത്തന്നെ നിലവിലുള്ള ഭരണിയുത്സവങ്ങളും മറ്റും ലൈംഗികതയെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത കാഴ്ചപ്പാട് എത്രമാത്രം വിശാലമാണ് എന്നതിന്റെ ഉദാഹരണമാണ്്. നാം അസംസ്‌കൃതരാണ് എന്നതിന്റെ ഉദാഹരണമായി അതിനെയൊക്കെക്കാണുന്നത് മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി ഇവിടെ പ്രചരിച്ച ലൈംഗികതയെപ്പറ്റിയുള്ള തികച്ചും യാഥാസ്ഥിതികമായ മൂല്യബോധത്തിന്റെ ഫലമായാണ്. ലൈംഗികത പാപമാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള, ലോകമാകെ വ്യാപിച്ചിട്ടുള്ള, ക്രൈസ്തവമെന്നു വിളിക്കപ്പെടുന്ന ലൈംഗികസദാചാരത്തിന് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല. അതു തുറന്നു കാട്ടുകയും പുരോഹിത ബ്രഹ്മചര്യം ഉള്‍പ്പെടെയുള്ള ദുരാചാരങ്ങളില്‍നിന്ന് കത്തോലിക്കാസഭയെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതാണ് ഈ പുസ്തകം. കൂടാതെ യഥാര്‍ഥമായ ക്രൈസ്തവ സദാചാരം എന്തെന്ന് ദൈവശാസ്ര്തജ്ഞരായ എസ് കാപ്പന്റെയും ഫെലിക്‌സ് പൊടിമറ്റത്തിന്റെയും പിന്തുണയോടെ ഇതില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.''
'മതാധിപത്യം കത്തോലിക്കാസഭയില്‍' പ്രകാശനം ചെയ്തത് പ്രശസ്ത വിമോചന ദൈവശാസ്ത്ര ചിന്തകനായ കെ സി വര്‍ഗീസാണ്. പുസ്തകം ഏറ്റുവാങ്ങിയത് സഭാധികാരവുമായി കേസ് നടത്തി വിജയിച്ചെങ്കിലും വിധിയനുസരിക്കാന്‍ സഭാധികാരികള്‍ തയ്യാറാകാത്തതു മൂലം കഷ്ടപ്പെടുന്ന ശ്രീമതി സിസിലി തോമസ് മുരിക്കാശ്ശേരി ആയിരുന്നു. സഭാധികാരികള്‍ തന്നെ പീഡിപ്പിക്കുന്നത് എങ്ങനെയെല്ലാമെന്ന് അവര്‍ വിശദീകരിച്ചു.
സ്വേച്ഛാധിപത്യപ്രവണതയും ലൈംഗികതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത മനശ്ശാസ്ത്രജ്ഞനായ വില്‍ഹം റീഹിന്റെ കണ്ടെത്തലുകള്‍ 1980-കളില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളയാളാണ് ശ്രീ കെ. സി വര്‍ഗീസ്.*** ആ പുസ്തകത്തില്‍ ഹിറ്റ്‌ലറുടെ വ്യക്തിപരമായ ലൈംഗികപ്രശ്‌നങ്ങളുമായി ഫാസിസത്തിന്റെ ബന്ധം വ്യക്തമാക്കുന്നുണ്ടെന്നും കത്തോലിക്കാസഭയിലെ പുരോഹിതാധിപത്യവും അവരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവുമായി അഭേദ്യമായ ബന്ധമുണ്ടാവാനിടയുണ്ടെന്നും ശ്രീ കെ. സി വര്‍ഗീസ് പ്രസ്താവിച്ചു. യേശുവിന്റെ സന്ദേശങ്ങളെ പൗലോസ് അപ്പോസ്തലന്‍ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നും സഭയുടെ യാഥാസ്ഥിതികമായ ലൈംഗിക സദാചാരത്തില്‍ പൗലോസിന്റെ സ്വാധീനം നിഴലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഈ പുസ്തകങ്ങളുള്‍ക്കൊള്ളുന്ന വിവരങ്ങളുടെ സമൃദ്ധിയും സമകാലിക പ്രസക്തിയും സഭാനവീകരണ പ്രവര്‍ത്തകര്‍ ഇവ ഒരു പാഠപ്പുസ്തകം പോലെ പഠിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. അതോടൊപ്പം യേശുവിന്റെ കുരിശുമരണത്തെ മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി നടത്തിയ ബലിയായും യേശുവിനെ സ്വര്‍ഗത്തില്‍നിന്നവതരിച്ച രക്ഷകനായും ഒക്കെക്കാണുന്ന സഭയുടെ വ്യവസ്ഥാപിതമായ കുറെ വിശ്വാസങ്ങള്‍ ഇതില്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്നത് ഇങ്ങനെയൊരു പുസ്തകത്തിന് ചേരുന്നതല്ല എന്നു തനിക്കു തോന്നിയതായും അദ്ദേഹം പറഞ്ഞു.
സദസ്സിലുണ്ടായിരുന്ന കെ ടി തോമസ് കൂട്ടൂപ്പറമ്പില്‍, കെ വി മാമ്മന്‍ കിഴക്കേക്കര, സെബാസ്റ്റ്യന്‍ കൊട്ടാരം , പി വി വര്‍ഗീസ് പൊടിമറ്റത്തില്‍, ജോര്‍ജ് കുര്യന്‍ തടവനാല്‍, പയസ് പരുത്തിക്കുറ്റിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി ഇടപെട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ അവസാനം ശ്രീ പി. കെ. മാത്യു ഏറ്റുമാനൂര്‍ തിരുവനന്തപുരത്തു സംശയകരമായി മരണമടഞ്ഞതായി കാണപ്പെട്ട സി. മേരി ആന്‍സിയുടെ മരണം കൊലപാതകമായിരിക്കാനുള്ള സാധ്യതകള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും അത് മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും അയച്ചുകൊടുക്കണം എന്ന നിര്‍ദേശത്തോടെ പാസ്സാക്കുകയും ചെയ്തു.
ജനലോക്പാല്‍ ബില്‍ പാസ്സാക്കാനാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ അണ്ണാ ഹസാരേ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാലാ പട്ടണത്തിലൂടെ ഒരു പ്രകടനം നടത്തണമെന്നും അതില്‍ ചര്‍ച്ച് ആക്ട് ക്രൈസ്തവസഭകളിലെ അഴിമതിക്കെതിരേയുള്ള ലോക്പാല്‍ എന്നൊരു പ്ലാക്കാര്‍ഡുകൂടിപിടിക്കണമെന്നും തീരുമാനിച്ച് സദസ്സ് തെരുവിലേക്കു നടന്നതും കണ്ണൂര്‍നിന്നു വന്ന ശ്രീ കെ സി വര്‍ഗീസും ഇടുക്കിയില്‍നിന്നു വന്ന സിസിലി തോമസും പ്രകടനത്തില്‍ സജീവമായി പങ്കെടുത്തതും വളരെ അര്‍ഥപൂര്‍ണമായി.
N.B.
*വാരികയുടെ പ്രതികള്‍ തുടര്‍ച്ചയായി വേണ്ടവര്‍ sub: BMvaarandhyam എന്ന് എഴുതി manobhaavam@hotmail.com എന്ന വിലാസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്വന്തം ഇ-മെയില്‍വിലാസം അയച്ചുതന്നാല്‍ ആ ഇ-വാരികയും താമസിയാതെ തുടങ്ങാനുദ്ദേശിക്കുന്ന സഭാനവീകരണവാര്‍ത്തകളടങ്ങുന്ന മറ്റൊരു ഇ-മാസികയും സൗജന്യമായി അയച്ചുതരാം.
** 'ഇടയന്‍', 'ലൈംഗികതയും പൗരോഹിത്യവും', 'മതാധിപത്യം കത്തോലിക്കാസഭയില്‍' എന്നീ പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ജോസാന്റണി മൂലേച്ചാലില്‍, പ്ലാശനാല്‍ പോസ്റ്റ്, പാലാ - 686579 എന്ന വിലാസത്തില്‍ 60 രൂപാ വീതം മണി ഓര്‍ഡറയച്ച് ആവശ്യപ്പെടുക.
***ഇപ്പോള്‍ 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രം' എന്ന പുസ്തകം കോഴിക്കോട് ഒലിവ് പബഌക്കേഷന്‍സ് - http://www. olivepublications.com/Catalogue/Olive%20-%20Catalogue%202010.pdf - പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.